ആദ്യത്തെ കുഞ്ഞിനെ അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു; രണ്ടാമതും പെണ്‍സുഹൃത്ത് ഗര്‍ഭിണിയായപ്പോള്‍ സംശയം; ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്ന സുഹൃത്തിന്റെ ഭര്‍ത്താവിനോടും പ്രതികാരം; മുന്‍ ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി 23കാരന്‍

പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി 23കാരന്‍

Update: 2025-07-10 10:57 GMT

ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെയും സുഹൃത്തിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന 23കാരന്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സോനല്‍ ആര്യയെ (22) ആണ് ആണ്‍സുഹൃത്തായിരുന്ന നിഖില്‍ കുമാര്‍ (23) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മജ്നു കാ ടിലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ഹല്‍ഡ്വാനിയില്‍ ഒളിവില്‍ കഴിയവെ നിഖിലിനെ പിടികൂടിയത്. ആര്യയുടെ സുഹൃത്ത് രാഷ്മി ദേവിയുടെ ഭര്‍ത്താവ് ദുര്‍ഗേഷ് കുമാറിനോടുള്ള വൈരാഗ്യത്തിലാണ് അവരുടെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നിഖില്‍ പൊലീസിനോടു പറഞ്ഞത്. ദുര്‍ഗേഷിന്റെ മൊബൈല്‍ കടയില്‍നിന്നു തന്നെ ഒരു സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങിയാണ് ആര്യയുടെ കഴുത്തറുത്തതെന്നാണ് നിഖില്‍ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാഷ്മിയ്ക്കും ദുര്‍ഗേഷിനുമൊപ്പമാണ് ആര്യ താമസിച്ചിരുന്നത്. ആര്യ ഗര്‍ഭിണിയായിരുന്നെന്നും ദുര്‍ഗേഷിന്റെ സഹായത്തോടെയാണ് ഗര്‍ഛിദ്രം നടത്തിയതെന്നുമാണ് നിഖിലിന്റെ വാദം. തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതിലുള്ള പ്രതികാരമാണ് ദര്‍ഗേഷിന്റെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും നിഖില്‍ പൊലീസിനോടു പറഞ്ഞു.

2023ലാണ് ആര്യയും നിഖിലും പരിചയത്തിലാകുന്നതെന്നാണ് പ്രാഥമികാന്വേഷത്തില്‍ കണ്ടെത്തയതെന്ന് പൊലീസ് അറിയിച്ചു. 2024ല്‍ ആര്യ ഗര്‍ഭിണിയായിരുന്നെന്നും ജനിച്ച കുഞ്ഞിനെ ഉത്തരാഖണ്ഡിലെ ഒരാള്‍ക്ക് വിറ്റെന്നും തുടര്‍ന്ന് വസീറാബാദില്‍ നിഖിലും ആര്യയും ഒരുമിച്ച് താമസം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. നിഖിലിന്റെ ഉപദ്രവം സഹിക്കാനാകാതെ ഈ വര്‍ഷം ജനുവരിയിലാണ് ആര്യ അയാളുടെ അടുത്തുനിന്ന് മാറി താമസിച്ചതെന്ന് ആര്യയുടെ കുടുംബം പ്രതികരിച്ചു. ചെറിയ കാര്യങ്ങള്‍ക്കു പോലും നിഖില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ജൂണ്‍ 24ന് നിഖിലിനെതിരെ ആര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

ആദ്യ കുഞ്ഞിനെ വിറ്റ് ആഡംഭര ജീവിതം

നിഖിലും സോണലും 2023-ല്‍ ഹല്‍ദ്വാനിയില്‍ ഒരു പരിപാടിക്കിടെയാണ് കണ്ടുമുട്ടുകയും പരിചയത്തിലാകുകയും ചെയ്തു. പിന്നീട് ഇവര്‍ കൂടുതല്‍ അടുക്കുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് സോണല്‍ ഗര്‍ഭിണിയായി. എന്നാല്‍ അവിവാഹിതരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുമായ ദമ്പതികള്‍ക്ക് കുഞ്ഞിനെ വളര്‍ത്താന്‍ താത്പര്യമുണ്ടായിരുന്നില്ല. അതിന്റെ ഭാഗമായി ആദ്യം ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ശ്രമം നടന്നില്ല. 2024-ല്‍ ആദ്യത്തില്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞിനെ ഇവര്‍ അല്‍മോറയിലെ ഒരു അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു. ഈ പണം ഉപയോഗിച്ച് അവര്‍ ഡല്‍ഹിയിലേക്ക് താമസം മാറ്റി. ആദ്യം വസീറാബാദില്‍ താമസിച്ച ശേഷം മജ്‌നു കാ ടില്ലയിലേക്ക് മാറി. ഇതിനിടെ സോണല്‍ ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന രശ്മി എന്ന യുവതിയുമായി പരിചയത്തിലായി. സോണല്‍ രശ്മിയുടെ വീട് പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. അതേസമയം തന്നെ നിഖിലും സോണലും തമ്മില്‍ വഴക്ക് പതിവായി.

