സുഡിയോയെ ബഹിഷ്‌ക്കരിച്ച് 'സുഡാപ്പികള്‍'! പെരുന്നാളിന് വസ്ത്രമെടുക്കരുത്; ടാറ്റയുടെ ഷോറൂമിലേക്ക് മാര്‍ച്ച് നടത്തി എസ്ഐഒ; ടിസിഎസ് പാസ്പോര്‍ട്ട് പ്രോസസ് ചെയ്യുന്നതിനാല്‍ അതും ബഹിഷ്‌ക്കരിക്കുമോ എന്ന് ചോദ്യം; ഗസ്സയുടെ പേരില്‍ മലയാളികള്‍ ഇന്ത്യന്‍ കമ്പനികളെ ബഹിഷ്‌ക്കരിക്കുമ്പോള്‍

സുഡിയോയെ ബഹിഷ്‌ക്കരിച്ച് 'സുഡാപ്പികള്‍'! പെ

Update: 2025-06-04 16:35 GMT

കോഴിക്കോട്: ഇന്ത്യാക്കാരെ നേരിട്ട് ബാധിക്കാതെ, ലോകത്തിന്റെ മറ്റൊരു കോണില്‍ നടക്കുന്ന പ്രശ്നത്തിന്റെ പേരില്‍ ഒരു വിഭാഗം മലയാളികള്‍ ഒരു ഇന്ത്യന്‍ കമ്പനിയെ തന്നെ ബഹിഷ്‌കരിച്ചാല്‍ എങ്ങനെയിരിക്കും. അതും ഇന്ത്യയെ ഒരു വ്യാവസായിക ശക്തിയായി വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ടാറ്റയെ തന്നെ. അത്തരമൊരു കോപ്രായവും കഴിഞ്ഞ ദിവസം കോഴിക്കോട് അരങ്ങേറി. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്ഐഒയാണ്, ടാറ്റയുടെ വസ്ത്രനിര്‍മ്മാണ ശൃഖലയായ സുഡിയോവിലേക്ക് മാര്‍ച്ച് നടത്തുകയും കമ്പനിയെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത്.

ഗസ്സയിലെ കുഞ്ഞുങ്ങളെയടക്കം കൊല്ലാക്കൊല ചെയ്യുന്ന ഇസ്രയേലിനെ പിന്തുണക്കുന്ന ബ്രാന്‍ഡുകളെ തങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് എസ്ഐഒ പറയുന്നത്. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ഐസ്എഒ പറയുന്നു. ഇവക്കുപുറമെ അഡിഡാസ്, എച്ച്ആന്‍എം, ടോമി ഫില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയന്‍ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ തുടങ്ങിയ നുറോളം ബ്രാന്‍ഡുകളെ ഒഴിവക്കാനും സംഘടന ആഹ്വാനം ചെയ്യുന്നു. ഇസ്രയേലുമായി സൈനിക സാങ്കേതിക സഹകരണം നടത്തുന്നുവെന്ന് ആരോപിച്ചാണിത്. കോഴിക്കോട് സുഡിയോ ഔട്ട്ലെറ്റിലേക്ക് ഇന്നലെ ഫലസ്തീന്‍ പതാകയുമായി എസ്ഐഒ മാര്‍ച്ചും നടത്തി.




അവര്‍ക്ക് പ്രധാനം മതം

എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യമല്ല മതമാണ്, ജമാഅത്തുകാര്‍ക്കും, എസ്ഡിപിഐക്കാര്‍ക്കും വലുതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത് ഇന്ത്യാക്കാരെ നേരിട്ട് ബാധിക്കാത്ത വിഷയമാണ്. എന്നാല്‍ കാശ്മീരിലെ പഹല്‍ഗാമില്‍ ഇത്രയും ഇന്ത്യക്കാരെ മതം നോക്കിവെടിവെച്ചു കൊന്നിട്ടും ഒരു മെഴുകുതിരിപോലും എസ്ഐഒയൊന്നും കത്തിച്ചിട്ടില്ല. 'അവസാനം കളി ഇന്ത്യയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെയായി. എവിടെയോ കിടക്കുന്ന തീവ്രവാദിയോളികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ കിടന്ന് ഇത്തരം തിളപ്പ് തിളയ്ക്കുന്നവരെ ഇനിയും ഇങ്ങനെ വെറുതെ വിട്ടുകൂടാ'' എന്നാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില പ്രതികരണങ്ങള്‍.

ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ സമ്പൂര്‍ണ്ണമായി ബഹിഷ്്ക്കരിക്കണമെങ്കില്‍ ഫേസ്ബുക്കും വാട്സാപ്പും തൊട്ട് വിമാന സര്‍വീസുകള്‍വരെ ഉപക്ഷേിക്കേണ്ടി വരും. ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയും ഇസ്രായേലിലെ ഇസ്രായേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും, ചേര്‍ന്നുള്ള സംയുക്ത സംരംഭമായ നോവ ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡ് പ്രതിരോധ രംഗത്ത് ഗവേഷണം നടത്തി വരുന്നുണ്ട്. ഇന്ത്യയുടെ ഡിഫന്‍സ് ഫോഴ്‌സിന്റെ ആധുനികവത്കരണത്തില്‍ ഇവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അത് മറന്നുകൊണ്ടാണ് ഈ ബഹിഷ്‌ക്കരണം. ടാറ്റയുടെ ടിസിഎസ് കമ്പനി ആണ് പാസ്പോര്ട് പ്രോസസ് ചെയ്യുന്നത്. ടാറ്റായുടെതാണ്് എയര്‍ ഇന്ത്യയും. എയര്‍ ഇന്ത്യയില്‍ ആണല്ലോ ഹജ്ജിന് പോകുന്നത്. പാസ്പോര്‍ട്ട് ഇല്ലാതെ പോകാനുമാകില്ല. ഇതൊക്കെ ബഹിഷ്‌ക്കരിക്കാന്‍ കഴിയമോ എന്നാണ് ചോദ്യം.

ഫലസ്തീനില്‍ മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കുന്നത്. സിറിയ, ലെബനന്‍ സുഡാന്‍, നൈജീരിയ എവിടെയൊക്കെയോ പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്. അതിലൊന്നും എസ്ഐഒക്കും യാതൊരു പ്രശ്നവുമില്ല. മാത്രമല്ല ഹമാസ് മനുഷ്യമറയായി സ്ത്രീകളെയും കുട്ടികളെയും, ഉപയോഗിക്കുന്നതുകൊണ്ടുകൂടിയാണ്, മരണ സംഖ്യ ഉയരുന്നത്. ഇതെല്ലാം മറച്ചുവെച്ചാണ് ഇസ്ലാമിസ്റ്റുകളുടെ ബഹിഷ്‌ക്കരണ നാടകം അരങ്ങേറുന്നത്.

Tags:    

Similar News