ഇന്‍സ്റ്റഗ്രാം സൗഹൃദം മുതലാക്കി ഭര്‍തൃമതിയെ വശീകരിച്ച് നിരന്തര ലൈംഗികപീഡനം; വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ എത്തിച്ച് ബലാല്‍സംഗം; ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കര്‍ അഴിക്കുള്ളില്‍

Update: 2025-07-14 04:34 GMT

പത്തനംതിട്ട: ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ വശീകരിച്ച് നിരന്തര ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയാക്കിയ പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കര്‍ (32) ആണ് അറസ്റ്റിലായത്. യുവതിയുമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായ വിഷ്ണു ജനുവരി ഒന്നുമുതല്‍ ജൂലൈ ഏഴു വരെയുള്ള കാലയളവില്‍ പലയിടങ്ങളില്‍ വച്ച് ബലാത്സംഗം ചെയ്യുകയും ലൈംഗിക അതിക്രമം നടത്തുകയിമായിരുന്നു.

സൗഹൃദാരംഭകാലത്ത് നിര്‍ബന്ധിച്ച് യുവതിയില്‍ നിന്നും മൊബൈല്‍ ഫോണും പണവും കൈവശമാക്കി. ഫോണില്‍ വിളിച്ച് യുവതിയുടെ വീട്ടില്‍ നിന്നും ജൂണ്‍ 22 ന് രാവിലെ 11 കഴിഞ്ഞു പത്തനംതിട്ടയിലെ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിന് പിന്നിലെത്തിച്ചു. തുടര്‍ന്ന് ഇയാള്‍ ഓടിച്ചുവന്ന കാറില്‍ ബലം പ്രയോഗിച്ച് പിടിച്ചു കയറ്റി കോഴഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയി. ബലമായി ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടി. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ യുവതിയുടെ ഫോണില്‍ എടുത്തശേഷം ഇയാളുടെ ഫോണിലേക്ക് അയച്ച് സൂക്ഷിച്ചു വച്ചു.

രണ്ടുദിവസം കഴിഞ്ഞ് രാവിലെ ചെങ്ങറ തോട്ടം സ്‌കൂളിന്റെ വരാന്തയില്‍ വച്ച് ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമത്തിന് ഇരയാക്കി. ഇതിന്റെ ചിത്രം തന്റെ ഫോണില്‍ എടുത്തു സൂക്ഷിച്ചു. ജൂലൈയില്‍ ആദ്യ ആഴ്ചയില്‍ ഒരു ദിവസം രാത്രി ഒമ്പതിന് സ്‌കൂട്ടറില്‍ യാത്ര ചെയ്തുവന്ന യുവതിയെ ചെങ്ങറ ഈസ്റ്റ് മുക്കിനു സമീപം റോഡില്‍ വച്ച് തടഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്‌കൂട്ടറില്‍ കയറിയിരുന്ന്, വാഹനം നിയന്ത്രിച്ച് ഇടവഴിയിലേക്ക് ഓടിച്ചു പോകുകയും കാട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചെയ്തു.

രണ്ടുദിവസം കഴിഞ്ഞ് രാത്രി 11ന് ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗത്തിന് വിധേയയാക്കി. നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്ന ഫോട്ടോകള്‍ ഫോണില്‍ എടുത്ത് സൂക്ഷിക്കുകയും തുടര്‍ന്ന് സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് മറ്റ് പലരെയും ഈ ചിത്രങ്ങള്‍ കാണിച്ചു. ഇവ ഫോണില്‍നിന്ന് നീക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, ചെങ്ങറ ഈസ്റ്റ് മുക്കിലേക്ക് വിളിച്ചുവരുത്തി ജൂലൈ ആദ്യ ആഴ്ചയിലെ മറ്റൊരു ദിവസം ഇവിടെ കാട്ടിലേക്ക്കൊണ്ടുപോയി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിന് ഇരയാക്കി. അടുത്തദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചകയറി വീണ്ടും ബലാത്സംഗം ചെയ്തു.

ജൂലൈ 6 ന് രാത്രി 8.30 ഓടെ കുമ്പഴയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ റോഡില്‍ വച്ച് അസഭ്യം വിളിച്ച് മനോവിഷമം ഉണ്ടാക്കി. നേരത്തെ ഫോണില്‍ സൂക്ഷിച്ച ഫോട്ടോകള്‍ നാട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേന്ന് രാത്രി 11ന് വീടിന്റെ ജനാലയ്ക്ക് സമീപം വന്ന് നിന്ന് യുവതിയെ കൊല്ലുമെന്നും, ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 13 ന് ഇവര്‍ മലയാലപ്പുഴ പോലീസിനെ സമീപിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ബി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഏ എസ് ഐ ജയലക്ഷ്മി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി.വിളി സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇയാളുടെ മാതൃസഹോദരി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. അന്വേഷണസംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ വൈദ്യ പരിശോധന നടത്തിച്ച് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനായി കസ്റ്റഡിയിലെടുത്തു. പീഡനം നടന്ന ഇടങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. അന്വേഷണത്തില്‍ ഇയാള്‍ക്ക് പത്തനംതിട്ട പോലീസ് സ്റ്റേഷനിലും മലയാലപ്പുഴ പോലീസ് സ്റ്റേഷനും നേരത്തെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി വെളിപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിന് 2015 ല്‍ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. മലയാലപ്പുഴ സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്തത് ദേഹോപദ്രവം ഏല്‍പ്പിച്ചതിനുള്ളതാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ് ഐ വി എസ് കിരണ്‍, ഏ എസ് ഐ ജയലക്ഷ്മി, എസ് സി പി ഓ രതീഷ്, സി പി ഓമാരായ അരുണ്‍രാജ്, ജ്യോതിഷ് എന്നിവരാണ് പങ്കെടുത്തത്.

Tags:    

Similar News