കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; മകള്‍ മരിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്ങ് മൂലമെന്ന് പിതാവ്

കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

Update: 2026-01-22 04:05 GMT

പാലക്കാട്: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശി രുദ്ര രാജേഷ് (16) ആണ് ഹോസ്റ്റലിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെ കുട്ടിയെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ ആണ്

അതേ സമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് കുടുംബം. മകള്‍ മരിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിങ്ങ് മൂലമെന്നാണ് അച്ഛന്‍ രാജേഷ് ആരോപിക്കുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മകളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാം അറിയാമെന്നും അച്ഛന്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ്‌ലൈനും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം പൂര്‍ണമായും നിഷേധിച്ച സ്‌കൂള്‍ അധികൃതര്‍. റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയോ കുടുംബമോ പരാതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സ്‌കൂളിലെത്തി അന്വേഷണം നടത്തും. മരിച്ച രുദ്രയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News