പട്ടിണിയാണെങ്കിലും ഭീകരത 'കൈവിടാതെ' പാക്കിസ്ഥാന്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നു; നിബിഡ വനമേഖലയില്‍ നിരവധി ചെറിയ ക്യാമ്പുകള്‍; ഇന്ത്യയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ കനത്ത ജാഗ്രത; ഐഎസ്‌ഐയുടെ വന്‍പദ്ധതിക്ക് 'അന്താരാഷ്ട്ര ധനസഹായവും'; തിരിച്ചടികളില്‍ നിന്നും പാഠംപഠിക്കാതെ പാക്ക് ഭരണകൂടം

ഐഎസ്‌ഐയുടെ വന്‍പദ്ധതിക്ക് 'അന്താരാഷ്ട്ര ധനസഹായവും'

Update: 2025-06-28 14:01 GMT

ലാഹോര്‍: സാമ്പത്തികമായി തകര്‍ന്ന് ഭക്ഷ്യ - ജല ദൗര്‍ലഭ്യത്താല്‍ ജനം പ്രതിസന്ധിയിലായി നട്ടം തിരിയുമ്പോഴും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി പാക്കിസ്ഥാന്‍ ഭരണകൂടവും. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ വീണ്ടും പുനര്‍നിര്‍മ്മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇന്ത്യ നശിപ്പിച്ച തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പാകിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാന്‍ സൈന്യത്തിന്റെയും ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ), സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയോടെ പാക്ക് അധിനിവേശ കശ്മീരിലും (പിഒകെ) സമീപ പ്രദേശങ്ങളിലും ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയന്ത്രണ രേഖയ്ക്കു സമീപം നിബിഡ വനമേഖലയിലാണ് നിരീക്ഷണവും ആക്രമണങ്ങളും തടുക്കാന്‍ കഴിയുന്ന തരത്തില്‍ ആധുനിക ഭീകരകേന്ദ്രങ്ങളുടെ നിര്‍മാണം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി മേയില്‍ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ദ് റസിസ്റ്റന്‍സ് ഫ്രണ്ട് എന്നിവയുടെ കേന്ദ്രങ്ങള്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തിരുന്നു.

ലുനി, പുട്വാള്, ടിപ്പു പോസ്റ്റ്, ജമീല്‍ പോസ്റ്റ്, ഉമ്രാന്‍വാലി, ചപ്രാര്‍ ഫോര്‍വേഡ്, ഛോട്ടാ ഛക്, ജങ്ക്‌ലോര എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളാണ് പുനര്‍നിര്‍മിക്കുന്നത്. തെര്‍മല്‍, റഡാര്‍, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളില്‍പ്പെടാത്ത തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ക്യാംപുകളുടെ നിര്‍മാണമെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതോടൊപ്പം കെല്‍, സര്‍ദി, ഡുദ്‌നിയാല്‍, അത്മുഖാം, ജുര, ലിപ, പച്ചിബാന്‍, കഹുത, കോട്ലി, ഖുരിയാട്ട, മന്ധര്‍, നികായില്‍,ചമന്‍കോട്ട്, ജാന്‍കോട്ട് എന്നിവിടങ്ങളിലും ഭീകരരുടെ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഉപഗ്രഹ, ഡ്രോണ്‍ നിരീക്ഷണങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തില്‍ ബുദ്ധിമുട്ടേറിയതും നിബിഡ വനമുള്ളതുമായ പ്രദേശങ്ങളാണിവ. നേരത്തെ വലിയ പരിശീലന ക്യാംപുകളെ ചെറു ക്യാംപുകളാക്കി പുനര്‍നിര്‍മിക്കാനാണ് ഐഎസ്‌ഐയുടെ പദ്ധതിയെന്നാണ് വിവരം. 200ല്‍ താഴെ മാത്രം ഭീകരരെ ഉള്‍ക്കൊള്ളുന്ന തരത്തിലാകും ക്യാംപുകളുടെ പുനര്‍നിര്‍മാണം. ഇന്ത്യയില്‍നിന്ന് ആക്രമണമുണ്ടായാല്‍ ഒട്ടേറെ ഭീകരരെ ഒന്നിച്ച് നഷ്ടമാകുന്നത് ഒഴിവാക്കാനാണിത്.

നിരീക്ഷണത്തില്‍ നിന്നും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി നിയന്ത്രണ രേഖയിലെ ഇടതൂര്‍ന്ന വനപ്രദേശങ്ങളില്‍ ചെറുതും ഹൈടെക് രീതിയിലുള്ള ഭീകര കേന്ദ്രങ്ങളുടെ ഒരു നിര തന്നെയാണ് നിര്‍മ്മിക്കുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) തുടങ്ങിയ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നശിപ്പിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം.

കെല്‍, സര്‍ദി, ദുധ്‌നിയാല്‍, അത്മുഖം, ജുറ, ലിപ, പച്ചിബാന്‍, കഹുത, കോട്‌ലി, ഖുയിരറ്റ, മന്ധര്‍, നികൈല്‍, ചാമന്‍കോട്ട്, ജാന്‍കോട്ട് എന്നിവിടങ്ങളിലും പുതിയ ഭീകര കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയും ഇടതൂര്‍ന്ന സസ്യജാലങ്ങളുള്ള പ്രദേശമാണ് ഇവിടം. ഇത് ഒരുപരിധിവരെ ഡ്രോണുകളില്‍ നിന്നും ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്നും മറഞ്ഞിരിക്കാന്‍ സാധിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഈ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതിനും കാരണം.

