വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ചികില്‍സ നടക്കുന്നത് തീവ്രപരിചരണ വിഭാഗത്തില്‍; കാര്‍ഡിയോളജിന്യൂറോളജി-ഇന്റന്‍സിവിസ്റ്റ്‌നെപ്രോളജിസ്റ്റ് വിദഗ്ധരുടെ സദാ നിരീക്ഷണം; മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തിയത് ചികില്‍സാ പുരോഗതി; എസ് യു ടി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രതീക്ഷയുടേത്; അച്യുതാനന്ദന്‍ സുഖം പ്രാപിക്കുന്നു

Update: 2025-06-24 07:25 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് എസ് യു ടി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റര്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് എസ് യുഡി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിഎസിന്റെ ചികില്‍സാ വിലയിരുത്തലുകള്‍ നടത്തി. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മെഡിക്കല്‍ ടീമിനേയും നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയേക്കും. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രി തിരക്കിയിട്ടുണ്ട്.

അച്യുതാനന്ദന് 101 വയസാണ്. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെനാളായി അസുഖബാധിതനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ നേതാക്കളേയും അറിയിച്ചിട്ടുള്ളത്.



 


Tags:    

Similar News