ചുമത്തിയ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍; മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തീര്‍പ്പാക്കി

Update: 2025-05-31 08:23 GMT

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തീര്‍പ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തെ അനുകൂലിച്ച് റിവ്യൂ ഇട്ടതിന് മാനേജര്‍ വിപിന്‍ കുമാറിനെ നടന്‍ മര്‍ദിച്ചെന്നാണ് കേസ്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സിസിടിവി തെളിവുകള്‍ അടക്കം ഈ കേസില്‍ ഉണ്ണിമുകുന്ദന് അനുകൂലമാണ്.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റിക്കാര്‍ഡ് എല്ലാവര്‍ക്കും അറിയാം. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും വിപിന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Similar News