ബില്‍ ഗേറ്റ്‌സിന് റഷ്യന്‍ പെണ്‍കുട്ടികളില്‍ നിന്ന് ലൈംഗികരോഗം പടര്‍ന്നു; മെലിന്‍ഡ മരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു; കുടുക്കി എപ്സ്റ്റീന്റെ ഇമെയില്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ ഫയലുകള്‍ പുറത്ത്; നിഷേധിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും

Update: 2026-01-31 04:40 GMT

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ വ്യക്തിജീവിതത്തെയും പ്രതിച്ഛായയെയും പ്രതിസന്ധിയിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ ഫയലുകളിലാണ് ബില്‍ ഗേറ്റ്‌സിനെതിരായ ഞെട്ടിക്കുന്ന ആരോപണങ്ങളുള്ളത്. റഷ്യന്‍ പെണ്‍കുട്ടികളുമായി ഗേറ്റ്‌സ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ലൈംഗിക രോഗം പിടിപെട്ടതായും എപ്സ്റ്റീന്‍ ഫയലുകള്‍ ആരോപിക്കുന്നു. ഗേറ്റ്‌സിന് ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ മുന്‍ഭാര്യ മെലിന്‍ഡ ആവശ്യപ്പെട്ടതായും നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുണ്ട്.

2013 ജൂലൈ 18-ന് എപ്സ്റ്റീന്‍ അയച്ച ഒരു ഇമെയിലിലാണ് ഈ വിവരങ്ങളുള്ളത്. താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് ഗേറ്റ്‌സിനെ നിശിതമായി വിമര്‍ശിക്കുന്ന ദൈര്‍ഘ്യമേറിയ സന്ദേശത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 'കഴിഞ്ഞ ആറ് വര്‍ഷമായി വളര്‍ന്നുവന്ന തന്റെ സൗഹൃദത്തെ അവഗണിക്കാനുള്ള ഗേറ്റ്‌സിന്റെ തീരുമാനത്തില്‍ താന്‍ മനസ്സിലാക്കാന്‍ കഴിയാത്തവിധം നിരാശനായിരിക്കുന്നു' എന്ന് ഇതേ സന്ദേശത്തില്‍ എപ്സ്റ്റീന്‍ പറയുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകനെതിരായ ഈ ആരോപണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിവാഹമോചന വേളയില്‍ മെലിന്‍ഡ ഗേറ്റ്‌സ് ഉന്നയിച്ച പല കാര്യങ്ങളും ഈ വെളിപ്പെടുത്തലുകളെ ശരിവെക്കുന്നതാണെന്ന് നിരീക്ഷകര്‍ കരുതുന്നു.

എന്നാല്‍ ബില്‍ ഗേറ്റ്‌സ് ഈ ആരോപണങ്ങളെല്ലാം ശക്തമായി നിഷേധിച്ചു. താനുമായുള്ള ബന്ധം തകര്‍ന്നതിലുള്ള എപ്സ്റ്റീന്റെ നിരാശയാണ് ഈ രേഖകളിലുള്ളതെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും ഗേറ്റ്‌സിന്റെ വക്താവ് പറഞ്ഞു. എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ ഗേറ്റ്‌സ് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച പുറത്തിറങ്ങിയ രേഖകളില്‍ എപ്സ്റ്റീനും ഗേറ്റ്‌സും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്ന നിരവധി പുതിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ഒരു ഫോട്ടോയില്‍ മുഖം മറച്ച ഒരു സ്ത്രീയോടൊപ്പം ഗേറ്റ്‌സ് പുഞ്ചിരിക്കുന്നതായും കാണാം.

1994 മുതല്‍ 2021 വരെയായിരുന്നു ബില്‍ ഗേറ്റ്‌സ്-മെലിന്‍ഡ വിവാഹജീവിതം. വിവാഹമോചനത്തിനുള്ള പ്രധാന കാരണമായി മെലിന്‍ഡ ചൂണ്ടിക്കാട്ടിയത് ഗേറ്റ്‌സിന്റെ അവിഹിത ബന്ധങ്ങളും എപ്സ്റ്റീനുമായുള്ള സൗഹൃദവുമായിരുന്നു. എപ്സ്റ്റീനുമായി ബിസിനസ് ബന്ധമോ സൗഹൃദമോ ഉണ്ടായിരുന്നില്ലെന്നാണ് 2019-ല്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നത്. എന്നാല്‍ മാന്‍ഹാട്ടനിലെ ടൗണ്‍ഹൗസില്‍ ഇരുവരും മൂന്ന് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ 2013 മാര്‍ച്ചില്‍ ഗേറ്റ്‌സ് യാത്ര ചെയ്തതായും രേഖകള്‍ പറയുന്നു.

റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ബന്ധം മുതല്‍ വിവാഹിതരായ സ്ത്രീകളുമായുള്ള ഗേറ്റ്‌സിന്റെ രഹസ്യ ഇടപാടുകള്‍ക്ക് വരെ താന്‍ സൗകര്യമൊരുക്കി നല്‍കിയതായാണ് എപ്സ്റ്റീന്‍ അവകാശപ്പെടുന്നത്. ഗേറ്റ്‌സിനെ കൂടാതെ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ക്കും എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2019 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ ജയില്‍ മുറിയിലാണ് എപ്സ്റ്റീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ നീതിന്യായ വകുപ്പ് പുറത്തിറക്കിയ ലക്ഷക്കണക്കിന് രേഖകളുടെ ഒരു പുതിയ ലക്കത്തില്‍ നിന്നാണ് ഇത് വരുന്നത്. എന്നാല്‍ ബില്‍ ഗേറ്റ്സ് ഈ ആരോപണങ്ങള്‍ നിഷേധിച്ചതായി അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. താനുമായി ഉണ്ടായിരുന്ന ബന്ധം ഇല്ലാത്തതില്‍ എപ്സ്റ്റീന് ഉള്ള നിരാശയും, തന്നെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനും അയാള്‍ എത്രത്തോളം പോകും എന്നതും മാത്രമാണ് ഈ രേഖകള്‍ തെളിയിക്കുന്നത് എന്നാണ് ഗേറ്റ്സ് പറയുന്നത്. ഈ കുപ്രസിദ്ധ കുറ്റവാളിയുമായുളള സൗഹൃദത്തില്‍ ഗേറ്റ്സ് ഖേദം പ്രകടിപ്പിച്ചു.

വെള്ളിയാഴ്ച പുറത്തിറങ്ങിയ രേഖകളില്‍ എപ്സ്റ്റീനും ഗേറ്റ്‌സും വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്ന തീയതിയില്ലാത്ത നിരവധി പുതിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ഒരു ഫോട്ടോയില്‍ മുഖം മറച്ച ഒരു സ്ത്രീയോടൊപ്പം ഗേറ്റ്‌സ് പുഞ്ചിരിക്കുന്നതായി കാണാം. 1994 നും 2021 നും ഇടയിലാണ് ഗേറ്റ്‌സും മെലിന്‍ഡയും വിവാഹിതരായത്. ഇപ്പോള്‍ മെലിന്‍ഡ, വിവാഹമോചനത്തിനുള്ള കാരണങ്ങളായി ഗേറ്റ്‌സിന്റെ ബന്ധങ്ങളും എപ്സ്റ്റീനുമായുള്ള സൗഹൃദവും ചൂണ്ടിക്കാട്ടിയിരുന്നു. 2019 ല്‍ ഗേറ്റ്സ് വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത് എപ്സ്റ്റീനുമായി ഒരു ബിസിനസ് ബന്ധമോ സൗഹൃദമോ ഉണ്ടായിരുന്നില്ല എന്നാണ്. ഗേറ്റ്സ് എപ്സ്റ്റീനുമായി കുറഞ്ഞത് മൂന്ന് തവണയെങ്കിലും തന്റെ മാന്‍ഹട്ടന്‍ ടൗണ്‍ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ 2013 മാര്‍്ച്ചില്‍ ഗേറ്റ്സ് യാത്ര ചെയ്തതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എപ്സ്റ്റീന്റെ ഫയലുകളില്‍ ഗേറ്റ്സുമായുള്ള നിരവധി കൂടിക്കാഴ്ചകള്‍ കാണിക്കുന്ന അദ്ദേഹത്തിന്റെ അപ്പോയിന്റ്മെന്റ് കലണ്ടര്‍ ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി, എപ്സ്റ്റീനുമായുള്ള തന്റെ ദീര്‍ഘകാല ബന്ധത്തെ കുറച്ചു കാണാനാണ് ഗേറ്റ്സ് ശ്രമിക്കുന്നത്. എപ്സ്റ്റീന്റെ ഏതെങ്കിലും പാര്‍ട്ടികളില്‍ പങ്കെടുക്കുകയോ അദ്ദേഹത്തിന്റെ വിവിധ വസതികളില്‍ പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ബില്ലിന് മയക്കുമരുന്ന് വാങ്ങാന്‍ സഹായിച്ചതു മുതല്‍, വിവാഹിതരായ സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ നിയമവിരുദ്ധ ട്രസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ താന്‍ ചെയ്തു കൊടുത്തതായിട്ടാണ് എപ്സ്റ്റീന്‍ പറയുന്നത്. അതേ സമയം ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ ജെഫ്രി എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ അത്താഴത്തിന് ക്ഷണിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എപ്സ്റ്റീനിന് സ്വകാര്യത ഉറപ്പ് വരുത്താനായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസിപ്പിക്കാം എന്നായിരുന്നു രാജകുമാരന്റെ വാഗ്ദാനം.

എന്നാല്‍ എപ്സ്റ്റീന്‍ ക്ഷണം സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. 50കാരനായ രാജകുമാരന് 26 കാരിയായ ഒരു റഷ്യന്‍ സുന്ദരിയെ എത്തിക്കാമെന്ന് എപ്സ്റ്റീന്‍ ഓഫര്‍ നല്‍കിയിരുന്നതായും ഫയലുകളില്‍ കാണാം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും എപ്സ്ററീന് അടുത്ത സൗഹൃദം ഉണ്ടായിരുന്നതിന്റെ നിരവധി ച്ിത്രങ്ങളും രേഖകളും ഈയിടെ പുറത്തു വന്നിരുന്നു.

Similar News