'എത്ര കിട്ടിയാലും പഠിക്കില്ല..'; ട്രെയിൻ പതിയെ ഓടിത്തുടങ്ങി; ഇരുതോളിലും ഭാരമേറിയ ബാഗുകളുമായി യുവാവ്; കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു; നേരെ വീണത് ട്രാക്കിലേക്ക്; നിലവിളിച്ച് യാത്രക്കാർ; ഓടിവന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ചെയ്തത്; അത്ഭുത രക്ഷപ്പെടൽ; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്

Update: 2025-02-19 04:46 GMT

ട്രെയിൻ കയറാനായി റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ നിരവധി അപകടങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. പക്ഷെ തീവണ്ടിയിൽ പെട്ടെന്ന് കയറാനുള്ള വെപ്രാളത്തിനിടെ ചിലർ അപകടം വരുത്തിവെയ്ക്കുന്നു. സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ പലരും അത്തരം മുന്നറിയിപ്പുകൾ മറന്ന് പോകുന്നു. ഇത് വലിയ അപകടങ്ങളാണ് വിളിച്ച് വരുത്തുന്നത്. ഇപ്പോൾ അങ്ങനെയൊരു ഭയപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്ധ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവാവ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഓടി വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഇയാളുടെ ഇരുതോളിലും ഭാരമേറിയ ബാഗുകൾ തൂങ്ങിക്കിടന്നിരുന്നു. ഒരു ആര്‍പിഫ് ഉദ്യോഗസ്ഥന് തൊട്ട് മുന്നിൽ വച്ച് യുവാവ്, സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നു. വണ്ടി അത്യാവശ്യം വേഗത കൈവരിച്ച സമയമായതും ബാഗുകളുടെ ഭാരം മൂലവും യുവാവിന് ട്രെയിനിന്‍റെ വാതിലിലെ കമ്പിയിൽ പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ സ്റ്റേഷനില്‍ നിന്ന് കാലെടുത്തതും അയാൾ സ്റ്റേഷനും ട്രെയിനും ഇടയിലെ വിടവിലൂടെ പാളത്തിലേക്ക് തെന്നി വീഴുകയായിരുന്നു.

ഉടനെ തന്നെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തുകയും യുവാവിന്‍റെ ബാഗിലും പിന്നാലെ കൈയിലും പിടിത്തമിട്ട് നിമിഷങ്ങൾക്കുള്ളില്‍ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് തിരിച്ച്കയറ്റുന്നു. ഈ സമയമാകുമ്പോഴേക്കും ഒന്ന് രണ്ട് പേര്‍ കൂടി പ്ലാറ്റ്ഫോമിലൂടെ ഓടി ഇരുവര്‍ക്കും അടുത്തെത്തുന്നതും വീഡിയോയില്‍ ദൃശ്യങ്ങളിൽ ഉണ്ട്. മുംബൈ അന്ധേരി റെയില്‍വേ സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ട ലോക് ശക്തി എക്സ്പ്രസില്‍ കയറാന്‍ ശ്രമിച്ച നാല്പതുകാരനായ യാത്രക്കാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

സമീപത്ത് ഉണ്ടായിരുന്ന ആര്‍പിഎഫ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടർ പഹൂപ് സിംഗിന്‍റെ സമയോജിതമായ ഇടപെടലാണ് യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്. അന്ധേരിയിലെ സെവൻ ബംഗ്ലാവിലെ താമസക്കാരനായ രാജേന്ദ്ര മംഗിലാൽ (40) ആണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് കയറിയത്.

Tags:    

Similar News