തെരുവിലൂടെ നിലവിളിച്ചോടുന്ന യുവതി; കരഞ്ഞുകൊണ്ട് അമ്മയെ പിന്തുടരുന്ന മകൻ; വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂര മർദനം; ഗ്രാമവാസികൾ തടയാൻ ശ്രമിച്ചിട്ടും നടന്നില്ല; ദയനീയ ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ പോലീസെത്തിയപ്പോൾ അറിഞ്ഞത്!
ഹൈദരാബാദ്: വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ചു. കുട്ടികളുടെ മുന്നിലൂടെ യുവതിയെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു. ആന്ധ്രാ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ദയനീയ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം നടന്നത്.
വായ്പ തിരിച്ചടക്കാത്തതിന്‍റെ പേരിലാണ് യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ ദമ്പതികൾ അറസ്റ്റില്‍. ഭര്‍ത്താവെടുത്ത വായ്പ തിരിച്ചടക്കാത്തതിന്‍റെ പേരിലായിരുന്നു യുവതിക്ക് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പം മണ്ഡലത്തിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം അരങേറിയത്. യുവതിയെ മര്‍ദിച്ച ദമ്പതികളെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. സിരിഷയുടെ ഭര്‍ത്താവായ ആർ. തിമപ്പ രണ്ട് വർഷം മുമ്പ് ഇതേ ഗ്രാമത്തിലെ മണിക്കപ്പയിൽ നിന്ന് 80,000 രൂപ വായ്പയെടുത്തിരുന്നു. ചെറിയ പ്രതിമാസ ഗഡുക്കളായി ഇവർ വായ്പ തിരിച്ചടച്ചു വരികയായിരുന്നു. അതിനിടെ തിമപ്പ ബെംഗളൂരുവിലേക്ക് പോകുകയും അവിടെ നിർമ്മാണ തൊഴിലാളിയായി ജോലി നോക്കുകയും ചെയ്തു.
ഇതിനിടെ, മണിക്കപ്പയ്ക്ക് പണം നൽകുന്നത് നിർത്തിയതായും പോലീസ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് തിമപ്പയുടെ ഭാര്യയെ കുട്ടികളുടെ മുന്നിലൂടെ വലിച്ചിഴിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. മണിക്കപ്പയുടെ ഭാര്യയും ഭാര്യാ സഹോദരിയും യുവതിയെ ആക്രമിച്ചു.പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മണിക്കപ്പക്കും ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 341, 323, 324, 606, 34 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ സിരിഷയും കുട്ടികളും ബെംഗളൂരുവിലേക്ക് പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ഗ്രാമവാസികൾ തടയാൻ ശ്രമിച്ചിട്ടും മണിക്കപ്പയുടെ ഭാര്യ സിരിഷയെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.