അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു; 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല; വി എസിന്റെ ആരോഗ്യനിലയില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ കുറിപ്പ്

അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതി

Update: 2025-06-26 16:03 GMT

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതി. മകന്‍ വി എ അരുണ്‍കുമാറാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അരുണ്‍ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:

'അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ ഇന്നലത്തേതില്‍ നിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു.'

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് വി എസ്. വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണനിലയിലാക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിവിധ സ്പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.


Full View


Tags:    

Similar News