ഇരിട്ടിയില്‍ വന്‍മയക്കുമരുന്ന് വേട്ട; എട്ട് ഗ്രാം ഹെറോയിനുമായി അസം സ്വദേശികള്‍ അറസ്റ്റില്‍

എട്ട് ഗ്രാം ഹെറോയിനുമായി അസം സ്വദേശികള്‍ അറസ്റ്റില്‍

Update: 2025-05-28 18:03 GMT

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എട്ടുഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു അല്‍ അമീന്‍ ഹക്ക് (25) റക്കീബുള്‍ ഇസ്ലാം (23)എന്നിവരെയാണ് പുന്നാട് ടൗണ്‍ സമീപത്തെ വാടക വീട്ടില്‍ നിന്നും പിടികൂടിയത.് എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്.

എട്ടുഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്നും പടിച്ചെടുത്തത്. അസമില്‍ നിന്നും ഹെറോയിന്‍ കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. പുന്നാട്ടെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരുവരും. നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോള്‍ കൊണ്ടുവരുന്ന ഹെറോയിന്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

പ്രതികളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും പോലീസിലെ എടിഎസിന്റെ സഹായവും എക്സൈസിന് ലഭിച്ചിരുന്നു. രണ്ടുപേരും ഇടക്കിടക്ക് അസമിലേക്ക് പോയി വരാറുള്ള തൊഴിലാളികളാണ് അറസ്റ്റിലായ രണ്ട് പേരും. മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണോ ഇവര്‍ എന്നും അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.പി. വിപിന്‍ പറഞ്ഞു. എക്സൈസ് സംഘത്തില്‍

ഗ്രേഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുന്നുമ്മല്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ സുലൈമാന്‍, ഗ്രേഡ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ഷൈബി കുര്യന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പി.ജി. അഖില്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി. ശരണ്യ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News