ഷെയ്ന്‍ വോണിന്റെ മുറിയില്‍ കണ്ടെത്തിയത് ഇന്ത്യന്‍ നിര്‍മിതമായ ലൈംഗിക ഉത്തേജക മരുന്ന്; 'കാമാഗ്ര'യ്ക്ക് തായ്‌ലന്‍ഡില്‍ നിരോധനമെങ്കിലും കടകളില്‍ സുലഭം; ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഉപയോഗിക്കാനും പാടില്ലെന്ന് നിഷ്‌ക്കര്‍ഷ; വോണിന്റെ ജീവനെടുത്ത മരുന്നിന്റെ കഥ..!

ഷെയ്ന്‍ വോണിന്റെ മുറിയില്‍ കണ്ടെത്തിയത് ഇന്ത്യന്‍ നിര്‍മിതമായ ലൈംഗിക ഉത്തേജക മരുന്ന്

Update: 2025-03-31 02:57 GMT

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുറിയില്‍നിന്ന് കണ്ടെത്തിയ കുപ്പിയില്‍ ഇന്ത്യന്‍ നിര്‍മിത ലൈംഗിക ഉത്തേജക മരുന്ന്. 'കാമാഗ്ര' എന്ന പേരില്‍ അറിയപ്പെടുന്ന മരുന്നാണ് വോണിന്റെ മുറിയില്‍ ഉണ്ടായിരുന്നത് എന്നാണ് വെളിപ്പെടുത്തല്‍.

വയാഗ്രയിലേതിനു സമാനമായ ഘടകങ്ങള്‍ അടങ്ങിയ മരുന്നാണ് കാമാഗ്ര. ഇന്ത്യയിലാണ് ഇതു നിര്‍മിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ മരുന്നു നല്‍കാറില്ല. തായ്‌ലന്‍ഡില്‍ മരുന്നിനു നിരോധനമുണ്ടെങ്കിലും കടകളില്‍ രഹസ്യമായി ഇതു വില്‍ക്കാറുണ്ടെന്നാണു വിവരം. ഇത്തരം വില്‍പ്പനാ കേന്ദ്രങ്ങളില്‍ നിന്നും വോണിനായി എത്തിച്ചതാകാം ഇതെന്നാണ് നിഗമനം.

ഹൃദയ സംബന്ധമായ അസുഖങ്ങളും ആസ്ത്മയുമുണ്ടായിരുന്ന വോണ്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്നു മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഷെയ്ന്‍ വോണിന് ഹൃദയരോഗം സംബന്ധിച്ച പ്രശ്‌നം ഉള്ളതു കൊണ്ട് ഈ മരുന്ന് ഉപോഗിക്കാന്‍ പാടില്ലായിരുന്നു. ഷെയ്ന്‍ വോണ്‍ മരിച്ചുകിടന്ന മുറിയില്‍ രക്തവും കണ്ടെത്തിയിരുന്നു. ആരോഗ്യനില വഷളായതോടെ വോണിന്റെ വായിലൂടെ രക്തം പുറത്തേക്കു വന്നതാകാമെന്നാണു വിവരം.

ഷെയ്ന്‍ വോണ്‍ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. വോണിന്റെ മുറിയില്‍നിന്നു ലഭിച്ച കുപ്പി, ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം മാറ്റിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2022 ലാണ് തായ്‌ലന്‍ഡിലെ ഹോട്ടല്‍ മുറിയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളുടെ മരണം ഇത്തരത്തിലാകരുതെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ക്കു താല്‍പര്യമുണ്ടായിരുന്നു. അവരുടെ ഇടപെടല്‍ കാരണമാണ് നിരോധിത ലൈംഗിക ഉത്തേജക മരുന്ന് മാറ്റിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

മൂന്ന് ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സെക്സ് ആഘോഷമാക്കുമ്പോഴായിരുന്നു വോണിന് മരണം സംഭവിച്ചത്. ലഹരിയും പാര്‍ട്ടിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ വോണിന്റെ മരണം അന്നും ഇന്നും ദുരൂഹമാണ്. ഇതിനിടെയാണ് ഉത്തേജക മരുന്നിന്റേയും സെക്സിന്റേയും വാര്‍ത്തകള്‍ പുറത്തു വരുന്നത്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

കാമാഗ്രയുടെ സാന്നിധ്യം ഒഴിവാക്കിയത് പോലീസ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ഓസ്ട്രേലിയന്‍ അധികാരികളും ഇതൊന്നും പുറത്തു വരുന്നത് ആഗ്രഹിച്ചിരുന്നില്ല. രാജ്യത്തിന്റെ ദേശീയ ഹീറോയുടെ മരണം ഇത്തരത്തില്‍ വിവാദങ്ങളില്‍ പെടാന്‍ ഓസ്ട്രേലിയയും ആഗ്രഹിച്ചിരുന്നില്ലത്രേ.

ഷെയ്ന്‍ വോണ്‍ മരിക്കുന്നതിന് മുന്‍പായി നാല് യുവതികള്‍ താരത്തിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. വോണ്‍ മരിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂര്‍ മുന്‍പാണ് യുവതികള്‍ റൂമിലെത്തിയത്. ഉഴിച്ചിലിനായാണ് ഇവരെത്തിയതെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. വോണ്‍ താമസിച്ചിരുന്ന ബാങ്കോക്കിലെ റിസോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവതികള്‍ വന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഇവരാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടത്. എന്നാല്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ് അറിയിക്കുകയായിരുന്നു അന്ന്.

വോണ്‍ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാല് യുവതികള്‍ റൂമിലെത്തിയത്. 2.58 ഓടെ ഇവര്‍ റൂമില്‍ നിന്ന് പുറത്തുപോയി. ഈ യുവതികള്‍ റിസോര്‍ട്ടില്‍ നിന്ന് മടങ്ങി ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തായ്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആറു ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്.

തായ്ലന്റിലെ കോ സമൂയിയിലെ വില്ലയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടിയ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഐപിഎല്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ പരീശീലകനായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി 1992 നും 2007 നും ഇടയില്‍ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോണ്‍ ആകെ 1001 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Tags:    

Similar News