ഒടുവില്‍ നിഖിലിനെ വിട്ട് സോണല്‍ രശ്മിയുടെ വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെയാണ് സോണല്‍ രണ്ടാമതും ഗര്‍ഭിണിയാകുന്നത്. രശ്മിയുടെ ഭര്‍ത്താവ് ദുര്‍ഗേഷുമായി സോണലിന് ബന്ധമുണ്ടെന്ന് നിഖില്‍ സംശയിക്കുകയും ആരോപിക്കുകയും ചെയ്തിരുന്നു. സോണലും ദുര്‍ഗേഷും തമ്മിലുള്ള വാട്ട്‌സാപ്പ് ചാറ്റുകള്‍ നിഖില്‍ കണ്ടെത്തുകയും പലതവണ സോണലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് സോണല്‍ വീണ്ടും ഗര്‍ഭിണിയാകുന്നത്. ഇത്തവണ കുഞ്ഞ് വേണമെന്നായിരുന്നു നിഖിലിന്റെ നിലപാട്. എന്നാല്‍, സോണല്‍ നിഖിലിനെ അറിയിക്കാതെ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചു. ദുര്‍ഗേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന് നിഖില്‍ പിന്നീട് ആരോപിച്ചു. കൊലപാതകത്തിന് മുമ്പ് സോണല്‍ 25 ദിവസത്തോളമാണ് രശ്മിയുടെ വീട്ടില്‍ താമസിച്ചിരുന്നത്. ഈ ഘട്ടത്തില്‍ പല തവണ സോണലിനെ തിരിച്ചു കൊണ്ടുവരാന്‍ നിഖില്‍ ശ്രമിച്ചിരുന്നു.

ആസൂത്രിത കൊലപാതകം

കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ രശ്മിയും ഭര്‍ത്താവ് ദുര്‍ഗേഷും വീട്ടില്‍ നിന്ന് അവരുടെ മൂത്ത മകളെ സ്‌കൂളില്‍നിന്ന് കൊണ്ടുവരുന്നതിനായി പുറത്ത് പോയിരുന്നു. ഇവരുടെ ആറ് മാസം പ്രായമുള്ള മകളെ സോണലിനൊപ്പം വീട്ടിലാക്കിയായിരുന്നു ഇവര്‍ പുറത്ത് പോയത്. രശ്മിയുടെയും ഭര്‍ത്താവിന്റെയും അസാന്നിധ്യം മനസ്സിലാക്കിയ നിഖില്‍ ഈ സമയം ഇങ്ങോട്ടേക്കെത്തി. ഒരു സര്‍ജിക്കല്‍ ബ്ലേഡ് കൈവശം വെച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ സോണലുമായി നിഖില്‍ വഴക്കിട്ടു. തര്‍ക്കത്തിനൊടുവില്‍ നിഖില്‍ സോണലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സോണലിനെ കൊലപ്പെടുത്തിയ ശേഷം, നിഖിലിന്റെ ശ്രദ്ധ കുഞ്ഞിലേക്ക് തിരിഞ്ഞു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ച ശേഷമായിരുന്നു കുറ്റകൃത്യം. തന്റെ ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിച്ചതിനുള്ള പ്രതികാരമായിട്ടാണ് കുട്ടിയെ കൊന്നതെന്നാണ് നിഖില്‍ പറയുന്നത്. കുഞ്ഞിന്റെ കഴുഞ്ഞറക്കുകയായിരുന്നു. രശ്മിയും ഭര്‍ത്താവും സ്‌കൂളില്‍നിന്ന് മൂത്ത മകളേയും കൊണ്ട് മടങ്ങിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ സോണലിനെയും തങ്ങളുടെ ഇളയ മകളേയും കാണുകയായിരുന്നു

കൊലപാതകത്തിന് ശേഷം പിടികൂടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് നിഖില്‍ രക്ഷപ്പെട്ടത്. നിഖില്‍ ആദ്യം തന്റെ താമസസ്ഥലത്തേക്കാണ് കൃത്യം നടത്തിയ ശേഷം പോയത്. അവിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. അത് പരാജയപ്പെട്ടപ്പോള്‍, അയാള്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോയി, അവിടെനിന്ന് ബറേലിയിലേക്ക് യാത്ര ചെയ്തു ശേഷം ഹല്‍ദ്വാനിയിലെത്തി. അവിടെ ബന്ധത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. ഇയാളുടെ റൂട്ട് മനസ്സിലാക്കിയ പോലീസ് അവിടെ എത്തിയപ്പോഴേക്കും നിഖില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. രാത്രി മുഴുവന്‍ ഒളിവില്‍ തങ്ങി. അടുത്ത ദിവസം രാവിലെ ഹല്‍ദ്വാനിയിലെ അതേ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

Tags:    

Similar News