അശ്വിന്‍ പൂവാലനെപ്പോലെ പെരുമാറുന്നുവെന്ന് സ്ഥാപനത്തിലെ ജീവനക്കാരി; 'വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല' എന്ന തകര്‍പ്പന്‍ മറുപടിയുമായി ദിയകൃഷ്ണ; ദിയയുടെ കമന്റിന് മാത്രം ഒരു ലക്ഷത്തിലേറെ പേരുടെ പിന്തുണ; കമന്റിന്റെ വീഡിയോയും വൈറല്‍

'വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല'

Update: 2025-06-12 07:25 GMT

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുകയാണ്.സ്ഥാപനത്തിലെ ജീവനക്കാരികള്‍ സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.

ദിയയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു.ഇപ്പോഴിതാ ദിയയുടെ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.തന്റെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ അവഹേളിക്കാന്‍ ശ്രമിച്ച യുവതിക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.ദിയയുടെ ഭര്‍ത്താവ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്.ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്.

ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നുവെന്നായിരുന്നു ജീവനക്കാരി പറയുന്നത്.ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന ക്യാപ്ഷനോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വിഡിയോയില്‍ ദിയ കൃഷ്ണ കമന്റിലൂടെ മറുപടി പറയുന്നുണ്ട്.'2,3 മണിക്ക് ദിയയുടെ ഭര്‍ത്താവ് വിളിക്കുന്നു.രാത്രി എന്തു ചെയ്യുന്നു എന്നാണ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് സംസാരം' എന്നാണ് ജീവനക്കാരിയുടെ പ്രതികരണം.

'വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല'എന്നാണ് ദിയ കൃഷ്ണ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.ഈ കമന്റിന് മാത്രം 1 ലക്ഷത്തിന് മുകളില്‍ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.അതേ വിഡിയോ ദിയ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.'അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ..തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ..'എന്നാണ് ദിയയുടെ കമന്റ്.


 



കടയിലെ ആഭരണങ്ങള്‍ വിട്ടു കിട്ടിയ പണം ജീവനക്കാര്‍ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകള്‍ ദിയ കൃഷ്ണന്റെയും പരാതി ശരിയെന്ന് നിഗമനത്തിലേക്കാണ് പോലീസ് നീങ്ങുന്നത്.എങ്കിലും അറസ്റ്റ് പോലുള്ള തുടര്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.2024 ജനുവരി മുതല്‍ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്.ഇതില്‍ ഭൂരിഭാഗം തുകയും പിന്‍വലിച്ചെന്നും കണ്ടെത്തല്‍.അതിനിടെ ജീവനക്കാര്‍ ഒളിവില്‍ പോയതായി പോലീസ് സംശയിക്കുന്നുണ്ട്

അതേസമയം ദിയയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.മ്യൂസിയം പൊലീസിന്റെ ജോലിഭാരം കൂടുതലായതിനാല്‍ കേസ് അന്വേഷിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിക്കുന്നത്.ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പില്‍ ജീവനക്കാരുടെ ഭാഗത്ത് പിഴവുണ്ടായെന്ന നിഗമനത്തിലാണ് പൊലീസ്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് 63 ലക്ഷത്തോളം തുക അക്കൗണ്ടിലെത്തിയതായും ഇത് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും മൂവരും എത്തിയിട്ടില്ല.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്.വീടുകളില്‍ അന്വേഷിച്ച് ചെന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.അറസ്റ്റ് പോലുള്ള തുടര്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2024 ജനുവരി മുതല്‍ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്.

Tags:    

Similar News