കണ്ണൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരി വില്‍പന; വീട്ടമ്മയുടെയും മകന്റെയും പക്കല്‍ നിന്ന് എം.ഡി.എം.എയെയും കഞ്ചാവും ആയുധങ്ങളും പിടികൂടി

വീട്ടമ്മയുടെയും മകന്റെയും പക്കല്‍ നിന്ന് എം.ഡി.എം.എയെയും കഞ്ചാവും ആയുധങ്ങളും പിടികൂടി

Update: 2025-06-03 13:20 GMT

കണ്ണൂര്‍ :കാപ്പാ കേസ് പ്രതിയെ അന്വേഷിച്ചെത്തിയ പൊലിസ് സംഘം സ്ത്രീയില്‍ നിന്നും എംഡിഎംഎയും ആയുധങ്ങളും ബന്ധുവില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയായ റഹീമിനെ അന്വേഷിച്ച് എത്തിയ പൊലിസ് സംഘം വീട്ടമ്മയില്‍ നിന്നും 1.40 ഗ്രാം എംഡിഎംഎയും ക്വാര്‍ട്ടേഴ്‌സില്‍ നടത്തി പരിശോധനയില്‍ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദിന്റെ കണ്ണൂര്‍ ചാലാട്ടെ മണലിലെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് മണലിലെ ക്വാര്‍ട്ടേഴ്‌സിലെത്തി അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല.

പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ ഉമ്മയായ സീനത്ത് കൈയില്‍ എന്തോ ഒളിപ്പിച്ചു പിടിച്ചതായി കാണുകയും പരിശോധിച്ചപ്പോള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎയാണെന്ന് വ്യക്തമാവുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കൂടുതല്‍ വസ്തുക്കള്‍ക്കായി പരിശോധന നടത്തി പരിശോധനയില്‍ വടിവാളും നഞ്ചക്കും കണ്ടെടുത്തു.

പരിശോധന സമയത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപം സ്‌കൂട്ടറില്‍ എത്തിയ ഷാഹിദ് അഫ്‌നാസില്‍ നിന്നും നാലു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ്. ഐ ദീപ്തി. വി. വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ്, വിനീത്, എസ്.സി.പി.ഒ സുജിത്ത്, സിപിഒമാരായ മിനി, സൗമ്യ അഫസീര്‍, അഖില്‍, മഹേഷ്, സിസിന്‍, പ്രബീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News