നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ നിന്നും ഹെറോയിന്‍ പിടികൂടിയ കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷം വീതം കഠിന തടവ്

നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ നിന്നും ഹെറോയിന്‍ പിടികൂടിയ കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷം വീതം കഠിന തടവ്

Update: 2025-06-24 01:32 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലുള്ള ലോഡ്ജ് മുറിയില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) 22.60 കിലോ ഹെറോയിന്‍ പിടികൂടിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷംവീതം കഠിന തടവും നാലുലക്ഷം രൂപവീതം പിഴയും മറ്റ് രണ്ടുപ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷംരൂപവീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശി സന്തോഷ്ലാല്‍ (43), ചായ്ക്കോട്ടുകോണം കടുവിളാകം സ്വദേശി രമേശ്(33) എന്നിവരാണ് കേസിലെ ആദ്യ രണ്ടു പ്രതികള്‍. കിളിമാനൂര്‍ പൊങ്ങനാട് അരൂര്‍ സ്വദേശി ബിനുക്കുട്ടന്‍ (46), വെള്ളല്ലൂര്‍ സ്വദേശി ഷാജി (57) എന്നിവരാണ് മറ്റു രണ്ടു പ്രതികള്‍.

2022 സെപ്റ്റംബര്‍ 20-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് വിപണിയില്‍ 130 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടിയത്. ആഫ്രിക്കയില്‍നിന്ന് മുംബൈയില്‍ എത്തിച്ചശേഷം തിരുവനന്തപുരത്ത് വില്പനയ്ക്കായി കൊണ്ടുവരുകയായിരുന്നു. ഡിആര്‍ഐക്കുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടേഴ്‌സായ സാലിഷ് അരവിന്ദാക്ഷന്‍, കിരണ്‍ ഗോപിനാഥ് എന്നിവര്‍ ഹാജരായി.

Tags:    

Similar News