വെള്ളക്കാരി പെണ്‍കുട്ടികള്‍ ഞങ്ങളുടെ ലൈംഗിക താല്പര്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍; യുകെയിലെ പതിനാലുകാരിയെ റേപ് ചെയ്യുമ്പോള്‍ പാക്കിസ്ഥാനികള്‍ പറഞ്ഞത് ഇങ്ങനെ: ബ്രിട്ടനിലെ ലവ് ജിഹാദ് ട്രയലിന് ചൂട് പിടിക്കുമ്പോള്‍

Update: 2025-06-26 04:09 GMT

ലണ്ടന്‍: ബ്രിട്ടനിലെ ലൗ ജിഹാദിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മൂന്ന് വര്‍ഷക്കാലത്തോളം ഒരു കൗമാരക്കാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ മൂന്ന് പാകിസ്ഥാന്‍ വംശജര്‍ പറഞ്ഞിരുന്നത് വെള്ളക്കാരി പെണ്‍കുട്ടികളെ സൃഷ്ടിച്ചിരിക്കുന്നത് തങ്ങളുടെ ലൈംഗിക ദാഹം തീര്‍ക്കാനാണ് എന്നായിരുന്നത്രെ! വിചാരണ നടക്കുന്ന ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. സഗീര്‍ ഹുസൈന്‍ എന്ന പ്രതിക്ക് 14 കാരിയെ ബലാത്സംഗം ചെയ്യുമ്പോള്‍ ഏതാണ്ട് അതേ പ്രായമായിരുന്നു എന്നും കോടതിയില്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ പ്രായം 30 കളില്‍ ഉള്ള ഇരയെ ഇയാള്‍ക്കൊപ്പം കേസര്‍ അജൈബ്, മൊഹമ്മദ് മഖ്മൂല്‍ എന്നിവരും ബലാത്സംഗം ചെയ്തിരുന്നു. 1999 നും 2002 നുമിടയിലായിരുന്നു ഇതത്രയും നടന്നിരുന്നത്. ബലാത്സംഗം ചെയ്യപ്പെടുന്നത് തന്റെ തെറ്റ് മൂലമാണെന്ന് ഹുസൈന്‍ പെണ്‍കുട്ടിയോട് പറഞ്ഞതായും കോടതിയില്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രധാരണം ആണ് അയാളെ ഇത്തരത്തില്‍ ഒരു കൃത്യത്തിന്‍- പ്രേരിപ്പിച്ചതെന്നും, വെള്ളക്കാരി പെണ്‍കുട്ടികളെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ഇതിനായിട്ട് ആയതിനാല്‍ അവള്‍ ഇത് അര്‍ഹിക്കുന്നു എന്നും ഹുസൈന്‍ ഇരയോട് പറഞ്ഞതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

പല അശ്ലീല പദങ്ങളും ഉപയോഗിച്ചായിരുന്നു അയാള്‍ ഇരയെ അഭിസംബോധന ചെയ്തിരുന്നതെന്നും എട്ട് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങിയ ജൂറിക്ക് മുന്‍പാകെ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ചരിത്രത്തില്‍ ഇടംപിടിച്ചേക്കാവുന്ന രീതിയിലുള്ള ക്രൂരമായ ബലാത്സംഗമാണ് മൂന്ന് പ്രതികളും ചെയ്തതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രോസിക്യൂട്ടര്‍ വിചാരണയിലേക്ക് കടന്നത്. റോഥര്‍ഹാമിലാണ് സംഭവം അരങ്ങേറിയത്.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് മൂന്ന് പേരും വിചാരണ നേരിടുന്നത്. ഇതില്‍ ഒരു പ്രതിയായ ഹുസൈന്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു. പക്വത വരാത്ത എളുപ്പം കബളിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു കൗമാരക്കാരിയായിരുന്നു ആദ്യ ഇര. റോഥര്‍ഹാം യൂത്ത് ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അവള്‍. ഏഷ്യന്‍ വംശജരായ നിരവധി യുവാക്കളും ആ ക്ലബ്ബില്‍ നിത്യ സന്ദര്‍ശകരായിരുന്നു.

അവരില്‍ ചിലര്‍ പെണ്‍കുട്ടിയുടെ പ്രായത്തില്‍ ഉള്ളവരായിരുന്നെങ്കില്‍ മറ്റു ചിലര്‍ അവളേക്കാള്‍ പ്രായം കൂടിയവരായിരുന്നു. ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട അജൈബ് ആണ് ഈ പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഢിപ്പിക്കാന്‍ ആരംഭിച്ചത്. പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു എങ്കില്‍ കൂടി ആദ്യം ഉഭയസമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത് ഒരു അവസരമായി കണ്ട് പിന്നീട് ഇയാള്‍ നിരവധി തവണ ആ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെയായിരുന്നു അന്ന് 18 വയസ്സുണ്ടായിരുന്ന അജൈബ് അവളെ കീഴടക്കിയിരുന്നത്.

ഭയപ്പെടുത്തി ഇരയെ നിര്‍ബന്ധിതയാക്കുകയായിരുന്നു. പിന്നീടാണ് മഖ്മൂദ് ഈ കുട്ടിയെ റോഥര്‍ഹാമിലെ ഒരു ശവപ്പറമ്പില്‍ വെച്ച് ബലാത്സംഗം ചെയ്യുന്നത്. ഇരയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും, ഇരയുടെ അമ്മ, രണ്ടറ്റം കൂട്ടിമുട്ടിക്കാനായി നാല് ജോലികള്‍ വരെയാണ് ചെയ്തിരുന്നതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പെണ്‍കുട്ടിക്ക് ഇതെല്ലാം തുറന്നു പറയാന്‍ കഴിഞ്ഞിരുന്നില്ല. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെയായിരുന്നു ഹുസൈന്‍ മറ്റൊരു പെണ്‍കുട്ടിയെ വലയിലാക്കി ബലാത്സംഗം ചെയ്തത്. മറ്റൊരു പുരുഷന്റെയും ഒരു സ്ത്രീയുടെയും സാന്നിധ്യത്തിലായിരുന്നു അയാള്‍ ഇത് ചെയ്തതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. വിചാരണ ഇന്നും തുടരും.

Similar News