ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Update: 2025-06-16 06:36 GMT

പാരിസ്: കഴിഞ്ഞയാഴ്ച ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി രക്തസാക്ഷിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ വാര്‍ത്തകളാണ് ഗ്രെറ്റ തന്‍ബര്‍ഗിനെ ശ്രദ്ധേയയാക്കിയത് എങ്കില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നിറയുന്നത് അവരുടെ പ്രണയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. ഗ്രെറ്റ് നനഞ്ഞു കുളിച്ച് കാമുകനെ വാരിപ്പുണര്‍ന്ന് നില്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരിക്കുന്നത്. ക്രിസ് കെബണ്‍ എന്നാണ് ഗ്രെറ്റയുടെ കാമുകന്റെ പേര്. ഒരു ഫോട്ടോഗ്രാഫറാണ് ഈ ഇരുപത്തിരണ്ടുകാരന്‍.

ഇസ്രയേല്‍ അധികൃതര്‍ നാട്കടത്തിയതിന് പിന്നാലെ ജന്മനാടായ സ്വീഡനിലെ സ്റ്റോക്ക്ഹോം വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ഗ്രെറ്റയെ നീണ്ട മുടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇതാരാണ ്എന്ന അന്വേഷണവുമായി പലരും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഫ്രീഡം ഫ്ളോട്ടില ദൗത്യത്തിനായി

ഗ്രെറ്റ പുറപ്പെടുന്നതിന് മുമ്പ് കൂട്ടുകാരും ഒത്ത് കടലില്‍ നീന്തുന്നതിന്റെ ചിത്രങ്ങള്‍ എടുത്തിരുന്നു. ഗ്രെറ്റയെ പോലെ തന്നെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചയാളാണ് ക്രിസ് കെബണ്‍.

കടലില്‍ സര്‍ഫിംഗ് നടത്തുന്നതിലും ഇയാള്‍ വിദഗ്ദനാണ്. നേരത്തേ കുടുംബത്തോടൊപ്പം സിറിയ, ലെബനന്‍, മൊറോക്കോ എന്നിവിടങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നാണ് കെബണ്‍ സമൂഹ മാധ്യമങ്ങളില്‍ പറയുന്നത്. ടൈററാനിക്കിലെ നായിക നായകന്‍മാരെ അനുകരിച്ച് ഗ്രെറ്റയുമായി

ഗാസയിലേക്ക് പോയ കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്ന് കെബണ്‍ എടുത്ത ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. അതേ സമയം ഗാസയില് എത്താന്‍ അനുവദിക്കാതെ പാതിവഴിയില്‍ തന്നെ അവരെ ഇസ്രയേല്‍ സൈന്യം തടയുകയായിരുന്നു.. തുടര്‍ന്ന് സംഘാംഗങ്ങളെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടു കടത്തുകയും ചെയ്തു.

ഗ്രെറ്റയെ ഇസ്രയേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിച്ചതിന് ശേഷം ഫ്രാന്‍സിലേക്ക് അയക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ ഗ്രെറ്റ ആകെ അസ്വസ്ഥയായിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഗ്രെറ്റയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ക്രിസ് കെബണ്‍ ഫലസ്തീന്‍കാരുടെ കഫിയയും ധരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഒരു പ്രതിഷേധ കേസില്‍ കെബണിനേയും ഗ്രെറ്റക്ക് ഒപ്പം പ്രതി ചേര്‍ത്തിരുന്നു.

ലണ്ടനിലെ ഒരു ഹോട്ടലിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. സാമൂഹിക, കാലാവസ്ഥാ നീതി പ്രസ്ഥാനങ്ങളുടെ ഫോട്ടോഗ്രാഫറായിട്ടാണ് കെബണ്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. ഗ്രെറ്റയേയും സംഘത്തേയും ഇസ്രയേല്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കെബണ്‍ ഒറ്റയാള്‍ പ്രതിഷേധവും നടത്തിയിരുന്നു.

Tags:    

Similar News