ഇരുപത് പേരുമായി സ്‌കൈ ഡൈവിങ് വിമാനം ആകാശത്ത് നിന്ന് നിലംപതിച്ചിട്ടും ആര്‍ക്കും പരിക്ക് പോലും പറ്റാതിരുന്നത് എന്തുകൊണ്ട്? വിദഗ്ധര്‍ പറയുന്നതെന്ത്?

ഇരുപത് പേരുമായി സ്‌കൈ ഡൈവിങ് വിമാനം ആകാശത്ത് നിന്ന് നിലംപതിച്ചിട്ടും ആര്‍ക്കും പരിക്ക് പോലും പറ്റാതിരുന്നത് എന്തുകൊണ്ട്?

Update: 2025-06-10 03:35 GMT

ടെന്നസി: അമേരിക്കയില്‍ ഇരുപത് യാത്രക്കാരുമായി സ്‌ക്കൈ ഡൈവിംഗ് വിമാനം ആകാശം നിന്നും നിലംപതിച്ചിട്ടും ഒരാള്‍ക്ക് പോലും പരിക്കേല്‍ക്കാതിരുന്നത് എന്ത് കൊണ്ടാണ്. എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത് ഇതാണ്. ഇതിന് ഉത്തരവുമായിഎത്തുകയാണ് വിമാനത്തിലെ യാത്രക്കാരന്‍. തലനാരിഴക്കാണ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കാണ് വിമാനം അപകടത്തില്‍ പെട്ടത്. അമ്പത്തിയെട്ട് വര്‍ഷം പഴക്കമുള്ള വിമാനം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തുള്ളഹോമ റീജിയണല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ തകര്‍ന്നുവീഴുകയായിരുന്നു.

അപകടം കണ്ട് നിന്നവര്‍ പറയുന്നത് അവരെല്ലാം വല്ലാതെ ഭയന്ന് വിറച്ചു എന്നാണ്. പറന്നുയര്‍ന്ന വിമാനം ഒരു മരത്തില്‍ ഇടിച്ചതിന് ശേഷം താഴേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്‍ വിമാനം പുല്ലിലേക്ക് മൂക്ക് കുത്തി വീഴുന്നതും പിന്‍ഭാഗം പൂര്‍ണ്ണമായും തകരുന്നതും കാണാം. റണ്‍വേയില്‍ നിന്ന് ആയിരം അടി അകലെയായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇതിന്റ ചിറകും പൂര്‍ണമായി ഒടിഞ്ഞുമാറിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വിമാനം വിമാനത്താവളത്തിന് ചുറ്റും നിരവധി തവണ വട്ടമിട്ടതായി ഫ്ളൈറ്റ് ട്രാക്കര്‍മാര്‍ പറയുന്നു. ഏതായാലും വിമാനത്തിലെ എല്ലാ യാത്രക്കാരും രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാരമായി പരിക്കേറ്റവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. സ്‌കൈഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ ജസ്റ്റിന്‍ ഫുള്ളര്‍ ഫേസ്ബുക്കിലൂടെ താന്‍ ഉള്‍പ്പെടെ എല്ലാവരും രക്ഷപ്പെട്ടതില്‍ ആശ്വാസം പ്രകടിപ്പിച്ചു. തങ്ങള്‍ക്ക് വേണ്ടി എല്ലാവരം പ്രാര്‍്ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനത്തിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന്റെ പ്രധാന ക്രെഡിറ്റ് പൈലറ്റിനാണെന്നും ഫുളളര്‍ പറഞ്ഞു. സ്‌ക്കൈ ഡൈവിംഗിന്റെ സംഘാടകരായ സ്‌ക്കൈ ഡൈവ് ടെന്നസിയും പൈലറ്റിനെ അഭിനന്ദനം അറിയിച്ചു. അപകടം ഉണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ര്ക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തിയതും യാത്രക്കാര്‍ക്ക് രക്ഷയായി മാറി. അലബാമക്കാരിയായ ആഷ്‌ലി ഗ്രിഫിസ്, അപകടസമയത്ത് തന്റെ അമ്മാവന്‍ ഈ വിമാനത്തിലുണ്ടായിരുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കാര്യങ്ങളും അവര്‍ പോസ്റ്റില്‍, വ്യക്തമാക്കി. ഇവരുടെ അമ്മാവനായ ജോയിയുടെ വാരിയെല്ലിന് ഒടിവ് ഉണ്ടായിട്ടുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News