രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു; ഇനിയും തിരിച്ചറിയാൻ സാധിക്കാതെ രഞ്ജിതയുടെ മൃതദേഹം; സഹോദരൻ അഹമ്മദാബാദിൽ തന്നെ തുടരുന്നു; ഡിഎൻഎ ഫലം വൈകുന്നത് തിരിച്ചടിയാകുന്നു; വേദന താങ്ങാൻ കഴിയാതെ കുടുംബം!
അഹമ്മദാബാദ്: രാജ്യത്തെ തന്നെ ഒന്നടങ്കം നടുക്കിയ വിമാനദുരന്തമാണ് അഹമ്മദാബാദിൽ കണ്ടത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ലക്ഷ്യമാക്കി കുതിച്ചുയർന്ന വിമാനം നിമിഷനേരം കൊണ്ടാണ് തകർന്നുവീണ് തീഗോളമായി മാറിയത്. ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയും ബാക്കി എല്ലാവരും ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. അതിൽ ഏറെ വേദനിപ്പിച്ച് രഞ്ജിത എന്ന മലയാളി യുവതിയും ദുരന്തത്തിന് ഇരയായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വാർത്ത പുറത്തുവരുകയാണ്.
വിമാനദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിമാനദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി എട്ടുപേർ നൽകിയ സാംപിളുകൾ ഇനിയും പൊരുത്തപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 247 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 232 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
വിമാനപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹവും തിരിച്ചറിയാനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, രഞ്ജിതയുടെ സഹോദരൻ രതീഷ് ജി നായർ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. ഫലം വൈകുന്നതിനാൽ അദ്ദേഹവും ഒരു ബന്ധുവും സ്ഥലത്ത് തുടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.
സംഭവത്തില്‍ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു തകര്‍ന്നത്.
വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. വാഹനത്തിലുണ്ടായിരുന്നവരോടൊപ്പം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും പ്രദേശവാസികളും മരണപ്പെട്ടതോടെ ദുരന്തത്തിന്റെ തോത് വര്‍ധിച്ചു.