എം.എൽ.എ കെ.ടി.ജലീലിനെ കണ്ടെത്തി തിരിച്ചെത്തിക്കണമെന്ന് സ്പീക്കർക്ക് കത്ത്; പരിപാടികളിൽ സജീവമെന്ന് കാട്ടി ജലീലിന്റെ പോസ്റ്റ്; എംഎൽഎ ബോർഡ് വെച്ച കാറിൽ കറങ്ങുന്നതിൽ സന്തോഷമെന്ന് പരിഹാസം; റോഡിന്റെ ശോചനീയാവസ്ഥ തുറന്ന് കാട്ടി രംഗം കൊഴുപ്പിച്ച് ഡി.സി.സി പ്രസിഡന്റ് ഇ.പി.രാജീവ്; രാഷ്ട്രീയ പോര് ചർച്ചയാക്കി സോഷ്യൽ മീഡിയ
എടപ്പാൾ: സമൂഹമാധ്യമങ്ങളിൽ ഡി.സി.സി സെക്രട്ടറി ഇ.പി.രാജീവും കെ.ടി.ജലീലും തമ്മിലുള്ള പോര് മുറുകുന്നു. തവനൂർ എം.എൽ.എയായ കെ.ടി.ജലീലിനെ മണ്ഡലത്തിൽ കാണാനില്ലെന്നും പോലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചത്തിക്കണമെന്നും ആവശ്യപ്പെട്ടു സ്പീക്കർ ഷംസീറിന് ഇ.പി.രാജീവ് തുറന്ന കത്ത് എഴുതിയതിന് പിന്നാലെ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ സജീവമാണെന്ന് വ്യക്തമാക്കി കെ.ടി. ജലിൽ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇ.പി.രാജീവ്. തവനൂരിലും പരിസര പ്രദേശങ്ങളിലും എംഎൽഎ ബോർഡ് വെച്ച കാറിൽ കറങ്ങുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന പരിഹാസത്തോടെയായിരുന്നു പോസ്റ്റ്. കൂടാതെ മണ്ഡലത്തിൽ എന്ത് വികസനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി ചോദ്യങ്ങളും രാജീവ് പോസ്റ്റിലൂടെ ചോദിക്കുന്നു. എന്നാൽ ഇതിന് മറുപടിയായി തവനൂർ മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ നൽകിയ ധനസഹായങ്ങളുടെ പട്ടികയുമായി കെ.ടി ജലീലും രംഗത്തെത്തി.
തവനൂർ മണ്ഡലിലെ റോഡിന്റെ ശോചനീയാവസ്ഥയുടെ വീഡിയോ പോസ്റ്റ് ചെയ്താണ് ഇ.പി.രാജീവ് ചോദ്യങ്ങൾ ഉന്നയിച്ചത്. ചെളിക്കുണ്ടില്ലാത്ത ജലനിധിക്ക് വേണ്ടി പൊളിച്ച് മണ്ണിട്ട് മൂടാത്ത ഗതാഗത യോഗ്യമായ ഒരു റോഡ് മണ്ഡലത്തിൽ കാണിച്ച് തരാൻ ആകുമോയെന്ന് ചോദിച്ച രാജീവ് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് എം.എൽ.എ പോകുന്ന പരിപാടികളുടെ ഷെഡ്യൂൾ കാണിച്ചാൽ മതിയാകുമോയെന്നും പോസ്റ്റിലൂടെ വിമർശിച്ചു. 2016-17 ബഡ്ജറ്റിൽ 50 കോടി വകയിരുത്തികൊണ്ട് പ്രഖ്യാപിക്കപ്പെട്ട തിരുനാവായ തവനൂർ മേൽപ്പാലം 8 വർഷങ്ങൾക്ക് ശേഷവും യാഥാർഥ്യമായിട്ടില്ലെന്നും ഇ.പി.രാജീവ് ആരോപിക്കുന്നു. പാർട്ടിയുമായുള്ള അസ്വാരസ്യങ്ങൾ മണ്ഡലത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലയിലേക്ക് മാറിയതായും പോസ്റ്റിൽ പറയുന്നു.
