'അവന്‍ കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..! ഷൈനിയുടെയും മക്കളുടെയും മൃതദേഹം കൊണ്ടുപോകാന്‍ ആബുലന്‍സുമായി എത്തിയ നോബിക്കും കൂട്ടര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം; മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് കയറ്റിയത് പോലീസുകാര്‍ ഇടപെട്ട്; കാരിത്താസില്‍ എങ്ങും കണ്ണീരില്‍ മുങ്ങിയ രോഷം
'അവന്‍ കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..!
ഏറ്റുമാനൂര്‍: ഭര്‍തൃപീഡനങ്ങളെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഏറ്റുമാനൂരിലെ ഷൈനി കുര്യന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയി. നാടുക്കാരുടെ രോഷം അണപൊട്ടി ഒഴുകിയ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഷൈനിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഷൈനിക്കൊപ്പം മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് മൂന്ന് ആംബുലന്‍സികുളിലായി തൊടുപുഴയിലെ ചുങ്കം പള്ളിയിലേക്ക് കൊണ്ടുപോയത്.
മൃതദേഹങ്ങള്‍ കൊണ്ടുപോകനായി ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസും മൂത്തമകനും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം നോബിക്കെതിരെയായത്. പലരും ശാപവാക്കുകളുമായി ഇയാള്‍ക്കെതിരെ തിരിഞ്ഞു. കണ്ണീരില്‍ കുതിര്‍ന്നായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. മൃതദേഹങ്ങല്‍ ആംബുലന്‍സിലേക്ക് കയറ്റാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതോടെ പോലീസുകാരാനാണ് മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റിയത്.
ഭാര്യയും മക്കളും മരിച്ചാലെന്താ, അവര്‍ സ്വത്തും കെട്ടിപ്പിടിച്ചിരിക്കട്ടെ, അവന്‍ കൊണ്ടു പോയി തിന്നട്ടെ.. എന്നിങ്ങനെ പറഞ്ഞു രോഷത്തോടെ ആയിരുന്നു നാട്ടുകാരുടെ പ്രതികരണം. മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ തന്ന വന്‍ ജനാവലി തടിച്ചുകൂടിയരുന്നു. എല്ലാ കണ്ണുകളിലും നിരാശയും രോഷവുമായിരുന്നു. ഷൈനിയും മക്കളും അനുഭവിച്ച ദുരിതം ഓര്‍ത്തായിരുന്നു പലരും നോബിക്ക് മേല്‍ ശാപവാക്കുകള്‍ ചൊരിഞ്ഞത്.
ദുരിതങ്ങളെ തുടര്‍ന്നാണ് ഭര്‍തൃവീട്ടില്‍ നിന്നും ഷൈനി പടിയിറങ്ങിയത്. എവിടേക്കാണോ അവര്‍ തിരികെ ചെല്ലരുത് എന്നാഗ്രഹിച്ചത് അവിടേക്ക് തന്നെയാ തിരികെ അന്ത്യയാത്രക്കായി കൊണ്ടുപോയി. ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നായിരുന്നു ഷൈനി ഭര്‍തൃവീട് വിട്ടിറങ്ങിയത്. സ്വന്തം വീട്ടിലെ ഇടവകയില്‍ അടക്കാതെ ഷൈനിയെയും മക്കളെയും ഭര്‍ത്താവിന്റെ ഇടവകയായ തൊടുപുഴയിലെ ചുങ്കം പള്ളി ഇടവകയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്യുക.
