മത്സ്യബന്ധനത്തിടെ വലയിൽ വല്ലാത്ത ഭാരം; ഇന്ന് ചാകര തന്നെയെന്ന്..മനസ്സിൽ ഉറപ്പിച്ച് ആ റഷ്യക്കാരൻ; വല വലിച്ചിട്ടപ്പോൾ കാഴ്ച കണ്ട് എല്ലാവരും ഒന്ന് പേടിച്ചുപോയി; ഒരു മനുഷ്യന്‍റെ തലയ്ക്ക് സമാനമായ ഒരു 'ഭീകര ജീവി'; ഇത് കടലിലെ ഏലിയൻസെന്ന് ചിലർ; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്
നിരവധി നിഗുഢതകൾ ഒളിഞ്ഞിരിക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ പ്രതിഭാസമാണ് 'കടൽ'. കരയിൽ എന്ന പോലെ കടലിനടിയിലും വലിയൊരു ലോകം ഉണ്ട്. അതിൽ ജീവിക്കുന്ന വ്യത്യസ്മായ ജീവികൾ മനുഷ്യർക്ക് എന്നും ഒരു അത്ഭുതമാണ്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുന്നത്. മനുഷ്യന്റെ തല പോലുള്ള ഒരു ജീവിയുടെ ചിത്രവും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം ആയിരിക്കുകയാണ്.
കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന റഷ്യന്‍ വംശജന്‍ റോമൻ ഫെഡോർട്സോവ് തന്‍റെ വലയില്‍ കുടുങ്ങിയ അസാധാരണ രൂപമുള്ള ജീവിയെ കണ്ട് അമ്പരന്നു. കാഴ്ചയില്‍ ഒരു മനുഷ്യന്‍റെ തലയ്ക്ക് സമാനമായിരുന്നു ജീവിയുടെ രൂപം. അതേസമയം മനുഷ്യ ഭാവനയില്‍ വരിഞ്ഞ ഏലിയന്‍ (അന്യഗ്രഹ) ജീവികകളുടെ രൂപത്തോടും അതിന് ഏറെ സാമ്യമുണ്ടായിരുന്നു. ആദ്യമായി വലയില്‍ കുടുങ്ങിയ അത്യപൂര്‍വ്വ ജീവിയെ കുറിച്ച് കൂടുതലറിയാനായി റോമന്‍ അതിന്‍റെ വീഡിയോ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
മനുഷ്യന്‍റെ തലയുടേതിന് സമാനമായ രൂപത്തിന് കണ്ണുകളും മൂക്കും വായുമൊക്കെയുണ്ട്. മുഖത്തിന് സമാനമായ ഭാഗത്താണ് ഇവ. പിന്‍ഭാഗം ഏതാണ്ട് മനുഷ്യന്‍റെ തലയുടെ ആകൃതിയിലുമാണ്. റോമന്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് റോമന്‍ ഇങ്ങനെ കുറിച്ചു, 'ആപ്റ്റോസൈക്കിൾ, അല്ലെങ്കിൽ മിനുസമാർന്ന ഫ്രോഗ്ഫിഷ്. പിനാഗോറിഡേ കുടുംബത്തിലെ ഒരു ഇനം റേ-ഫിന്നിഡ് മത്സ്യമാണ് ആപ്റ്റോസൈക്ലസ് വെൻട്രിക്കോസസ്. വടക്കൻ പസഫിക് സമുദ്രത്തിലാണ് ഇവയെ പൊതുവെ കണ്ട് വരുന്നത്.'
വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഓരോരുത്തരും തങ്ങളുടെ മനോധർമ്മത്തിന് അനുസരിച്ച് കുറിപ്പുകളെഴുതി. മിക്ക ആളുകളും അത് അന്യഗ്രഹ ജീവിയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. എന്നാല്‍, അത് സ്മൂത്ത് ലംപ്സക്കർ എന്ന മത്സ്യമാണെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്, അത് കടലിന്‍ അടിയില്‍ ജീവിക്കുന്ന അന്യഗ്രഹ ജീവികളുടെ വളര്‍ത്തുമൃഗമാണെന്നായിരുന്നു. ചെർണോബില്ലില്‍ നിന്നുള്ള ആണവവികിരണമേറ്റ മത്സ്യം എന്നായിരുന്നു മറ്റൊരു കുറിപ്പ്.
നിങ്ങൾ കാഴ്ചക്കാരന് വേണ്ടി അന്യഗ്രഹ ജീവിയുടെ തല കോയ്തോയെന്നായിരുന്നു ഒരു ചോദ്യം. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പക്ഷെ മറ്റ് ചിലർ ഇത് ചിലപ്പോൾ എഐ ആയിരിക്കുമോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.