ലോകാവസാനത്തിന് മുന്‍പ് കാട്ടുന്ന നാല് അടയാളങ്ങളും പൂര്‍ത്തിയായോ? ബൈബിളിലെ നടപടി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ആ നിറങ്ങള്‍ സൂചിപ്പിക്കുന്നത് ഫലസ്തീനെയും ഇറാനെയുമോ? ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതോടെ ലോകാവസാനത്തിന് തുടക്കമായെന്നു വിശ്വസിക്കുന്ന ബൈബിള്‍ പണ്ഡിതര്‍ ഏറെ

Update: 2025-06-18 05:38 GMT

ലണ്ടന്‍: ബൈബിളിലെ നടപടി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ആ നിറങ്ങള്‍ സൂചിപ്പിക്കുന്നത് ഫലസ്തീനേയും ഇറാനേയുമാണോ .ലോകാവസാനത്തിന് മുമ്പ് കാട്ടുന്ന നാല് അടയാളങ്ങളും പൂര്‍ത്തിയായോ. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതോടെ ലോകാവസാനത്തിന് തുടക്കമായെന്നു വിശ്വസിക്കുന്ന ബൈബിള്‍ പണ്ഡിതന്‍മാര്‍ ഇത്തരം വാദമുഖങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫലസ്തീന്‍, ഇറാനിയന്‍ പതാകകളിലെ നിറങ്ങള്‍ ബൈബിളിലെ അപ്പോക്കലിപ്സിലെ നാല് കുതിരപ്പടയാളികളുടെ നിറങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നുവെന്നും ഇത് ലോകാവസാനത്തെ സൂചിപ്പിക്കുന്നു എന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.

വെളിപാടിന്റെ പുസ്തകം അനുസരിച്ച്, കുതിരപ്പടയാളികള്‍ ലോകാവസാനത്തിന് മുമ്പ് സംഭവിക്കുന്ന നാല് പ്രധാന ദുരന്തങ്ങളെ പ്രതിനിധീകരിക്കുന്നു. കീഴടക്കല്‍ വെളുത്ത നിറത്തിലും, യുദ്ധം ചുവപ്പിലും ക്ഷാമം കറുപ്പിലും മരണം മങ്ങിയത് അല്ലെങ്കില്‍ പച്ചനിറത്തിലുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. 2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ലോകമെമ്പാടുമുള്ള ബഹുജന പ്രതിഷേധങ്ങളില്‍ കണ്ട ഫലസ്തീന്‍ പതാകയില്‍ ഈ നിറങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹമാസിനെ പിന്തുണയ്ക്കുന്നത് ഇറാനാണ്. ഇറാനും ഇപ്പോള്‍ ഇസ്രായേലുമായി നേരിട്ട് യുദ്ധത്തിലാണ്. കൂടാതെ കുതിരപ്പടയാളികളുടെ വേഷങ്ങളില്‍ മേല്‍പ്പറഞ്ഞ നാലില്‍ മൂന്ന് നിറങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇന്നത്തെ ഇറാനായ പഴകാലത്തെ പേര്‍ഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചതിനെക്കുറിച്ചുള്ള എസെക്കിയലിന്റെ പുസ്തകത്തിലെ പരാമര്‍ശവും ബൈബിള്‍ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലും അവരുടെ പ്രാദേശിക ശത്രുക്കളും തമ്മിലുള്ള ഇന്നത്തെ ഏറ്റുമുട്ടലിനെയാണ് ഇത് കാട്ടുന്നത് എന്നാണ് ഇവരുടെ വാദം.

ചില വിശ്വാസികള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലെ ടിക് ടോക്കിലുമാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ ഗാസ സംഘര്‍ഷം വിശാലമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ലോകനേതാക്കള്‍ പ്രവചിക്കുന്ന കാലഘട്ടമായത് കൊണ്ടാണ് ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ബൈബിള്‍ പ്രവചനങ്ങളെ സമകാലിക സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ റബ്ബി ജോനാഥന്‍ കാന്‍ എന് വ്യക്തി അവസാന നാളുകളില്‍ ഇസ്രായേല്‍ ലോകത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്ന് ബൈബിള്‍ പറയുന്നു എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു.

അപ്പോസ്തലനായ യോഹന്നാനാണ് വെളിപാടിന്റെ സുവിശേഷവും എഴുതിയത്. പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍, പീഡനം, പ്രശ്നങ്ങള്‍ എന്നിവ അനാവരണം ചെയ്യുന്ന ഏഴ് മുദ്രകള്‍ തുറക്കല്‍ എന്നിവയുള്‍പ്പെടെ കാര്യങ്ങള്‍ ഇതിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Tags:    

Similar News