വ്യവസായിയില്‍നിന്ന് പണം കൈപ്പറ്റുകയും വിദേശയാത്ര തരപ്പെടുത്തുകയും ചെയ്തു; വിരമിച്ച ഡി വൈ എസ് പിയ്ക്ക് 1000 രൂപ പെന്‍ഷന്‍ കുറയും; അഴിമതിക്കേസായിട്ടും കേസെടുക്കാത്തത് ആശ്ചര്യം; പെരുമ്പടവത്തെ പരാതിയില്‍ ചെറിയ നടപടി മാത്രം

Update: 2025-06-15 03:56 GMT

തിരുവനന്തപുരം: വിരമിച്ച ഡിവൈഎസ്പിയുടെ പെന്‍ഷനില്‍നിന്ന് പ്രതിമാസം 1000 രൂപവീതം കുറയ്ക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. തൊടുപുഴ ഡിവൈഎസ്പിയായിരുന്ന ആന്റണി തേമസിനെതിരേയാണ് നടപടി. വ്യവസായിയില്‍നിന്ന് പണം കൈപ്പറ്റുകയും വിദേശയാത്ര തരപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. ഫലത്തില്‍ ഇതൊരു കൈക്കൂലി കേസാണ്. എന്നാല്‍ ഗുരുതരമായ നടപടികളിലേക്കൊന്നും വിജിലന്‍സ് കടക്കുന്നില്ലെന്നതാണ് വസ്തുത.

വ്യവസായി നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎസ്പിയുടെ ഭാഗത്തുനിന്ന് സര്‍വീസ് ചട്ടലംഘനമുണ്ടായതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആന്റണി തോമസിന്റെ പെന്‍ഷനില്‍നിന്ന് സ്ഥിരമായി 1000 രൂപ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആന്റണി തോമസ് പെരുമ്പടവത്തെ ഒരു വ്യവസായിയില്‍നിന്ന് അവിഹിതമായി പണം കൈപ്പറ്റിയെന്നായിരുന്നു പരാതി. ഡിവൈഎസ്പിയും കുടുംബവും രണ്ടുതവണ നടത്തിയ വിദേശസന്ദര്‍ശനത്തിന്റെ വിമാനയാത്രച്ചെലവും വ്യവസായിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എടുപ്പിച്ചു. കൂടാതെ, വ്യവസായിക്കെതിരേ വ്യാജപരാതി ചമച്ചെന്നും ആക്ഷേപമുണ്ടായി.

തെളിവ് കിട്ടിയിട്ടും പോലീസുകാരനെതിരെ ക്രിമിനല്‍ നടപടികള്‍ തുടങ്ങാത്തത് എന്താണെന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ ആന്റണി തോമസ് ചതിയില്‍ പെട്ടതാണെന്ന വാദവും പോലീസില്‍ സജീവമാണ്.

Tags:    

Similar News