അന്ത്യശുശ്രൂഷക്കായി വേട്ടക്കാര്‍ക്ക് ഇടയിലേക്ക് തന്നെ ഇവരെ തള്ളിവിടുന്നതില്‍ വലിയ എതിര്‍പ്പ് ക്‌നാനായ സമൂഹത്തിലുണ്ട്. അത്രയ്ക്ക ദുരിതം ഷൈനി ഭര്‍തൃവീട്ടില്‍ നേരിട്ടിരുന്നു. ഏക മകനെ ഉപയോഗിച്ചാണ് ഭര്‍തൃവീട്ടുകാര്‍ ഇതിന് സാഹചര്യം ഒരുക്കിയത്. ഷൈനിയുടെ ഇവകകയായ കാരിത്താസ് പള്ളി സെമിത്തേരിയില്‍ അടക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍, മകനെ കൊണ്ട് പോലീസില്‍ പരാതി കൊടുത്തതോടെ ഷൈനിയുടെയും മക്കളുടെയും സംസ്‌ക്കാരം ഭര്‍തൃവീടുക്കാരുടെ ഇടവകയായാ ചുങ്കം പള്ളിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം പൊതുസമൂഹത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്ന സംഭവത്തില്‍ ചുങ്കം പള്ളിക്കാര്‍ ആദ്യം കുറികൊടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് ഇതിന് സമ്മതം അറിയിച്ചു. മകളും കൊച്ചു മക്കളും നഷ്ടമായ വേദനയില്‍ തകര്‍ന്നിരിക്കുന്ന ഷൈനിയുടെ വീട്ടുകാരും ഇക്കാര്യത്തില്‍ കടുംപിടുത്തത്തിന് നിന്നതുമില്ല. എന്നാല്‍ നാട്ടുകാരുടെ രോഷം പ്രദേശത്ത് അണപൊട്ടുകയും ചെയ്തു. മൂത്ത മകനെ രംഗതതിറങ്ങി ഷൈനിയെ ജീവിച്ചിരുന്ന കാലത്തും വീട്ടുകാര്‍ ദ്രോഹിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. മകനെ അമ്മയില്‍ നിന്നും അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ തന്നെയാണ് നടന്നതും.
ഒറ്റക്ക് പെണ്‍മക്കളെ പോറ്റാന്‍ കഴിയുന്നതിനെ ഓര്‍ത്ത് ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതേയാകുന്ന അവസ്ഥയുണ്ടായി. ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നകതോടെ കരിയര്‍ ഗ്യാപ്പ് വന്നു. പിന്നീട് അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ വീട്ടില്‍ അന്യയായി. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന്റെ വഴിയിലായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ ബിഎസ്സി നഴ്സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടെയാണ് ആത്മഹത്യാ വഴിയിലേക്ക് അവര്‍ നീങ്ങിയത്.
12 ആശുപത്രികള്‍ ഷൈനി കുര്യന് ജോലി നിഷേധിച്ചു എന്നാണ് പുറത്തുവരുന്നത്. ഇതിന് ആശുപത്രികള്‍ മാനദണ്ഡമാക്കിയത് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. ഭര്‍ത്താവുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നതോടെ പെണ്‍മക്കളെ നോക്കാന്‍ ജോലി തേടിയ ഷൈനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതെയായി. അമ്മ മനസ്സിന്റെ ആധി കൂടിയയതോടെയാണ് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. അതേസമയം ഷൈനിയും മക്കളും ജീവനൊടുക്കിയത് ഭര്‍ത്താവ് നോബി ലൂക്കോസ് ഇറാഖിലേക്ക് പോകുന്ന ദിവസമായിരുന്നു.
അതേസമയം ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ക്നാനായ കുടുംബങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ അടക്കം രോഷത്തിനും ഇത് കാരണമായിട്ടുണ്ട്. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്് ഷൈനിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.
നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലും ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി. എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ടക്കാര്‍ പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചു എന്നാല്‍, എന്നാല്‍, നഴ്സ് ജോലി ലഭിച്ചില്ല പകരം ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്വന്തം വീട്ടില്‍ അമ്മ രോഗബാധിതയായതും മറ്റു പിന്തുണകള്‍ ലഭിക്കാത്തതുമാണ് കടുംകൈ ചെയ്യാന്‍ ആ മാതാവിനെയും മക്കളെയും പ്രേരിപ്പിച്ചത്. ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാനും ബന്ധുവായ വൈദികന്‍ ഉടക്കുമായി നിന്നു എന്ന ആരോപണമുണ്ട്. ഇത് കൂടാതെ മറ്റിടങ്ങളില്‍ ഷൈനി ജോലിക്ക് ശ്രമിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടതും ഇതേ വ്യക്തിയാണെന്ന ആക്ഷേപമുണ്ട്.
ജീവിതത്തില്‍ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ സഹായവുമായി ആരും എത്താതിരുന്നതായിരുന്നു ഷൈനിക്ക് മുന്നിലെ പ്രതിസന്ധി. ഷൈനിയുടെ മരണം ക്നാനായ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ ചെയ്ത് പോയതാണ് എന്ന വിധത്തിലാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്.
അമ്മയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയാകണം ആ പെണ്‍മക്കളും ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയത്. റെയില്‍വേ പാളത്തില്‍ മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തില്‍ ഇരിക്കുന്ന കാഴ്ച നെഞ്ച് തകര്‍ത്തെന്ന് ലോക്കോ പൈലറ്റ് പയുന്നതും വാര്‍ത്തകളില്‍ വന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.20 ന് ഇവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കിലാണ് ജീവനൊടുക്കല്‍ നടന്നത്.