സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരിയെ നായ കടിച്ചത് ഒരു മാസം മുന്‍പ്; ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസും ആന്റി റാബിസ് സിറവും എടുത്തു; അവസാന ഡോസ് എടുക്കുന്നതിന് മുന്‍പ് പനി; ഏഴ് വയസുകാരി എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍

Update: 2025-05-03 07:59 GMT

തിരുവനന്തപുരം: വാക്സിന്‍ എടുത്തിട്ടും വീണ്ടും പേവിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് പേവിഷബാധ. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ഒരു മാസം മുന്‍പാണ് കുട്ടിയെ നായ കടിച്ചത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുത്തിരുന്നു. അന്നുതന്നെ ആന്റി റാബിസ് സിറവും കുട്ടിക്ക് നല്‍കിയിരുന്നു. കുട്ടിക്ക് ഇനി വാക്‌സിന്റെ അവസാന ഡോസ് മാത്രമേ എടുക്കാന്‍ ഉണ്ടായിരുന്നുള്ളു. മുന്‍പ് തന്നെ കുട്ടിക്ക് പനി തുടങ്ങുകയായിരുന്നു.

ഏപ്രില്‍ 8-നാണ് കൊല്ലം ജില്ലയിലെ വിളക്കുടിയില്‍ കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്നത് ഉടന്‍ വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിക്ക് ഐഡിആര്‍ വാക്‌സിന്‍ പ്രഥമ ഡോസ് നല്‍കി, ആന്റി റേബീസ് സെറവും സ്വീകരിപ്പിച്ചിരുന്നു. എന്നാല്‍, അവസാന ഡോസിന് മുമ്പ് പനി ബാധിച്ചതോടെയാണ് കുട്ടിയുടെ നില വഷളായത്.

തുടര്‍ന്ന് മാതാപിതാക്കള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലുമാണ് കുട്ടിയെ മാറ്റിയത്. നിലവില്‍ വിദഗ്ധരുടെ നിരന്തര മേല്‍നോട്ടത്തിലാണ് കുട്ടിയുടെ ചികിത്സ നടക്കുന്നത്. ചികിത്സയുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും വരുത്താഞ്ഞിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന ആശങ്കയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.

ദിസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഞ്ചരവസുകാരി മരിച്ചിരുന്നു. കടിയേറ്റതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്സിന്‍ എടുത്തിരുന്നു. പിന്നീട് പേവിഷബാധ സ്ഥിരീകരിച്ച കുട്ടി വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴുത്തിന് മുകളിലേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളത് ആയിരുന്നതിനാലുമാണ് വാക്സിന്‍ ഫലപ്രദമാകാത്ത സാഹചര്യമുണ്ടായത് എന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. തലയില്‍ ആഴത്തിലുള്ള നാല് മുറിവുകളടക്കം 13 മുറിവുകളാണ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിലും പിഴവ് സംഭവിച്ചതായി കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News