'ആളെ കിട്ടി..'; തല പൊട്ടി ചോരയൊലിച്ച് നിന്ന പോലീസുകാരൻ; പിന്നാലെ ഒരാളുടെ അസഭ്യ വര്‍ഷം; ഡ്യൂട്ടിക്കിടെ ആക്രമണം അഴിച്ചുവിട്ട പ്രതി അറസ്റ്റിൽ; എല്ലാത്തിനും കാരണം മുൻവൈരാഗ്യം

Update: 2025-07-13 09:40 GMT

തിരുവനന്തപുരം: ഡ്യൂട്ടിയിൽ ഉണ്ടായ പോലീസുകാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ തീരമേഖലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ പോലീസുകാരനെ മർദിച്ച പൂന്തുറ സ്വദേശി ജോസ് (30) ആണ് പിടിയിലായത്. പൂന്തുറ ഇടയാർ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറെയാണ് കഴിഞ്ഞ ബുധനാഴ്ച ഇയാൾ മർദിച്ചത്.

മോഷണ ശ്രമവുമായി ബന്ധപ്പെട്ട് മുമ്പ് ജോസിനെ പോലീസ് പിടികൂടാൻ കാരണം ഇയാളാണെന്ന വൈര്യാഗത്തിലായിരുന്നു അക്രമം നടന്നത്. ബുധനാഴ്ച രാവിലെ ഇടയാർ ഭാഗത്തുവന്ന ജോസ് പൊലീസുകാരനെ കണ്ടതോടെ അസഭ്യം പറയുകയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു.

തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപെടാൻ ശ്രമിച്ച ജോസിനെ പോലീസുകാരൻ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തല പൊട്ടി ചോരയൊലിച്ച പോലീസുകാരനെ നാട്ടുകാർ ഒടുവിൽ ആശുപത്രിയിലാക്കി. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News