ലക്ഷ്യം ഡ്രൈ ഡേയിൽ മദ്യ വിൽപ്പന; വീട്ടുമുറ്റത്ത് രണ്ട് രഹസ്യ അറകളിലായി മദ്യം സൂക്ഷിച്ചു; കാവലായി വളർത്ത് നായ; വിവരമറിഞ്ഞെത്തിയ എക്സൈസ് പിടികൂടിയത് 130 കുപ്പി വിദേശമദ്യം

Update: 2024-10-02 07:49 GMT

കൊണ്ടോട്ടി: അനതികൃതമായി വിൽപ്പന നടത്തുന്നതിനായി വീട്ടുമുറ്റത്ത് കുഴിച്ചിട്ട 130 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി കൊണ്ടോട്ടി സ്വദേശി രാജേഷാണ് വീട്ടിൽ വിദേശ മദ്യം അനതികൃതമായി സൂക്ഷിച്ചത്. മദ്യം അന്യായമായ വിലയ്ക്ക് വിൽക്കുന്നത് വേണ്ടിയായിരുന്നു പ്രതി സജ്ജീകരണങ്ങളൊരുക്കിയിരുന്നത്.

സംസ്ഥാനത്തെ ബെവ്കോ ഔട്ട്‍ലെറ്റുകൾ തുറക്കാത്ത ദിവസങ്ങളിൽ വില കൂട്ടി വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വീടിന് പിന്‍വശത്തെ മുറ്റത്ത് ഇന്റര്‍ലോക്ക് പതിച്ച് അതിനടിയിലായിരുന്നു മദ്യം സൂക്ഷിക്കുന്നതിനായി അറകളൊരുക്കിയിരുന്നത്. ഇതിനായി രണ്ട് അറകളാണ് പ്രതി രാജേഷ് സജ്ജീകരിച്ചിരുന്നത്. പ്രത്യക്ഷത്തിൽ സംശയമൊന്നും തോന്നിയിരുന്നില്ലെങ്കിലും, അറകൾക്കായി രാജേഷ് സുരക്ഷയും ഒരുക്കി.

ഇതിനായി മദ്യം സൂക്ഷിച്ച അറകളുള്ള ഭാഗത്ത് വീട്ടിലെ വളര്‍ത്തുനായയെ കെട്ടിയിട്ടു. മദ്യം സൂക്ഷിച്ച അറയക്ക് മുകളിൽ ഗ്രില്ലുണ്ടാക്കി അതിലാണ് നായയെ വളർത്തിയിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറകളിൽ മദ്യ കുപ്പികൾ കണ്ടെത്തിയത്. ബെവ്കോ ഔട്ട്ലെറ്റുകൾ അവധിയാകുമ്പോൾ കൂടിയ വിലയ്ക്ക് മദ്യം വിൽക്കാൻ ആണ് രാജേഷ് മദ്യം സൂക്ഷിച്ചിരുന്നത്. ഈ ദിവസങ്ങളിൽ വലിയ വില നൽകി മദ്യം വാങ്ങാനും ആളുകൾ തയ്യാറായിരുന്നു.

Tags:    

Similar News