ഇവരുടെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് സ്വാസിക! പോക്രിത്തരം പറയുന്നുവോയെന്ന് വീണ നായരും; അശ്വിനെതിരെയുള്ള ജീവനക്കാരുടെ ആരോപണത്തില്‍ ദിയയ്ക്ക് പിന്തുണയുമായി താരങ്ങളും; പിന്തുണയ്ക്ക് നന്ദി അറിയിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചും ദിയകൃഷ്ണ

ഇവരുടെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് സ്വാസിക!

Update: 2025-06-12 08:29 GMT

തിരുവനന്തപുരം:സിനിമാതാരവും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയകൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ ജീവനക്കാരികളും സ്ഥാപനഉടമകളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു.കൃഷ്ണകുമാര്‍,ദിയകൃഷ്ണ തുടങ്ങിയ സ്ഥാപന ഉടമകള്‍ക്കെതിരെ നിരവധിയായ ആരോപണങ്ങളാണ് ജീവനക്കാരികള്‍ പറഞ്ഞത്.അതിലൊരു ആരോപണം ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെയായുമായിരുന്നു.അശ്വിന്‍ പൂവാലന്മാരെപ്പോലെ പെരുമാറുന്നുവെന്നും രാത്രി 2 മണിക്കും 3 മണിക്കുമൊക്കെ ഫോണില്‍ സംസാരിക്കുന്നുവെന്നുമൊക്കെയായിരുന്നു ഇവരുടെ ആരോപണം.ഈ ആരോപണത്തിനെതിരെ ചുട്ടമറുപടിയുമായി ദിയ രംഗത്തെത്തിയിരുന്നു.

'വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല'എന്നാണ് ദിയ കൃഷ്ണയുടെ മറുപടി.ഈ കമന്റിന് മാത്രം 1 ലക്ഷത്തിന് മുകളില്‍ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.അതേ വിഡിയോ ദിയ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.'അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ..തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ..എന്നാണ് ദിയയുടെ കമന്റ്.ഇപ്പോഴിത ദിയ കൃഷ്ണയ്്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമാ ടെലിവിഷന്‍ താരങ്ങളും.സ്വാസികയും വീണനായരും സോനനായരും അടക്കമുള്ള നടിമാരാണ് ദിയയ്ക്ക് സമൂഹമാധ്യമത്തിലൂടെ പിന്തുണയുമായെത്തിയത്.

'ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം' എന്നായിരുന്നു സ്വാസികയുടെ കമന്റ്.ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ റീല്‍ വിഡിയോയിലാണ് സ്വാസിക തന്റെ പിന്തുണയറിയിച്ചത്.ഇവരെ ജയിലില്‍ കൊണ്ടു പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും സ്വാസിക പറയുന്നുണ്ട്.'പോക്രിത്തരം പറയുന്നോ?' എന്ന് വീണാനായര്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചു.പൂട്ടണം ഈ മൂന്നെണ്ണത്തിനെ എന്നായിരുന്നു സോന നായരുടെ കമന്റ്.ഇത്തരത്തില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ദിയയ്ക്കും കുടുംബത്തിനും പരിപൂര്‍ണ്ണ പിന്തുണ ലഭിക്കുകയാണ്.

'ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക്'എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഇവരുടെ റീല്‍ വിഡിയോയായാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.നിരവധി പേരാണ് ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദിയയുടെ മറുപടിക്ക് മാത്രം ഒരുലക്ഷത്തില്‍പരം ലൈക്കുകളാണ് ലഭിച്ചത്.''കൃഷ്ണകുമാര്‍ സ്ഥാപനത്തില്‍ ഉണ്ടായായിരുന്നെങ്കില്‍ അയാള്‍ പീഡിപ്പിച്ചു എന്ന് ഇവര്‍ പറയുമായിരുന്നു''എന്ന് ഒരാള്‍ കമന്റ്റ് ചെയ്തപ്പോള്‍ ''ഇതും ചീറ്റിയ സ്ഥിതിക്ക് ദിയ ലെസ്ബിയന്‍ ആണ് ദിയ പീഡിപ്പിച്ചു എന്ന് ഒന്ന് ഇറക്കി നോക്ക്''എന്ന് മറ്റൊരാള്‍ പറഞ്ഞു.

ഈ കമന്റുകളെല്ലാം ദിയ സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്. ഭര്‍ത്താവ് അശ്വിന്‍ ഗണേഷുമായുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ച ദിയ നിര്‍ലോഭം പിന്തുണ നല്‍കിയ മലയാളികള്‍ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.അതേസമയം ദിയയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.മ്യൂസിയം പൊലീസിന്റെ ജോലിഭാരം കൂടുതലായതിനാല്‍ കേസ് അന്വേഷിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനിക്കുന്നത്.

കേസിലെ കുറ്റാരോപിതരായ പെണ്‍കുട്ടികള്‍ ഒളിവില്‍ പോയെന്നാണ്് പൊലീസ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ആരോപണ വിധേയരായ മൂന്ന് യുവതികളോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു.എന്നാല്‍ മൂവരുമെത്തിയില്ല.ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. വീടുകളില്‍ അന്വേഷിച്ച് ചെന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അക്കൗണ്ടിലേക്ക് 60 ലക്ഷത്തോളം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു.

Tags:    

Similar News