നടുക്കടലിലൂടെ കുതിച്ച കപ്പലുകളെ കണ്ട് അമ്പരപ്പ്; തലങ്ങും വിലങ്ങും പാഞ്ഞ് പ്രകടനം; അഭിമാനമായി ഇന്ത്യയുടെ ഐ എൻ എസ് ടബാറും; നീലാകാശം കീഴടക്കി എയർക്രാഫ്റ്റുകളും; വടക്കൻ അറബിക്കടലിൽ അത്ഭുതം തീർത്ത് ഇന്തോ ബ്രിട്ടീഷ് സംയുക്ത നാവികാഭ്യാസം; ചങ്കിടിപ്പോടെ ചൈന!
മുംബൈ: നടുക്കടലിലൂടെ കുതിച്ചുപാഞ്ഞ് തലങ്ങും വിലങ്ങും അഭ്യാസ പ്രകടനങ്ങൾ നടത്തി നാവികസേനയുടെ കപ്പലുകൾ. വടക്കൻ അറബിക്കടലിലാണ് അത്ഭുതം തീർത്ത് ഇന്തോ ബ്രിട്ടീഷ് സംയുക്ത നാവികാഭ്യാസം നടത്തിയത്. പ്രകടനത്തിൽ ഇന്ത്യയുടെ ഐ എൻ എസ് ടബാറും അഭിമാനമായി. ഇതോടെ ചൈനയുടെ ചങ്കിടിപ്പ് വർധിക്കുകയാണ്. നാവികാഭ്യാസം കണ്ട് ചൈനയെ അസ്വസ്ഥമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ അറബിക്കടലിലാണ് ഇന്തോ ബ്രിട്ടീഷ് സംയുക്ത നാവികാഭ്യാസം നടന്നത്. എച്ച് എം എസ് പ്രിൻസ് ഓഫ് വെയ്ൽസ്, എന്ന, ബ്രിട്ടീഷ് നേവിയുടെ പ്രധാന വിമാനവാഹിനി കപ്പലും, എച്ച് എം എസ് റിച്ച്മോണ്ടും ഇതിൽ പങ്കെടുത്തു. ഇന്ത്യയുടെ ഐ എൻ എസ് ടബാർ എന്ന അന്തർവാഹിനിയും, പി - 81 മാരിടൈം പട്രോൾ എയർക്രാഫ്റ്റും പങ്കെടുത്തിരുന്നു.
ആൻ്റി സബ്മറൈൻ യുദ്ധന്ത്രങ്ങൾ ഉൾപ്പടെയുള്ളവ ജൂൺ 9, 10 തീയതികളിലായി നടന്ന അഭ്യാസത്തിൽ ഉൾപ്പെട്ടിരുന്നു. തന്ത്രപരമായ നീക്കങ്ങൾ, ക്രോസ്സ് ഡെക്ക് ഹെലികോപ്റ്റർ കൺട്രോൾ, രണ്ട് നേവികൾക്കും ഇടയിലെ ഓഫീസർ എക്‌സ്ചേഞ്ച് എന്നിവയും അഭ്യാസത്തിൻ്റെ ഭാഗമായിരുന്നു.
ഇരു രാജ്യങ്ങളിലെയും നാവിക സേനകൾക്കിടയിൽ ശക്തമാകുന്ന ബന്ധത്തെയും, അതുപോലെ മാരിടൈം സുരക്ഷയിലും ഉഭയകക്ഷി ബന്ധത്തിലും ഇരു രാജ്യങ്ങൾക്കുമുള്ള പ്രതിബദ്ധതയെയും കാണിക്കുന്നതാണ് ഈ സംയുക്ത പരിശീലനം എന്ന് ഇന്ത്യൻ നേവി വക്താവ് വ്യക്തമാക്കി.
"രണ്ട് നാവികസേനകൾ തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ അടിവരയിടുകയും സമുദ്ര സുരക്ഷയ്ക്കും ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾക്കും പങ്കിട്ട പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു." എന്ന് ഇന്ത്യൻ നാവിക സേന വ്യക്തമാക്കി.
എട്ട് മാസത്തെ ഓപ്പറേഷൻ ഹൈമാസ്റ്റ് വിന്യാസത്തിന്റെ ഇന്തോ-പസഫിക് ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഈ ഇടപെടൽ ഉണ്ടായിരിക്കുന്നത്. മെഡിറ്ററേനിയനിൽ നാറ്റോ സഖ്യകക്ഷികളുമായി തീവ്രമായ അഭ്യാസങ്ങൾ പൂർത്തിയാക്കിയ ശേഷം ടാസ്‌ക് ഗ്രൂപ്പ് നേരത്തെ സൂയസ് കനാലും ചെങ്കടലും അഭ്യാസ പ്രകടനം നടന്നിരിന്നു.
65,000 ടൺ ഭാരമുള്ള വിമാനവാഹിനിക്കപ്പൽ പ്രകടനത്തിൽ പങ്കെടുത്തത്, അതിൽ എംബാർക്ക് ചെയ്ത എഫ്-35ബി ജെറ്റുകൾ, മെർലിൻ ഹെലികോപ്റ്ററുകൾ, 4,500 ഉദ്യോഗസ്ഥർ എന്നിവരുണ്ട്. ഡിസ്ട്രോയർ എച്ച്എംഎസ് ഡോണ്ട്ലെസ് , യുകെ, കാനഡ, നോർവേ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രിഗേറ്റുകൾ, വിവിധ വ്യോമ, പിന്തുണാ ഘടകങ്ങൾ എന്നിവ അവർക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ ചൈനയുടെ ചങ്കിടിപ്പ് വർധിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.