ഇൻസ്റ്റ അക്കൗണ്ടില്‍ നിന്ന് പെൺകുട്ടികളുടെ പ്രൊഫൈൽ പിക് അടിച്ചുമാറ്റും; വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് വീഴ്ത്തും; സൗഹൃദം സ്ഥാപിച്ച് അശ്ലീല ദൃശ്യങ്ങള്‍ എല്ലാം കൈക്കലാക്കി; സഹീമിന്‍റെ കെണിയിൽ കുരുങ്ങിയത് നിരവധി പെൺകുട്ടികൾ; ഫോണ്‍ പരിശോധിച്ചപ്പോൾ പോലീസിന് ഞെട്ടൽ; പ്രതിയെ കുടുക്കിയത് ഇങ്ങനെ!

Update: 2025-03-22 07:08 GMT

കോഴിക്കോട്: ആദ്യം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും പെൺകുട്ടികളുടെ പ്രൊഫൈൽ പിക് അടിച്ചുമാറ്റും. പിന്നാലെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വീഴ്ത്തി അശ്ലീല ദൃശ്യങ്ങള്‍ കൈക്കലാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. സഹീം എന്ന യുവാവിനെയാണ് പോലീസ് വലയിൽ കുടുക്കിയത്. ഇയാൾ ഇതുപോലെ നിരവധി പെൺകുട്ടികളെ വീഴ്ത്തിയതായും പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയ വഴി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകള്‍ അയപ്പിക്കുകയും ചെയ്ത സംഭവത്തില്‍ തലശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. ടെമ്പിള്‍ഗേറ്റ് സ്വദേശി ഷഹസാന്‍ ഹൗസില്‍ മുഹമ്മദ് സഹി(31)മിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. ആദ്യം പ്രതി ഇൻസ്റ്റ അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ കൈക്കലാക്കി അവരുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി മറ്റ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.

ഇങ്ങനെ ബന്ധം സ്ഥാപിക്കുന്നവരുമായി പിന്നീട് പ്രതി ഭീഷണിപ്പെടുത്തുകയും വീഡിയോ കോള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇവരുടെ അശ്ലീല ദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്യും. ഇയാള്‍ 'പെയ്ഡ് ആപ്ലിക്കേഷന്‍' വഴി നിശ്ചിത സമയത്തേക്ക് വാട്ട്സ്ആപ്പ് നമ്പറുകള്‍ കരസ്ഥമാക്കിയാണ് കുറ്റകൃത്യം നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഒരേ സമയം നിരവധി അക്കൗണ്ടുകളില്‍ നിന്നാണ് ഇയാൾ പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്.

നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തി. നിരവധി പരാതികളാണ് മുഹമ്മദ് സഹീമിനെതിരെ പൊലീസിന് ലഭിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സഹിം കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Tags:    

Similar News