ഉത്സവ സമയമായാല്‍ തമിഴ്‌നാട്ടില്‍ നിന്നും മോഷണ സംഘവുമായി എത്തും; സംഘത്തിലെ ഉയരമേറിയ രതി സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും: മറ്റൊരാള്‍ മാല മുറിച്ച് അടുത്തയാളിന് കൈമാറും: പൊള്ളാച്ചിയിലെ തിരുട്ടുറാണി രതിയുടെ കഥ

ഉത്സവ സമയമായാല്‍ തമിഴ്‌നാട്ടില്‍ നിന്നും മോഷണ സംഘവുമായി എത്തും

Update: 2025-06-12 04:07 GMT

ഉത്സവ സീസണായാള്‍ കേരളത്തിലെത്തി മോഷണം നടത്തുന്നതാണ് പൊള്ളാച്ചിക്കാരി രതിയുടെ രീതി. മോഷണം കഴിഞ്ഞാല്‍ സ്വന്തം നാട്ടിലേക്ക് തിരികെ പോവുകയും ചെയ്യും. അഥവാ പിടിക്കപ്പെട്ടാലോ വക്കീലുമായി എത്തി ഈസിയായി ഊരിപ്പോയി വീണ്ടും മോഷണം തുടരുന്നതാണ് ഈ തിരുട്ടു റാണിയുടെ രീതി.

തിരക്കേറിയ ആരാധനാലയങ്ങളിലും ഉത്സവ പറമ്പുകളിലും എത്തുന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് ശ്രീലങ്കന്‍ തമിഴ് വംശജയായ രതിയുടെ തൊഴില്‍. മോഷണത്തിനായി രതി ഒറ്റയ്ക്കല്ല കേരളത്തിലേക്ക് എത്തുക. മറിച്ച് ഒരു സംഘം തിരുട്ട് സ്ത്രീകളുമായാണ് രതിയുടെ യാത്ര.

പൊള്ളാച്ചിയില്‍ നിന്ന് മോഷണത്തിനുള്ള സംഘത്തേയും നയിച്ചാണ് കേരളത്തിലേക്കുള്ള വരവ്. വേഷവും മേക്കപ്പും പെരുമാറ്റവും കണ്ടാല്‍ മോഷ്ടാവെന്ന് ആര്‍ക്കും ഒരു സംശയം പോലും തോന്നില്ല. തിരക്കേറിയ അമ്പലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണം. സിസിടിവികള്‍ നിരീക്ഷിച്ച് മുഖം പതിയാതെ മറയാന്‍ പ്രത്യേക വൈദഗ്ദ്യമാണ് ഇവര്‍ക്ക്.

സംഘമായാണ് തരിക്കേറിയ സ്ഥലത്തേക്ക് എത്തുക. സംഘത്തിലെ ഉയരമേറിയ രതി സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. ഒന്നും അറിയാത്ത പോലെ അടത്തയാള്‍ മാല മുറിക്കും. അടുത്തയാളിന് കൈമാറും. മാല കിട്ടിയ ആള്‍ ഉടന്‍ ആ സ്ഥലത്ത് നിന്നും മുങ്ങും, മൂന്നു പേരുടെ സംഘമാണ് മിക്കയിടത്തേയും കവര്‍ച്ചക്കാര്‍.

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മോഷണം നടത്തിയ രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ ഒന്നാംതീയതി പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലും മോഷണം നടത്തി. അനു, മധു, രതി എന്നിങ്ങനെ പലപേരുകളില്‍ പരിചയപ്പെടുത്തും. കണ്ണൂര്‍, ഏറ്റൂമാനൂര്‍, തിരുവനന്തപുരം തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ നൂറോളം കേസുകള്‍ ഇവരുടെ പേരിലുണ്ട്. അസ്റ്റിലായാല്‍ പുറത്തിറക്കാന്‍ സ്വന്തം വക്കീലും ഉണ്ട്.

നിലവില്‍ വഞ്ചിയൂരിലെ മോഷണ കേസില്‍ റിമാന്‍ഡിലാണ്. വൈകാതെ മലയാലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയില്‍ ഹാജരാക്കും. അധികം വൈകാതെ ജാമ്യത്തിലിറങ്ങും. പിന്നെ തിരക്കേറിയ ഉല്‍സവ ഇടങ്ങളില്‍ രതിയുണ്ടാവും.

Tags:    

Similar News