''ഖുര്‍ആന്‍ ഓതി സിപിഎം വളര്‍ത്താന്‍ നടന്ന ആളാണ് അന്‍വറിനെപ്പാമുള്ള സഹീദ് റൂമി; ഖുര്‍ആനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒരേ കാര്യമാണ് പറയുന്നത് എന്ന് പറഞ്ഞാണ് ഇയാള്‍ ആളെ കൂട്ടിയത്; അന്‍വറിന് ഒപ്പമുള്ളത് സഖാപ്പികള്‍'': ഹാരിസ് അറബിയുടെ പോസ്റ്റ് ചര്‍ച്ചയാവുമ്പോള്‍

Update: 2025-06-04 03:33 GMT

കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ചൂടുപിടിക്കവേ, രാഷ്ട്രീയ ആരോപണ- പ്രത്യാരോപണങ്ങളും ശക്തമാവുന്നു. വികസനം മാത്രമല്ല ഇവിടെ ചര്‍ച്ചയാവുന്നത്. നിലവിലെ സാമുദായിക സമവാക്യങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. അവിടെയാണ് കോണ്‍ഗ്രസിന്റെ യുവ നേതാവും, കേരളാ ഫ്രീ തിങ്കേഴ്സ് ഫോറത്തിന്റെ സ്ഥാപകനുമായിരുന്നു ഹാരിസ് അറബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നത്. പി വി അന്‍വറിന് ഒപ്പമുള്ളവരില്‍ ഭൂരിഭാഗവും 'സഖാപ്പികള്‍' ആണെന്നാണ് ഹാരിസ് പറയുന്നത്.

പി വി അന്‍വറിന്റെ വലംകൈയായ സഹീദ് റൂമി, സിപിഎമ്മിന്റെ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി നേതാവ് ആണെന്നാണ് സിപിഎമ്മുകാര്‍ മുമ്പ് പ്രചരിപ്പിച്ചു നടന്നതെന്ന് ഹാരിസ് ചൂണ്ടിക്കാട്ടുന്നു. മലപ്പുറം കോഴിക്കോട് ജില്ലയില്‍ ഖുര്‍ആന്‍ ഓതി സിപിഎം വളര്‍ത്താന്‍ നടന്ന ആളാണ് സഹീദ് റൂമി. ഖുര്‍ആനും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒരേ കാര്യമാണ് പറയുന്നത് എന്നും മറ്റും പറഞ്ഞു ഇസ്ലാം മത വിശ്വാസികളെ മുതലെടുക്കാന്‍ സിപിഎം ഇയാള്‍ക്ക് ധാരാളം വേദി നല്‍കിയിരുന്നു. ഇത്തരം സഖാപ്പികളാണ് അന്‍വറിനെ വര്‍ത്തിയതെന്നും ഹാരിസ് അറബി ചൂണ്ടിക്കാട്ടുന്നു.

ഹാരിസ് അറബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

ഇന്നത്തെ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഇരിക്കുന്ന സഹീദ് റൂമി എന്ന ആളെ കണ്ടോ. പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയാണ്. ആരാണ് ഈ സഹീദ് റൂമി? സിപിഎമ്മിന്റെ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി നേതാവ് ആണെന്നാണ് സിപിഎമ്മുകാര്‍ മുമ്പ് പ്രചരിപ്പിച്ചു നടന്നത്.മലപ്പുറം കോഴിക്കോട് ജില്ലയില്‍ ഖുര്‍ആന്‍ ഓതി സിപിഎം വളര്‍ത്താന്‍ നടന്ന ആളാണ് സഹീദ് റൂമി. ഖുര്‍ആനും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒരേ കാര്യമാണ് പറയുന്നത് എന്നും മറ്റും പറഞ്ഞു ഇസ്ലാം മത വിശ്വാസികളെ മുതലെടുക്കാന്‍ സിപിഎം ഇയാള്‍ക്ക് ധാരാളം വേദി നല്‍കിയിരുന്നു.

ആലുവയില്‍ ഉള്ള സിപിഎം നേതാവിന്റെ മകളും ആയി പ്രണയത്തില്‍ ആയി, പതിവ് കമ്മികളെ പോലെ അവര്‍ ഇയാള്‍ക്ക് എതിരെ പോസ്റ്റ് ഇട്ടു. പ്രമുഖ റീല്‍സ് മന്ത്രി നേരിട്ട ആരോപണങ്ങള്‍ റൂമിയും നേരിട്ടു.പ്രശ്നം അതല്ല,അന്‍വറിന്റെ റൈറ്റ് കമാണ്ടര്‍ ആണ് സഹീദ് റൂമി, 2011 മുതല്‍ 2024 വരെ റൂമിയെ പോലെ ആയിരക്കണക്കിന് ആളുകളെ സിപിഎമ്മില്‍ അന്‍വര്‍ വളര്‍ത്തി എടുത്തിട്ടുണ്ട്. സഖാപ്പികള്‍ ഇപ്പോള്‍ സിപിഎമ്മിന് ഉള്ളില്‍ ഒരു അന്‍വര്‍ ഫ്രാക്ഷന്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

അന്‍വര്‍ നടത്തിയ ആദ്യ യോഗങ്ങളില്‍ ഒഴുകി എത്തിയത് ഈ സഖാപ്പികള്‍ ആണ്. കാലങ്ങള്‍ ആയി സിപിഎമ്മിന് വോട്ട് ചെയ്തവരെയാണ് ഈ വിധം തീവ്ര മൗലികവാദ സ്വഭാവം ഉള്ള ആളുകള്‍ ആക്കി ഇവര്‍ വളര്‍ത്തി എടുത്തത്. പരസ്യമായി സിപിഎം ആയി നില്‍ക്കുന്ന ഇവര്‍ അന്‍വറിന് വോട്ട് ചെയ്യും. നിലമ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം ആണ് സിപിഎമ്മിനെ കാത്തിരിക്കുന്നത്.''- ഇങ്ങനെയാണ് ഹാരിസ് അറബിയുടെ പോസ്റ്റ് അവസാനിക്കുന്നത്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരിക്കയാണ്.

Similar News