ആദ്യം അതിഥി തൊഴിലാളികളെ പരിശോധിക്കും; പത്ത് പേരില്‍ ഒരാൾ മാത്രം വളാഞ്ചേരി സ്വദേശി; മലപ്പുറത്ത് എച്ച്ഐവി പടര്‍ന്നത്തിൽ ആശങ്ക വർധിക്കുന്നു; ആരോഗ്യവകുപ്പ് നാളെ സ്ഥലത്തെത്തും
മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തിനെ ഞെട്ടിച്ച് പത്ത് പേര്‍ക്ക് എച്ച്ഐവി റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും എച്ച്ഐവി പടര്‍ന്നത്തിൽ ആശങ്ക വർധിക്കുകയാണ്. സ്ഥലത്ത് നാളെ മുതൽ ആരോഗ്യ വകുപ്പ് സന്ദർശിച്ച് രക്തപരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.
എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം ഒടുവിൽ നീണ്ടത്.
പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു.