പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ച കാര്യം ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്; രൂപത നേതൃത്വവും ക്ഷേത്ര സമിതിയും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനമാക്കിയിട്ടുണ്ട്; മീഡിയവണ്ണും ജമാഅത്തെ ഇസ്ലാമിയും നോക്കിനിന്ന് വെള്ളമിറക്കേണ്ടതില്ല! വിഷയത്തില്‍ പ്രതികരിച്ച് കാസ
പാലാ രൂപത ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയതില്‍ പ്രതികരിച്ച് കാസ
കോട്ടയം: പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് കാസ. പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ച കാര്യം ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചതെന്നും രൂപത നേതൃത്വവും ക്ഷേത്ര സമിതിയും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനമാക്കിയിട്ടുണ്ടെന്നും കാസ പറയുന്നു. വിഷയത്തില്‍ മുതലെടുപ്പ് നടത്താനായി മീഡിയ വണ്ണും ജമാഅത്തെ ഇസ്ലാമിക്കാരും കാത്തു നില്‍ക്കേണ്ടതില്ലെന്നും കാസ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍ സംഭവം അറിഞ്ഞ് ആ സ്ഥലത്ത് എത്തുകയും ക്ഷേത്രസമിതിയുടെ അവകാശവാദത്തെ പാലാ രൂപത നേതൃത്വം തള്ളി എന്നൊക്കെ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തു കുത്തിതിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടു. മറ്റു മാധ്യമങ്ങള്‍ എന്തോ ഒരു വലിയ സംഭവം പോലെ അത് ഏറ്റെടുക്കുകയും ചെയ്തുവെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കിട്ടി എന്നു പറഞ്ഞ് അതിന്റെ പേരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയും മീഡിയവണ്ണും പോലുള്ളവരും ഇതു വെച്ച് മുതലെടുപ്പ് നടത്താമെന്ന് കരുതിയിരിക്കുന്ന രാജ്യദ്രോഹികളും രാഷ്ട്രീയക്കാരും വെറുതെ സമയം പാഴാക്കേണ്ടതില്ല എന്നറിയിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
കാസ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം മുതലെടുപ്പ് നടത്താനായി മീഡിയ വണ്ണും ജമാഅത്തെ ഇസ്ലാമിക്കാരും കാത്തു നില്‍ക്കേണ്ടതില്ല....... അത് സംബന്ധിച്ച കാര്യങ്ങള്‍ മൂന്നുദിവസം മുന്‍പ് തന്നെ സംസാരിച്ച് തീരുമാനമാക്കിയിട്ടുണ്ട്!
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ജെസിബി ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ നിന്നും ശിവലിംഗവും സോപാന കല്ലും കണ്ടെത്തിയിരുന്നു....... ഈ സംഭവം നടന്നിട്ട് ഒരാഴ്ചയോളം ആകുന്നു......... അത് എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് മൂന്നുദിവസം മുന്‍പ് പാലാ രൂപത അധികൃതരും വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സംസാരിച്ച് തീരുമാനത്തില്‍ എത്തിയിരുന്നു.
എന്നാല്‍ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍ സംഭവം അറിഞ്ഞ് ആ സ്ഥലത്ത് എത്തുകയും ക്ഷേത്രസമിതിയുടെ അവകാശവാദത്തെ പാലാ രൂപത നേതൃത്വം തള്ളി എന്നൊക്കെ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്തു കുത്തിതിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമത്തിന് തുടക്കമിടികയും, മറ്റു മാമാ മാധ്യമങ്ങള്‍ എന്തോ ഒരു വലിയ സംഭവം പോലെ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൂത്താപ്പാടി ഇല്ലം വക തണ്ടലത്ത് മഹാദേവക്ഷേത്രം എന്ന പേരിലുള്ള ഒരു ശിവക്ഷേത്രം ആ ഭൂമിയില്‍ ഉണ്ടായിരുന്നതാണ് , ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം തകര്‍ച്ചയിലേക്ക് പോവുകയും തുടര്‍ന്ന് അന്യാധീനപ്പെട്ടു പോയ ഭൂമി പല ഉടമകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട് ഇപ്പോള്‍ പാലാ രൂപതയുടെ ഉടമസ്ഥതയിലാണ് ആ ഭൂമിയുള്ളത്.
ഭൂമിയില്‍ നിന്നും ശിവലിംഗം ലഭിച്ച കാര്യം സമീപവാസികളായ ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് , തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയും കേട്ടറിഞ്ഞ വിശ്വാസികള്‍ അവിടെയെത്തി ശിവലിംഗത്തെ വണങ്ങുകയും പൂജിക്കുകയും ചെയ്തു , ഇത്തരം വിഗ്രഹങ്ങളും ശിവലിംഗങ്ങളും മണ്ണില്‍ നിന്നും മറ്റും ലഭിക്കുമ്പോള്‍ അവയെ ഹൈന്ദവ വിശ്വാസികള്‍ ആരാധനയോടെ കാണുകയും പൂജിക്കുകയും ചെയ്യുക സ്വാഭാവികമാണ് , അതിനെയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ എന്തോ വലിയ ഹിന്ദു ക്രിസ്ത്യന്‍ പ്രശ്‌നം പോലെ വളച്ചൊടിച്ചിരിക്കുന്നത്.
ഈ സംഭവം വാര്‍ത്തയായതോടെ ക്ഷേത്ര ഭാരവാഹികളും പാലാ രൂപതാ നേതൃത്വവുമായി സംസാരിക്കുകയും ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ച് ദേവപ്രശ്‌നം നടത്തി അതില്‍ എന്താണോ ലഭിക്കുന്നത് അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുവാന്‍ തീരുമാനമായി.
ദേവപ്രശ്‌ന വിധിപ്രകാരം ആ ശിവലിംഗവും സോപാനക്കല്ലുകളും ഏറ്റെടുത്ത് സമീപത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ ആണെങ്കില്‍ അങ്ങനെ , അതല്ല ശിവലിംഗം ലഭിച്ച ആ ഭൂമിയില്‍ അവിടെത്തന്നെ സ്ഥാപിക്കുവാന്‍ ആണ് ദേവപ്രശ്‌നത്തില്‍ തെളിയുന്നതെങ്കില്‍ അതുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുവാന്‍ പാലാ അരമന സമ്മതിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്...........
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലെന്ന് പാലാ അരമനയും ക്ഷേത്രസമിതിയും പോലീസിനെയും റവന്യൂ അധികാരികളെയും അറിയിച്ചിട്ടുണ്ട്.
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കിട്ടി എന്നു പറഞ്ഞ് അതിന്റെ പേരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയും മീഡിയവണ്ണും പോലുള്ളവരും ഇതു വെച്ച് മുതലെടുപ്പ് നടത്താമെന്ന് കരുതിയിരിക്കുന്ന രാജ്യദ്രോഹികളും രാഷ്ട്രീയക്കാരും വെറുതെ സമയം പാഴാക്കേണ്ടതില്ല എന്നറിയിക്കുന്നു.
വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് മേല്‍ശാന്തി
കഴിഞ്ഞ ദിവസമാണ് പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താന്‍ നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ അവകാശവാദമുന്നയിച്ചു.
കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണിത്. ഇവ ശിവലിംഗവും പാര്‍വതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തുടര്‍ന്നാണ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവര്‍ പറയുന്നത്.
ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. ഇപ്പോള്‍ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നും 'തേവര്‍ പുരയിടം' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര്‍ പറയുന്നു.
കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവത്രെ. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.
ഇല്ലം ക്ഷയിച്ചതിന് പിന്നാലെ ഈ ഭൂമി ചില കുടുംബങ്ങള്‍ പാട്ടത്തിനെടുത്തെന്നും പാട്ടത്തിനെടുത്തവര്‍ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും ഇവര്‍ ആരോപിക്കുന്നു. ഈ രീതിയില്‍ കൈയേറിയവരാണ് പാല ബിഷപ് ഹൗസിന് ഈ ഭൂമി വില്‍പന നടത്തിയത് എന്നുമാണ് ഇവരുടെ ആരോപണം. ആറ് മാസം മുമ്പ് വെള്ളാപ്പാട് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്‌നത്തില്‍ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകശം സംബന്ധിച്ച് നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കി. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന വാങ്ങിയത്.