'ലൈഫ് ഈസ് ഷോര്‍ട്ട്, ഹാവ് ആന്‍ അഫയര്‍'; രാജ്യത്ത് വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നു; ഒറ്റപ്പങ്കാളിയെന്ന കാഴ്ചപ്പാടിൽ നിന്നും ആളുകൾ മാറി ചിന്തിക്കുന്നു; രാജ്യത്ത് ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളത് കാഞ്ചീപുരത്ത്; 53 ശതമാനം ഇന്ത്യക്കാരും വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിക്കുന്നവർ; ഞെട്ടിച്ച് ആഷ്‌ലി മാഡിസന്‍റെ റിപ്പോർട്ട്
ന്യൂഡൽഹി: കാനേഡിയൻ-ഫ്രഞ്ച് ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ആഷ്‌ലി മാഡിസന്‍. വിവാഹേതര ബന്ധങ്ങൾ തേടുന്ന വ്യക്തികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോം പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളത് തമിഴ്നാട്ടിലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഡേറ്റിങ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഉപയോഗിച്ചും സര്‍വെകളിലൂടെയുമാണ് പഠനം നടത്തിയത്. ജൂണിലെ പുതിയ ഉപയോക്താക്കളുടെ കണക്കും പ്ലാറ്റ്‌ഫോം പുറത്തുവിട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നുമാണ് ഏറ്റവുമധികം ആളുകള്‍ ഡേറ്റിങ് ആപ്പില്‍ കയറിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയെയും മുംബൈയെയും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 17–ാം സ്ഥാനത്തായിരുന്നു കാഞ്ചീപുരം. പെട്ടെന്ന് ഒന്നാം സ്ഥാനത്ത് എത്താൻ ഉണ്ടായ കാരണത്തെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിവാഹബന്ധത്തിന് പുറത്ത് പങ്കാളികളെ തേടുന്നവരുടെ എണ്ണത്തില്‍ മെട്രോനഗരങ്ങളില്‍ ഡല്‍ഹിയിലെ ഒന്‍പത് സ്ഥലങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. എന്നാൽ ആദ്യ 20 നഗരങ്ങളുടെ പട്ടികയിൽ മുംബൈ ഇടംപിടിച്ചിട്ടില്ല. സെന്‍ട്രല്‍ ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്, സൗത്ത് വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ബി, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവയ്ക്ക് പുറമെ ഗുരുഗ്രാം, ഗാസിയബാദ്, നോയിഡ എന്നിവയും പട്ടികയിലുണ്ട്. അതേസമയം, ജയ്പുര്‍, റായ്ഗഡ്, കാംരൂപ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും വിവാഹിതരായ ഡേറ്റിങ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുള്ളതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സമൂഹത്തിലെ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ഒറ്റപ്പങ്കാളിയെന്ന കാഴ്ചപ്പാടിൽ നിന്നും നിരവധി പേർ മാറി ചിന്തിക്കുന്നതായുമാണ് റിപ്പോര്‍ട്ട് പറയുന്നു. വിവാഹതേര ബന്ധമുണ്ടെന്ന് സമ്മതിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും ബ്രസീലിലും വര്‍ധിക്കുകയാണെന്ന് ഏപ്രിലില്‍ ആഷ്‌ലി മാഡിസന്‍ പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം ഇന്ത്യക്കാരും അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
'ലൈഫ് ഈസ് ഷോര്‍ട്ട്, ഹാവ് ആന്‍ അഫയര്‍' എന്ന ടാഗ്ലൈനോടെ 2000ത്തിന്‍റെ തുടക്കത്തിലാണ് ആഷ്‌ലി മാഡിസന്‍ സ്ഥാപിക്കപ്പെട്ടത്. കനേഡിയന്‍ കമ്പനിയുടെ പ്ലാറ്റ്ഫോം അതിവേഗത്തില്‍ വളരുകയും ചെയ്തു. എന്നാല്‍ 37 ദശലക്ഷം ഉപയോക്താക്കളുടെ പേരുവിവരങ്ങള്‍ ചോര്‍ന്നതോടെ 2015 ല്‍ ഡേറ്റിങ് പ്ലാറ്റ്ഫോമിന് വലിയ തിരിച്ചടിയുമുണ്ടായിരുന്നു. ഇന്ത്യയിൽ ആപ്പ് അത്രയധികം പ്രചാരത്തിലില്ല. എന്നിരുന്നാലും, ഇന്ത്യക്കാർ വലിയ തോതിൽ സൈൻ അപ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം. ആഷ്‌ലി മാഡിസണിന്റെ ഓഫറുകളോടുള്ള താല്പര്യമാണ് സൈൻ-അപ്പുകളുടെ കാര്യത്തിൽ ഇന്ത്യ എട്ടാം സ്ഥാനത്ത് എത്താൻ കാരണമായതെന്നും പറയപ്പെടുന്നു.