ക്ലച്ച് പിടിച്ചപ്പോള്‍ ഹാന്‍ഡിലില്‍ വഴുവഴുപ്പ്; വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് വിഷ പാമ്പിനെ: കടിയേല്‍ക്കാത യുവാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ക്ലച്ച് പിടിച്ചപ്പോള്‍ ഹാന്‍ഡിലില്‍ വഴുവഴുപ്പ്; വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് വിഷ പാമ്പിനെ

Update: 2025-06-25 00:17 GMT

അടിമാലി: ബുള്ളറ്റില്‍ കയറിക്കൂടിയ വിഷപാമ്പുമായി യുവാവ് സഞ്ചരിച്ചത് അഞ്ചു കിലോമീറ്റര്‍. ഭാര്യയും മൂന്നു വയസ്സുള്ള മകളുമായായിരുന്നു യുവാവിന്റെ യാത്ര. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോള്‍ വഴുവഴപ്പ്. കൈ മാറ്റി നോക്കുമ്പോള്‍ ഹാന്‍ഡിലില്‍ നീളത്തില്‍ കിടക്കുന്ന പാമ്പിനെ കണ്ട് യുവാവ് ഭയന്നു പോയി. അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ചിലയിടങ്ങളില്‍ മോതിരവളയന്‍ എന്നും അറിയപ്പെടുന്ന വിഷപ്പാമ്പാണ് ബുള്ളറ്റില്‍ കടന്നു കൂടിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോള്‍ ശക്തമായ മഴ. തുടര്‍ന്നു ഭാര്യയെയും മകളും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കില്‍ കയറിയ 'അതിഥി'യെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. ഇതിനിടെ പാമ്പ് സമീപത്തെ പുരയിടത്തിലേക്കു 'കടന്നുകളഞ്ഞു.'

Tags:    

Similar News