പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ചാവേർ ആക്രമണം; സൈനിക വാഹന വ്യൂഹത്തിന് സമീപം ഉഗ്ര സ്ഫോടനം; 16 സൈനികർ ദാരുണമായി കൊല്ലപ്പെട്ടു; നിരവധി പ്രദേശവാസികൾക്കും പരിക്ക്; പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ കുതറിയോടി; ചിന്നിച്ചിതറിയ നിലയിൽ ശരീര ഭാഗങ്ങൾ; പിന്നിൽ താലിബാന്റെ ഉപവിഭാഗമെന്ന് അധികൃതർ

Update: 2025-06-28 17:05 GMT

ഇസ്ലാമാദ്: പാക്കിസ്ഥാനെ വിറപ്പിച്ച് വീണ്ടും ചാവേർ ആക്രമണം. സ്‌ഫോടനത്തിൽ 16 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. 29 പേർക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാക്ക് സൈന്യത്തിന്റെ വാഹനത്തിന് സമീപം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍റെ ഉപവിഭാഗം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റു. സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു.ഒരു ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേറ്റതായും വിവരങ്ങൾ ഉണ്ട്.

അതേസമയം, ഈ വർഷത്തിന്റെ തുടക്കം മുതൽ ഈ വർഷം തുടക്കം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണ്. അതുപോലെ, പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരവാദികൾ നടത്തിയ വെടിവെപ്പിലും ഏറ്റുമുട്ടലിലും സൈനികരും സാധാരണക്കാരുമുൾപ്പെടെ 70 ലേറെ പേർ നേരെത്തെ കൊല്ലപ്പെട്ടിരിന്നു.

മുസാഖേൽ ജില്ലയിൽ 23 ബസ് യാത്രക്കാരെ ഭീകരർ ആദ്യം വെടിവെച്ച് കൊന്നിരുന്നു. ബസുകളിൽനിന്ന് ഇറക്കി അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചശേഷമായിരുന്നു കൊല. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 14 സൈനികരും 21 ഭീകരരും കൊല്ലപ്പെട്ടു. ഹൈവേയിൽ 35ഓളം വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

റെയിൽപാതയിൽ സ്ഫോടനത്തെതുടർന്ന് ബലൂചിസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലേക്കും അയൽരാജ്യമായ ഇറാനിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവേ ഉദ്യോഗസ്ഥൻ മുഹമ്മദ് കാശിഫ് അറിയിച്ചു. ഹൈവേകളിൽനിന്ന് മാറിനിൽക്കാൻ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

സാധാരണക്കാരുടെ വേഷത്തിൽ സഞ്ചരിച്ച സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും തിരിച്ചറിഞ്ഞയുടൻ വെടിവെച്ചതായും സംഘം അവകാശപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ടവർ നിരപരാധികളായ സാധാരണക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട ബസ് യാത്രക്കാരിൽ ഭൂരിഭാഗവും തെക്കൻ പഞ്ചാബിൽനിന്നുള്ളവരാണ്. ചിലർ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ളവരാണ്. വംശീയ വിദ്വേഷമാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് അയൂബ് ഖോസോ പറഞ്ഞു.

Tags:    

Similar News