മില്ലിനെ ചൊല്ലിയുള്ള തർക്കം; പിന്നാലെ കൊലപാതക ശ്രമം; കഴുത്തില്‍ ആഞ്ഞ് വെട്ടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
തിരുവനന്തപുരം: വീടിന് സമീപത്തുള്ള മില്ലിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ കലാശിച്ചത് വധശ്രമത്തിൽ. ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.
സംഭവത്തിൽ പോലീസ് പറയുന്നത്. വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്നും. ഒരുമാസത്തോളം പിന്നിട്ട സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പിന്നാലെ പ്രതി ഒളിവില്‍ പോയി. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പോലീസിന് ലഭിച്ചത്. പിന്നാലെ തിരുവന്തപുരം മെഡിക്കല്‍ കോളെജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.