എം.എൽ.എ ആയിരുന്ന കാലയളവിൽ കൈപ്പറ്റിയ ശമ്പളം സർക്കാരിന് തിരികെ നൽകണമെന്നും മണ്ഡലത്തിലെ ജനങ്ങളോട് അല്പമെങ്കിലും കൂറ് പുലർത്തുന്നത് നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ട് കൊണ്ടാണ് ഇ.പി.രാജീവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇ.പി.രാജീവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി.ജലീലും രംഗത്തെത്തി. കഴിഞ്ഞ 5 വർഷത്തിനിടയിൽ നൽകിയ ധനസഹായങ്ങളുടെ പട്ടിക ഫേസ്ബുക്കിൽ കെ.ടി.ജലീ പോസ്റ്റ് ചെയ്തു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
തവനൂർ മണ്ഡലത്തിലെ 2992 പേർക്ക് അഞ്ചേമുക്കാൽ കോടിയുടെ ധനസഹായം!
കഴിഞ്ഞ 5 വർഷത്തിനിടയിൽ തവനൂർ നിയോജകമണ്ഡലത്തിലെ 2992 പേർക്ക് (1.01.2021 to 1.01.2025) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന് അഞ്ചേമുക്കാൽ കോടി രൂപയുടെ വ്യക്തിഗത ചികിൽസാ ധനസഹായം അനുവദിച്ചു. പഞ്ചായത്ത് തിരിച്ചുള്ള കണക്ക് താഴെ.
എടപ്പാൾ (473 പേർക്ക്) = 91,745,00/-
കാലടി (273 പേർക്ക്) = 54,63,500/-
തവനൂർ (389 പേർക്ക്) = 66,59,000/-
വട്ടംകുളം (465 പേർക്ക്) = 1,07,34,500
മംഗലം (359 പേർക്ക്) = 63,60,500/-
പുറത്തൂർ (425 പേർക്ക്) = 76,61,000/-
തൃപ്രങ്ങോട് (608 പേർക്ക്) = 1,12,56,500/-
ആകെ = 2,992 പേർ
മൊത്തം അനുവദിച്ച തുക = 5,73,09,500/-
ഡി.സി.സി പ്രസിഡന്റ് ഇ.പി.രാജീവിന്റെ പോസ്റ്റ്
നേരത്തെ, കെ.ടി.ജലീലിനെ മണ്ഡലത്തിൽ കാണാനില്ലെന്നും പോലീസിന്റെ സഹായത്തോടെ കണ്ടെത്തി തിരിച്ചത്തിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കർ ഷംസീറിന് ഇ.പി. രാജീവ് തുറന്ന കത്ത് എഴുതിയിരുന്നു. ജലനിധിപൈപ്പ് വിതരണത്തിന്റെ കുഴികൾ കുഴിച്ച് റോഡ് മുഴുവൻ കിലോമീറ്റർ നീളുന്ന തോടുകളായി. സംസ്ഥാനപാത മുതൽ ചെറിയ റോഡുകൾ അടക്കം തകർന്ന നിലയിലാണ്. വർദ്ധിച്ചു വരുന്ന കേസുകൾ കാരണം പൊന്നാനി ചങ്ങരംകുളം പോലീസിന് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് മണ്ഡലത്തിലെ എടപ്പാളിൽ പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കൽ. എടപ്പാൾ ബസ് സ്റ്റാന്റ് എന്നീ ആ വശ്യങ്ങളിൽ സ്ഥലം എം.എൽ.എ ശ്രദ്ധ ചെലുത്തുന്നില്ല എന്നും കത്തിൽ പറയുന്നു.
പൂർണരൂപം സോഷ്യൽ മീഡയയിൽ രാജീവ് പങ്കുവെച്ചതോടെ യുഡിഎഫ് ഭരണസമിതിയുടെ സഹകരണ ബാങ്ക് സംഘടിപ്പിച്ച വേദിയിൽ ഉദ്ഘാടകനായി രണ്ട് ദിവസം മുൻപ് ജലിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവെച്ച് സിപിഎം. കഴിഞ്ഞ ഞായറാഴ്ച വട്ടംകുളം സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച എസ്.എസ്.എൽ.സി. പ്ലസ്‌ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടകൻ കെ.ടി.ജലീൽ ആയിരുന്നു. അതിനിടെ മണ്ഡലത്തിലെവി വിധപരിപാടികളിൽ സജീവമാണെന്ന് വ്യക്തമാക്കികെ.ടി. ജലിൽ ഫേസ്ബുക്ക് പോസ്റ്റിട്ടു. നിലമ്പൂർ ഉപതെരഞ്ഞെടുപിൻ്റെ ഭാഗമായി പെരുമാറ്റച്ചട്ടം ജില്ലയിൽ നിലനിന്നിരുന്നതിനാൽ അതിനുശേഷം വിവിധ പരിപാടികളിൽ പങ്കെടുത്ത തിൻ്റെ വിശദാംശം അടക്കം പോസ്റ്റിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.