റൺവേ ആൾ ക്ലീയറെന്ന് 'എടിസി'യുടെ നിർദ്ദേശം; സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് വിമാനം; പെടുന്നനെ കോക്ക്പിറ്റിൽ ഒബ്‌സ്റ്റിക്കിൾ വാണിംഗ്; പൈലറ്റിന്റെ ചങ്കിടിച്ചു; എതിർ ദിശയിൽ മറ്റൊരു പ്രൈവറ്റ് ജെറ്റ്; പരിഭ്രാന്തിയിൽ യാത്രക്കാർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്ത് കുതിച്ചുപൊങ്ങി ഭീമൻ; ഒഴിവായത് വൻ കൂട്ടിയിടി; സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിൽ സംഭവിച്ചത്!
ഷിക്കാഗോ: വിമാനങ്ങൾ തമ്മിലുള്ള വൻ കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമേരിക്കയിലെ ഷിക്കാഗോ എയർപോർട്ടിലാണ് ഏവരെയും മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. ഒടുവിൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. യു.എസ്സിലെ ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. റൺവേ ക്ലീയറെന്ന് 'എടിസി'യുടെ നിർദ്ദേശത്തെ തുടർന്നാണ് വിമാനം സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് റൺവേ ലക്ഷ്യമാക്കി എത്തിയത്.
പെടുന്നനെ കോക്ക്പിറ്റിൽ ഒബ്‌സ്റ്റിക്കിൾ വാണിംഗ് അലാറം മുഴങ്ങിയപ്പോൾ ആണ് പൈലറ്റ് കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. മുൻപിൽ നോക്കിയപ്പോൾ പൈലറ്റിന്റെ ചങ്കിടിച്ചു. എതിർ ദിശയിൽ മറ്റൊരു പ്രൈവറ്റ് ജെറ്റ്. യാത്രക്കാർ മുഴുവൻ പേരും ഇതോടെ പരിഭ്രാന്തിയിലായി. ഉടനെ തന്നെ പൈലറ്റിന്റെ ഇടപെടൽ മൂലം വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്ത് കുതിച്ചുപൊങ്ങുകയായിരുന്നു ഭീമൻ.
സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയര്‍ന്ന് അപകടമൊഴിവാക്കിയത്. ഇതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സഹിതം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റണ്‍വേയിലേക്ക് പറന്നിറങ്ങവേ പൊടുന്നനെ മുന്നിലേക്ക് മറ്റൊരു വിമാനം പറന്നുപൊങ്ങാനായി എത്തുന്നു. യു.എസിലെ ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡിങ്ങിനായി എത്തിയത്. എന്നാല്‍ റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ പൈലറ്റ് സമയോചിതമായി ഇടപെട്ടു. വിമാനം മുകളിലേക്ക് തിരിച്ചുവിട്ടു. തലനാരിഴയ്ക്കാണ് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത്.
സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504 എന്ന വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേയിലേക്ക് താഴ്ന്നിറങ്ങവേ മറ്റൊരു സ്വകാര്യ ജെറ്റ് മുന്നിലെത്തി. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചു.
സംഭവത്തിന്‍റെ വിഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലാണ്. സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504ന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊടുന്നതിന് 50 അടി മാത്രം ദൂരമുള്ളപ്പോഴാണ് സ്വകാര്യ ജെറ്റ് പറന്നുയരാനായി തുടങ്ങിയത്. നെബ്രാസ്‌കയിലെ ഒമാഹയില്‍ നിന്ന് വരികയായിരുന്നു സൗത്ത്‌വെസ്റ്റിന്‍റെ വിമാനം. ടെന്നസിയിലെ നോക്‌സ്‌വില്ലെയിലേക്ക് പോകാനായി പുറപ്പെട്ടതാണ് സ്വകാര്യ ജെറ്റ്.
അതേസമയം, പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 08:50-ഓടെയാണ് സംഭവമുണ്ടായത്. സ്വകാര്യ ജെറ്റാണ് പറന്നുയരാനായി സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുന്നിലെത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) വ്യക്തമാക്കി. സംഭവത്തില്‍ എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം തുടങ്ങി.
കൂട്ടിയിടിയില്‍ നിന്ന് സൗത്ത്‌വെസ്റ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504 എന്ന വിമാനമാണ് ലൈന്‍ഡിങ്ങിനായി മിഡ്‌വേ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങിയത്. പൊടുന്നനെ വെളുത്ത നിറത്തിലുള്ള ചെറുവിമാനം സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. റണ്‍വേയില്‍ നിലംതൊടുന്നതിന് തൊട്ടുമുമ്പായി സൗത്ത്‌വെസ്റ്റ് വിമാനം ഉടനടി വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.