ആദ്യ ഫല സൂചനകള്‍ നല്‍കുന്നത് ഡല്‍ഹിയെ ബിജെപി പടിക്കുമെന്ന സൂചനകള്‍; ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം മുന്നില്‍; കെജ്രിവാളും അതീഷിയും പിന്നില്‍ എന്നും റിപ്പോര്‍ട്ടുകള്‍; രാജ്യ തലസ്ഥാനത്ത് തെളിയുന്നത് 'മോദി തരംഗം'! കെജ്രിവാള്‍ മാജിക്കിന് മങ്ങല്‍; എക്‌സിറ്റ്‌പോള്‍ സൂചനകള്‍ ശരിവച്ച് ആദ്യ റൗണ്ടിലെ ഫലങ്ങള്‍

Update: 2025-02-08 02:46 GMT

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫല സൂചനകള്‍ പുറത്തു വന്നിട്ടില്ല. ദേശീയ മാധ്യമങ്ങളും വോട്ടെണ്ണല്‍ തുടങ്ങി പത്ത് മിനിറ്റ് ഫലമൊന്നും നല്‍കിയില്ല. എന്നാല്‍ മലയാള ചാനലുകളില്‍ സൂചനകള്‍ എത്തി. ഇതു പ്രകാരം ആറു സീറ്റിലെ സൂചനകള്‍ തുടക്കത്തിലേ വന്നു. ഇതില്‍ ബിജെപിയും ആംആദ്മിയും കടുത്ത പോരാട്ടത്തിലായിരുന്നു. എക്‌സിറ്റ് പോളുകള്‍ക്ക് വിരുദ്ധമായ സൂചനകളാണ് ഇതെല്ലാം. പക്ഷേ അതിവേഗം ദേശീയ ചാനലുകളും ഫല പ്രവചനവുമായി എത്തി. ഇതെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. വ്യക്തമായ ഭൂരിപക്ഷം ബിജെപി നേടുമെന്ന സൂചനകളാണുള്ളത്. കോണ്‍ഗ്രസിന് കരുത്തൊന്നും കാണാനും കഴിയുന്നില്ല.

ഡല്‍ഹി ഫല സൂചന

ബിജെപി-15

ആംആദ്മി-5

കോണ്‍ഗ്രസ്-0

ഡല്‍ഹിയിലെ ജനവിധി എന്തൊകും? കൃത്യം എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങി. 8.30 -ഓടെ ആദ്യ വ്യക്തമായ ഫലസൂചനകള്‍ പുറത്തുവരും. ഒരു മണിക്കൂറിനുള്ളില്‍ അതായത് ഒന്‍പതരയോടെ തന്നെ ചിത്രം തെളിയും. ആംആദ്മിയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്. ഫലം തല്‍സമയം എത്തിക്കാന്‍ മറുനാടന്‍ മലയാളിയും വിപുലമായ സംവിധാനം ഒരുക്കുന്നുണ്ട്. മറുനാടന്‍ ടിവിയിലും മറുനാടന്‍ മലയാളി വെബ്സൈറ്റിലും തല്‍സമയ ഫലവും വിശകലനവും ഉണ്ടാകും.

60.54 ശതമാനമാണ് പോളിങ്. തുടര്‍ഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാര്‍ട്ടിയും കാല്‍നൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ബി.ജെ.പി.ക്കാണ് മുന്‍തൂക്കം.70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ല്‍ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്. എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ജനകീയ അടിത്തറയിലാണ് ആം ആദ്മിയുടെ വിശ്വാസം. കോണ്‍ഗ്രസ് നില മെച്ചപ്പെടുന്ന കണക്കു കൂട്ടലിലും. ദേശീയ രാഷ്ട്രീയ ഗതിയെ നിശ്ചയിക്കുന്നതാകും ഡല്‍ഹി ഫലം.

ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജന്‍സി പോളുകള്‍ പ്രവചിക്കുന്നു. അതേസമയം, പ്രവചനങ്ങളെ എ.എ.പി. തള്ളിക്കളഞ്ഞു. അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. ഡല്‍ഹിയിലെ മോദി തരംഗമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തെളിയുന്നതെന്ന് ബി.ജെ.പി. പ്രതികരിച്ചു.

Similar News