ഹാലോ..ഗയ്‌സ് വി ആർ ബാക്ക്...; ഭീകരാക്രമണത്തിന് മുന്നേ ഞങ്ങൾ രക്ഷപ്പെട്ടു; സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്; അടുത്ത് വീഡിയോ ഉടനിടും..റ്റാറ്റാ..; പരസ്പ്പരം ചിരിച്ച് ക്യൂട്ട്നെസ് കാട്ടി കപ്പിൾസ്; തനിക്കൊക്കെ എന്തിന്റെ കേടാടോ...എന്ന് വിമർശനം; നാണമില്ലേയെന്ന് കമെന്റുകൾ!

Update: 2025-04-24 12:42 GMT

ഡൽഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ആക്രമണത്തിൽ 26 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതുപോലെ പാക്കിസ്ഥാന് ചുട്ട മറുപടി നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനോടകം രാഷ്​ട്രീയ സാംസ്​കാരിക മേഖലയില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചും നീതി ആവശ്യപ്പെട്ടും രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ, ഹിന്ദി ടെലിവിഷന്‍ താരങ്ങളും ദമ്പതികളുമായ ദീപിക കക്കര്‍, ഷൊയിബ് ഇബ്രാഹിം എന്നിവരുടെ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഭീകരാക്രമണത്തോടടുത്തുള്ള സമയത്ത് ജമ്മു കശ്​മീരിലുണ്ടായിരുന്നു. മകനോടൊപ്പമുള്ള യാത്രയിലെ ചിത്രങ്ങളും ഇരുവരും നവ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഭീകരാക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു കശ്മീരില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ ഇവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക അറിയിച്ചിരുന്നു.

തങ്ങള്‍ സുരക്ഷിതരാണെന്നും ഭീകരാക്രമണത്തിനുമുന്നേ അവിടെ നിന്നും പോയിരുന്നുവെന്നും അറിയിച്ച് ഷൊയിബ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഹായ് ഗയ്സ്, ഞങ്ങളെ ഓര്‍ത്ത് നിങ്ങളെല്ലാം ആശങ്കയിലായിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണ്, ഇന്ന് രാവിലെ കശ്മീരില്‍ നിന്നും പോയി. ഡല്‍ഹിയില്‍ സുരക്ഷിതരായി എത്തി. നിങ്ങളുടെ കരുതലിന് നന്ദി. പുതിയ വ്ലോഗ് ഉടന്‍ വരുന്നു' എന്നാണ് ഷൊയിബ് കുറിച്ചത്.

പക്ഷെ, രാജ്യമാകെ ഭീകരാക്രമണത്തിന്‍റെ നടുക്കത്തിലായിരിക്കുമ്പോള്‍ തന്നെ പുതിയ വ്ലോഗിന്‍റെ അപ്​‍ഡേഷന്‍ നല്‍കിയ ദമ്പതികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇവരുടെ വിഡിയോ​ക്കായി കാത്തിരിക്കുന്ന ഒരു പണിയുമില്ലാത്ത ആളുകള്‍ ആരാണ് എന്നാണ് ഒരു കമന്‍റ്. ഒരു ദുരന്തസമയത്താണോ ഇത്തരം പോസ്റ്റുകളെന്നും ആളുകള്‍ ചോദിക്കുന്നു. ഒടുവിൽ വിമര്‍ശനം കടുത്തതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ആ സ്റ്റോറി നീക്കം ചെയ്​തു.

അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കുന്നു. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ ശക്തമായ പ്രതികരണം. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നു. കശ്മീരിൽ നിരപരാധികളുടെ ജീവനെടുത്തവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ശിക്ഷ നൽകുമെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാർഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകർക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News