ആ വിമാനം തകര്‍ന്നതില്‍ 'വിചിത്രമായ' ചില പൊരുത്തക്കേടുകള്‍; തള്ളിക്കളയാന്‍ കഴിയാത്ത ഒരു ഭയാനക സാധ്യതയും; അഹമ്മദാബാദിലെ ആ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിന്റെ കാരണമെന്ത്? വ്യോമയാന വിദഗ്ധന്‍ ജൂലിയന്‍ ബ്രേ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ അറിയാം..

ആ വിമാനം തകര്‍ന്നതില്‍ 'വിചിത്രമായ' ചില പൊരുത്തക്കേടുകള്‍;

Update: 2025-06-13 05:31 GMT

ലണ്ടന്‍: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം ഇന്നലെ തകര്‍ന്ന് വീഴാന്‍ ഉണ്ടായ കാരണമെന്താണ് എന്ന കാര്യം വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ജൂലിയന്‍ ബ്രേ എന്ന വ്യോമയാന വിദഗ്ധന്‍ അപകടത്തിന് കാരണമാകാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. അപകടത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ജൂലിയന്‍ ബ്രേ കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളെക്കുറിച്ച് ഉപദേശം നല്‍കിയിട്ടുള്ള വ്യക്തിയാണ്. കൂടാതെ അദ്ദേഹം ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെയും അലിറ്റാലിയയുടെയും മുന്‍ കണ്‍സള്‍ട്ടന്റുമാണ്.

ബ്രേ പറയുന്നത് ബോയിംഗ് ഡ്രീംലൈനര്‍ വിമാനം പൂര്‍ണമായും ഓട്ടോമേറ്റഡ് ആണ് എന്നാണ്. ഇതില്‍് ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള വിമാനം കൂടിയാണ്. ഇതില്‍ ഒന്നിലധികം ബാക്കപ്പ് സംവിധാനങ്ങളാണ് ഉള്ളത്. അത് കൊണ്ട് ബ്രേ പറയുന്നത് ഇത് മെക്കാനിക്കല്‍ പരാജയമാണോ എന്ന് സംശയം ഉണ്ടെന്നാണ്. ആദ്യമായി അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നത് ഇത് പൈലറ്റിന്റെ പിഴവാണോ എന്നതാണ്.

പലപ്പോഴും പറന്നുയരുമ്പോള്‍, കൂടുതല്‍ ലിഫ്റ്റ് ലഭിക്കുന്നതിനായി പൈലറ്റുമാര്‍ വിമാനത്തിന്റെ ഫ്ലാപ്പുകള്‍ താഴ്ത്തും. എന്നാല്‍ ഇന്നലത്തെ അപകടത്തിന്റെ ദൃശ്യങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്ലാപ്പുകള്‍ അപ്പോഴും ചിറകുകളുമായി നിരപ്പായ നിലയില്‍ തന്നെയുണ്ടെന്ന് കാണിക്കുന്നു. ഫ്ളാപ്പുകള്‍ വിന്യസിച്ചില്ലെങ്കില്‍, വിമാനത്തിന് വേണ്ടത്ര വേഗത്തില്‍ ഉയരാന്‍ കഴിയുമായിരുന്നില്ല എന്നാണ് ബ്രേ അഭിപ്രായപ്പെടുന്നത്. ചിലപ്പോള്‍ പൈലറ്റുമാര്‍ അവ വിന്യസിക്കാന്‍ മറന്നുപോയിരിക്കാമെന്നും, ഇത് ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഫ്ളാപ്പുകള്‍ അനങ്ങാതിരിക്കുന്നത് വിചിത്രമാണ് എന്നാണ് ബ്രേ പറയുന്നത്. പറക്കുന്നതിന് മുമ്പുള്ള പരിശോധനകളുടെ ഭാഗമായി ഇക്കാര്യം പരീക്ഷിക്കുന്നതാണ് പതിവ്. പൈലററുമാര്‍ ഈ അവസരത്തില്‍ വിമാനത്തിന് ചുറ്റും നടന്ന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കും. ടേക്ക് ഓഫിന്റെ ഓരോ ഘട്ടത്തിലും ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും ഇത്തരം കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.

ഇതൊക്കെ നടപടി ക്രമത്തിന്റെ ഭാഗം കൂടിയാണ്.

വിമാനം തകര്‍ന്നു വീണപ്പോഴും അതിന്റെ ച്ക്രങ്ങള്‍ താഴ്ത്തി വെച്ചരുന്നു എന്നകാര്യവും ബ്രേ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിലെ എന്തെങ്കിലും ഭാഗം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ക്യാപ്റ്റന് വിമാനം നിലത്തിറക്കാന്‍ ഉത്തരവിടാം. വിമാനം ഉയര്‍ത്താന്‍ കഴിയുന്നില്ല എന്ന പൈലറ്റിന്റെ സന്ദേശം അദ്ദേഹം എടുത്തു കാട്ടുന്നു. വിമാനത്തില്‍ വലിയ സാങ്കേതിക തകരാറ് ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ പവര്‍ നഷ്ടമാകുകയുള്ളൂ. വിമാനത്തില്‍ പക്ഷിയിടിച്ചതായി തോ്ന്നുന്നില്ല എന്നും ബ്രേ പറയുന്നു. വിമാനത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല.

വിമാനത്തിന്റെ ഒരു എഞ്ചിനില്‍ പക്ഷിയിടിച്ചാലും രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് വിമാനം നിലത്തിറക്കാമായിരുന്നു. പൈലറ്റ് വിമാനാപകടത്തിലൂെട ആത്മഹത്യ ചെയ്തതാണോ എന്ന സാധ്യതയും ബ്രേ തള്ളിക്കളയുന്നില്ല. ഇവിടെ ബോംബാക്രമണത്തിന്റെ സാധ്യത അദ്ദേഹം തള്ളിക്കളയുന്നു.

Tags:    

Similar News