ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളം :'എഫ്‌ഐആര്‍ രാജ്യദ്രോഹപരം; പിന്‍വലിക്കണം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നതെന്നും രാജീവ്ചന്ദ്രശേഖര്‍

Update: 2025-09-06 07:46 GMT

ന്യൂഡല്‍ഹിര്‍ : ''ഓപ്പറേഷന്‍ സിന്ദൂര്‍'' എന്ന പേരില്‍ പൂക്കളം ഒരുക്കിയതിന് കേരളം പോലീസ് എഫ്‌ഐആര്‍ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ഇത് കേരളമാണ്; ഇന്ത്യയുടെ ഭാ?ഗമെന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇതൊരിക്കലും അം?ഗീകരിക്കാനാകില്ല. ദേശസ്‌നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ . നമ്മുടെ സായുധസേനകളുടെ കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമാണത്. തീവ്രവാദികള്‍ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നോര്‍ക്കണം. തീവ്രവാദത്തിന്റെ ഇരകളായ ആ 26 ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിന്റെ ഈ എഫ്‌ഐആര്‍.

സൈനിക വേഷത്തില്‍ അതിര്‍ത്തി കാക്കുകയും മൂവര്‍ണ്ണക്കൊടിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ടെന്നത് അധികാരികള്‍ ഓര്‍മ്മിക്കണം. അതിനാല്‍ത്തന്നെ മാതൃരാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന ഓരോ മലയാളിയും ഈ എഫ്‌ഐആറിനെയും നാണംകെട്ട പ്രീണന രാഷ്ട്രീയത്തെയും എതിര്‍ക്കുമെന്നതില്‍ സംശയം വേണ്ട.

'ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല. ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാല്‍ നന്ന്. അവരോടും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനോടും എനിക്ക് പറയാനുള്ളത് രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്‌ഐആര്‍ ഉടന്‍ തന്നെ പിന്‍വലിക്കണമെന്ന് തന്നെയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

Tags:    

Similar News