വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുത്തു; ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടു; യുവതി ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു; അമ്മ തന്നെയാണ് പറഞ്ഞതെന്നും അയല്‍വാസിയുടെ വെളിപ്പെടുത്തല്‍; ഭവിന്‍ കള്ളക്കേസ് കൊടുത്താണ് മകളെ കുടുക്കിയതെന്ന് അനീഷയുടെ അമ്മ സുമതി

ഭവിന്‍ കള്ളക്കേസ് കൊടുത്താണ് മകളെ കുടുക്കിയതെന്ന് അനീഷയുടെ അമ്മ സുമതി

Update: 2025-06-29 12:47 GMT

തൃശൂര്‍: വിവാഹേതര ബന്ധത്തിലുണ്ടായ രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍, കസ്റ്റഡിയിലുള്ള 21കാരി അനീഷ വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നുവെന്ന് അയല്‍വാസി ഗിരിജ. ''കുഴിയെടുത്ത ശേഷം ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ട് മൂന്നു കൊല്ലമായി'' ഗിരിജ പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.

പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നില്‍ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ഗിരിജ പ്രതികരിച്ചത്.

ഇക്കാര്യങ്ങള്‍ താനാണ് നാട്ടില്‍ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരന്‍ അനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോള്‍ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാല്‍ ഫോണില്‍ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് ഗിരിജ പറയുന്നു.

അനീഷ ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തില്‍ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്റെ മരണത്തിലാണ് നിര്‍ണായക വിളപ്പെടുത്തല്‍. ഗിരിജയുടെ സാക്ഷിമൊഴി റൂറല്‍ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടില്‍ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.

അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്ന് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ഭവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു.

നവജാതശിശുക്കളുടെ മാതാപിതാക്കളായ അനീഷയും ഭവിയും പൊലീസിന്റെ കസ്റ്റഡിയിലാണുളളത്. സംഭവത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നാണ് അനീഷയുടെ അമ്മ സുമതി പറയുന്നത്. ഭവിയുമായി അടുപ്പത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഈ ബന്ധം വേണ്ടെന്ന് വീട്ടുകാര്‍ പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ട് തവണ പ്രസവിച്ചു എന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് പൊലീസുകാര്‍ വീട്ടിലെത്തി അനീഷയെ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്നുള്ള സംഭവങ്ങളെ കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ അറിവ് മാത്രമാണ് ഇവര്‍ക്കുള്ളത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ വാക്കുകള്‍.

ഭവിന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ഭവിന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.

വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെണ്‍സുഹൃത്തില്‍ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവയിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളില്‍ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

2020 മുതല്‍ ഫേസ്ബുക്കിലൂടെയാണ് അനീഷയും ഭാവിയും പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്‌നീഷ്യയാണ്. ട്രസ് വര്‍ക്ക് ജോലി ചെയ്യുന്നയാളാണ് ഭവി. വീട്ടുകാരറിയാതെയാണ് അനീഷ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങി, വയറ്റിനുള്ളില്‍ വെച്ച് തന്നെ മരിച്ചെന്നാണ് പെണ്‍കുട്ടി നല്‍കുന്ന മൊഴി. കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. തുടര്‍ന്ന് ഇവര്‍ രണ്ടാമതും ഗര്‍ഭം ധരിക്കുന്നു. വീട്ടുകാരറിയാതെ പ്രസവിച്ചു. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അനീഷ യുവാവിയെ ഏല്‍പിക്കുകയും അയാള്‍ കുഴിച്ചിടുകയും ചെയ്തു. അതിന് ശേഷം ഇവരുടെ അടുപ്പത്തില്‍ പ്രശ്‌നങ്ങളുണ്ടായി. അനീഷ മറ്റൊരു വിവാഹം കഴിക്കുമോ എന്ന സംശയത്തില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. കൂടാതെ യുവതിക്ക് മറ്റൊരു ഫോണ്‍ ഉള്ളതായി ഭവി കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭവി അസ്ഥികളുമായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുന്നതും പൊലീസിനെ കാര്യങ്ങള്‍ അറിയിക്കുന്നതും. കുഞ്ഞിന്റെ ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചത് എന്നാണ് പ്രതികളുടെ മൊഴിയെന്നും റൂറല്‍ എസ് പി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

Tags:    

Similar News