കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്‍പില്‍ തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്‍ണര്‍

ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്‍ണര്‍

Update: 2025-06-23 15:46 GMT

കോട്ടയം: രാജ്ഭവനിലെ പൊതുപരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ആര്‍. എസ്. എസ്. വേദിയില്‍ ഗവര്‍ണര്‍. കൂട്ടിക്കല്‍ പ്രളയബാധിതര്‍ക്ക് ദേശീയ സേവാഭാരതി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു.

ആര്‍. എസ്. എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണ്. അത് സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിനെ മാതാവായി കണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍. എസ്. എസ്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്്.

സര്‍ക്കാരിനെ കൊണ്ട് എല്ലാ സേവന പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ പൊതു സഹകരണം അനിവാര്യമാണ് അവിടെയാണ് സേവാഭാരതിയുടെയും ആര്‍. എസ്. എസിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. നിസ്വാത്ഥമായി പ്രവര്‍ത്തിക്കുന്ന ആര്‍. എസ്. എസ്. ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇംഗ്ളീഷിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം. 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇന്‍ഫോസിസ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കൂട്ടിക്കല്‍ പ്രളയബാധിതര്‍ക്ക് വീട് നിര്‍മ്മിച്ചത്.

കൊടുങ്ങ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രമൈതാനിയില്‍ നടന്ന ചടങ്ങില്‍ ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് രശ്മി ശരത് അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മുഖ്യകാര്യദര്‍ശി സ്വാമി ഗരുഢധ്വജാനന്ദതീര്‍ത്ഥ പാദസ്വാമി മുഖ്യ അതിഥിയായി. ആര്‍.എസ്.എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജി. രാജേഷ്, ഇന്‍ഫോസിസ് വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

12 വീടുകളാണ് സേവാഭാരതി നിര്‍മിച്ചത്. ഇതില്‍ നാല് വീടുകളുടെ താക്കോല്‍ദാനം മുന്‍പ് നടന്നിരുന്നു. ശേഷിച്ച എട്ടു വീടുകള്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങയില്‍ 50 സെന്റ് സ്ഥലം വാങ്ങിയാണ് നിര്‍മ്മിച്ചനല്‍കിയത്. വഴിയ്ക്കായി നാല് സെന്റ് സ്ഥലവും വാങ്ങി. നാല് വര്‍ഷം മുന്‍പാണ് കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉ്രുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് താല്‍ക്കാലിക തടിപാലം നിര്‍മ്മിച്ചും മാലിന്യം നിറഞ്ഞ വീടുകള്‍ വൃത്തിയാക്കിയും സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. സ്ഥലം ലഭ്യമായത് അനുസളരിച്ചാണ് എട്ട് വീടുകള്‍ പൂര്‍ത്തീകരിച്ചതെന്നും അതിന് കാലതാമസം വന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.


Tags:    

Similar News