വിശദമായ അന്വേഷണം നടത്താതെ കേസ് പൂർത്തിയാക്കാൻ പോലീസ് ശ്രമിക്കുന്നു; പല കാര്യങ്ങളിലും ഇനിയും വ്യക്തത വന്നിട്ടില്ല; മുങ്ങിമരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെ വിപിൻ നായരുടെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ; വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു; വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലോ ?

Update: 2025-06-13 07:07 GMT

കോട്ടയം: വൈക്കം ചെമ്മനത്തുകര മുല്ലക്കേരിയിൽ ഫിഷ് ഫാം ഉടമ വിപിൻ നായരുടെ (54) മരണത്തിൽ വീണ്ടും ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് ബന്ധുക്കൾ. വിപിന്റെത് മുങ്ങിമരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുന്നത്. വിശദമായ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് തിടുക്കം കാണിക്കുന്നതായാണ് ആക്ഷേപം. ശരീരത്തിൽ നിന്നും ആറ്റിലെ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് കണ്ടെത്തൽ. മൃതദേഹം ലഭിച്ച സ്ഥലത്തെ വെള്ളവും ചെളിയും തന്നെയാണോ ശരീരത്തിൽ നിന്നും ലഭിച്ചതെന്നറിയാൻ സാമ്പിളുകൾ ലാബിൽ ടെസ്റ്റിന് അയച്ചിട്ടുണ്ട്.

പരിശോധന ഫലം വരുമ്പോൾ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് നിഗമനം. അതേസമയം, വിപിന് ആത്മഹത്യ ചെയ്യാൻ തക്കതായ കാരണങ്ങൾ ഒന്നും ഇല്ലെന്ന് ബന്ധുക്കൾ ആവർത്തിച്ച് പറയുകയാണ്. പോലീസ് അന്വേഷണം വിശദമായ നടത്താതെയാണ് നിഗമനത്തിലെത്തിയതെന്നാണ് ആരോപണം. കേസ് പൂർത്തിയാക്കാനായി പോലീസ് ദൃതി കാട്ടുകയാണ്.മൃതദേഹത്തിൽ നിന്നും ഇഷ്ടിക കെട്ടാനുപയോഗിച്ച് കമ്പികൾ കിട്ടിയിരുന്നു. ഇത്രയും ഇഷ്ടിക എവിടെ നിന്നാണ് കൊണ്ട് വന്നതെന്ന കാര്യത്തിലും അന്വേഷണം നടന്നിട്ടില്ല. ഫാമിൽ വെച്ചാണ് ഇഷ്ടിക കെട്ടിയതെങ്കിൽ അതിന്റെ പാടുകൾ എവിടെയെങ്കിലും കാണേണ്ടതാണ്. എന്നാൽ പരിശോധനയിൽ അങ്ങനെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് അടുത്ത ബന്ധു മറുനാടനോട് പറഞ്ഞത്.

ഷെ‍ഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളിൽ കയർ മുറുക്കിയശേഷം ആറിന്റെ തീരത്തെത്തി അവ ശരീരത്തിൽകെട്ടി ചാടിയതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ വിപിൻ ചാടിയെന്ന് പറയുന്ന ഭാഗത്ത് ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടാകാറില്ലെന്നാണ് ബന്ധു പറയുന്നത്. ഇവിടെ ഒഴുക്ക് കുറവാണ്. ഫാമിന്റെ അടുത്തായി മറ്റ് വീടുകളില്ല. കാണാതായ ദിവസം മുതൽ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയതാണ്. മൃതദേഹം ലഭിച്ചില്ല. ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോൾ പോലീസ് നായ ഫാമിലൂടെ ഓടി പുറകിലെ റോഡിലെത്തി വിപിന്റെ കാറിനു സമീപത്തായി നിന്നു. ഇതിനെക്കുറിച്ചും പോലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

ഷെ‍ഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളിൽ കയർ മുറുക്കിയശേഷം ആറിന്റെ തീരത്തെത്തി അവ ശരീരത്തിൽകെട്ടി ചാടിയതാകാമെന്ന നിഗമനത്തിലാണു പോലീസ്. ഇഷ്ടികയെടുത്ത് എഴുന്നേൽക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞതാകാമെന്നും നിലത്തു ചിതറിക്കിടന്ന കശുവണ്ടി അപ്പോൾ ബെഞ്ചിൽനിന്ന് വീണതാകാമെന്നും പോലീസ് വിശദീകരിക്കുന്നു. തോട്ടകം അട്ടാറപ്പാലത്തിനു പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്തു ഫാം നടത്തുന്ന വിപിനെ തിങ്കളാഴ്ച പുലർച്ചെയാണു കാണാതായത്. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ ഫാമിൽനിന്ന് 150 മീറ്റർ അകലത്തിൽ കരിയാറ്റിൽ മരത്തിൽ ഉടക്കിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വൈക്കം എസ്എച്ച്ഒ എസ്.സുഘേഷിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിപിനെ കാണാതാകുന്നത്.

തോട്ടകം ആട്ടാറ പാലത്തിന് സമീപം കരിയാറിന്റെ കൈവഴിയോടു ചേർന്നുള്ള ഭാഗത്ത് ഫിഷ് വേൾഡ് അക്വാടൂറിസം എന്നപേരിൽ ഫാം നടത്ത വരികയായിരുന്നു വിപിൻ. കാണാതായതിനെ തുടർന്ന് ഫാമിലെയും പ്രദേശത്തെയും സി.സി ടി.വി ക്യാമറകളടക്കം പോലീസ് പരിശോധിച്ചിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സമീപത്തുതന്നെ ഉണ്ടായിരുന്ന ടോർച്ച് കത്തിച്ച നിലയിലായിരുന്നു. ഇതെല്ലാം ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് നാലോടെ കരിയറിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലയിൽത്തട്ടി നിന്ന നിലയിൽ മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനേക്കാൾ മോശമായ കട ബാധ്യതയിൽ നിന്നും കരകയറാൻ വിപിനായിട്ടുണ്ടെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Tags:    

Similar News