വലിയ പരിശീലന ക്യാമ്പുകളെ ചെറിയ സംഘങ്ങളാക്കി വിഭജിച്ച് കൊണ്ടാണ് ഐഎസ്‌ഐ തങ്ങളുടെ തീവ്രവാദ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അത്തരത്തിലാണ് ഈ പ്രദേശത്തെയും പ്രവര്‍ത്തനം. ഓരോന്നിലും ഒരേസമയം 200 ല്‍ താഴെ തീവ്രവാദികളെ മാത്രമേ പാര്‍പ്പിക്കാന്‍ കഴിയൂ. ഇന്ത്യന്‍ വ്യോമാക്രമണമുണ്ടായാല്‍ ഒരു സ്ഥലത്ത് വലിയ തോതില്‍ തീവ്രവാദികള്‍ തമ്പടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നീക്കം.

ഈ മിനി-ക്യാമ്പുകളില്‍ ഓരോന്നിനും പ്രത്യേക സുരക്ഷയുമുണ്ട്. പാകിസ്ഥാന്‍ ആര്‍മി യൂണിറ്റില്‍ നിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച ഗാര്‍ഡുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. തെര്‍മ്മല്‍ സെന്‍സറുകള്‍, ലോ-ഫ്രീക്വന്‍സി റഡാര്‍ സംവിധാനങ്ങള്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ നൂതന നിരീക്ഷണ ഉപകരണങ്ങള്‍ ഇവിടെയുണ്ടാകും.

അടുത്തിടെ ബഹാവല്‍പൂരില്‍ ജെയ്‌ഷെ, ലഷ്‌കര്‍, ഹിസ്ബുള്‍ മുജാഹിദീന്‍, ടിആര്‍എഫ് എന്നിവയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നുള്ള നടക്കാന്‍ ഇടയാകുമായിരുന്ന ഒരു ഉന്നതതല യോഗം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തടഞ്ഞിരുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ നശിപ്പിച്ചുകൊണ്ടായിരുന്നു ഈ നീക്കം തടഞ്ഞത്.

ഓപ്പറേഷന്‍ സിന്ദൂരിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു തെക്കന്‍ പഞ്ചാബിലെ ബഹവല്‍പൂര്‍. മസൂദ് അസ്ഹര്‍ നയിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായാണ് ഈ നഗരം വ്യാപകമായി അറിയപ്പെടുന്നത്. 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഉന്നത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ തീവ്രവാദ സംഘത്തിനായിരുന്നു.

'ബഹവല്‍പൂരിലെ രക്തസാക്ഷികള്‍' എന്ന പേരില്‍ ബാനറുകളും പോസ്റ്ററുകളും പല പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ളതായി

എന്‍ഡിടിവി പുറത്തുവിട്ട് ചിത്രങ്ങളില്‍ കാണാം. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്കുള്ള അനുശോചന പരിപാടിയും ഇവിടെ നടത്തിയതിന്റെ ചിത്രങ്ങളും,വീഡിയോകളുമുള്‍പ്പടെയുള്ള തെളിവുകള്‍ എന്‍ഡിവി പുറത്തുവിട്ടു.അതിലൊന്നില്‍ തോക്കുകള്‍ പിടിച്ചുകൊണ്ട് മുഖംമൂടി ധരിച്ച പുരുഷന്മാര്‍ വലിയ കൂടാരങ്ങള്‍ക്ക് പുറത്ത് നിര്‍ത്തി പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായും കാണാം.

പരിശീലന ക്യാംപുകള്‍ക്ക് പാക്കിസ്ഥാന്‍ സൈന്യം പരിശീലനം നല്‍കിയ ഗാര്‍ഡുകളാണ് സുരക്ഷയൊരുക്കുന്നത്. തെര്‍മല്‍ സെന്‍സറുകളും ലോ ഫ്രീക്വന്‍സി റഡാര്‍ സംവിധാനവും ഡ്രോണ്‍ വേധ സംവിധാനവുമുള്‍പ്പെടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇവരുടെ പക്കലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹാവല്‍പുരില്‍ ഭീകര സംഘടനകളുടെ പ്രതിനിധികളും ഐഎസ്‌ഐ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന യോഗത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യോഗത്തില്‍ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ടിആര്‍എഫ് എന്നിവയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും പങ്കെടുത്തിരുന്നു.

ലോകബാങ്ക്, എഡിബി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പാകിസ്ഥാന് ലഭിക്കുന്ന അന്താരാഷ്ട്ര ധനസഹായത്തിന്റെ ഒരു ഭാഗം ഈ ഭീകര ക്യാമ്പുകളുടെ പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുവെന്നാണ് സൂചന. എത്ര ദുരതിമായാലും,പട്ടിണിയായാലും തീവ്രവാദം വളര്‍ത്തിയെടുക്കാനുള്ള പാക്കിസ്ഥാന്റെ കൃത്യമായ അജണ്ടയാണ് ഇതിലൂടെ തെളിയുന്നത്.

Tags:    

Similar News