സ്പാ സെന്ററിലെ കണക്ക് നോക്കാന്‍ എത്തിയില്ല; യുവതിയെ തട്ടിക്കൊണ്ട് പോയി; നാല് ദിവസം പൂട്ടിയിട്ട് മര്‍ദ്ദിച്ചു; യുവതിയെ കണ്ടെത്തിയത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച് ചെല്ലുമ്പോള്‍; സംഭവത്തില്‍ അഞ്ചംഗ സംഘം പിടിയില്‍

Update: 2025-03-02 01:49 GMT

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം തടവില്‍ പാര്‍പ്പിച്ചത് നാല് ദിവസത്തോളം. സംഭവത്തില്‍ അഞ്ച് പേരെയും പൊലീസ് പിടികൂടി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച് ചെല്ലുമ്പോഴാണ് യുവതിയെ കണ്ടെത്തിയത്. അഞ്ചംഗ സംഘത്തിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയെ കണ്ടെത്തിയത്. മര്‍ദിച്ച് അവശയാക്കിയ യുവതിയെ അഞ്ചംഗ സംഘം മൂന്ന് ദിവസമാണ് തടവില്‍ പാര്‍പ്പിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ മനക്കൊടി സ്വദേശിയായ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

യുവതിയും ആണ്‍ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെന്ററിലെ കണക്ക് നോക്കാന്‍ എത്താത്തിലെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ മൂന്നുദിവസത്തോളം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവന്‍ മാലയും ഒന്നരപ്പവന്റെ വളയും പ്രതികള്‍ കവര്‍ന്നു. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മര്‍ദിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ പുറത്തുവന്നത്.പ്രതികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യവും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച ്‌നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവരുന്നത്.

Tags:    

Similar News