അന്‍വറിന്റെ 'ചതി' തിരിച്ചറിഞ്ഞ് മമതാ ബാനര്‍ജി; പൂവും പുല്ലും ചിഹ്നത്തില്‍ മത്സരിച്ചാല്‍ നാലക്ക വോട്ട് കിട്ടില്ലെന്ന തിരിച്ചറിവിലെ അട്ടിമറിയെന്ന് മനസ്സിലാക്കി ദീദി; പാര്‍ട്ടിയോട് നിലമ്പൂരാന്‍ കാട്ടിയത് കൊടി വഞ്ചനയെന്ന് തൃണമൂല്‍; 'ഓട്ടോറിക്ഷ' കിട്ടാന്‍ സ്വന്തം പാര്‍ട്ടിയേയും വഞ്ചിച്ചുവോ? അന്‍വറിനെതിരെ തൃണമൂല്‍ നടപടി വന്നേക്കും

Update: 2025-06-04 00:49 GMT

നിലമ്പൂര്‍: പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക തള്ളിയതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് കടുത്ത അതൃപ്തി. വലിയ ഗൂഡാലോചന ഇക്കാര്യത്തില്‍ ഉണ്ടായി എന്നാണ് സംശയം. സ്വതന്ത്രനായി മത്സരിക്കാന്‍ അന്‍വര്‍ നേതൃത്വത്തോട് അനുമതി ചോദിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടി ചിഹ്്‌നത്തില്‍ മത്സരിക്കണമെന്നതായിരുന്നു തൃണമൂലിന്റെ ആവശ്യം. അത് അംഗീകരിച്ച അന്‍വര്‍ പിന്നീട് അട്ടിമറി നടത്തി. ബംഗാളിലെ കാളിഗഞ്ചിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇതിന്റെ പ്രതികാരമായിരുന്നു നിലമ്പൂരില്‍ അന്‍വറിനെ മത്സരിപ്പിക്കാനുള്ള തന്ത്രം. എന്നാല്‍ തൃണമൂല്‍ ചിഹ്നം അന്‍വറിനെ ഇല്ലാത്ത അവസ്ഥ വന്നു.

അതേസമയം, അന്‍വര്‍ മറ്റൊരു സെറ്റ് പത്രികകൂടി നല്‍കിയിട്ടുള്ളതിനാല്‍ സ്വതന്ത്രനായി മത്സരിക്കാം. തൃണമൂലിന്റെ ചിഹ്നം പൂവും പുല്ലുമാണ്. ഈ ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആയിരം വോട്ട് പോലും കിട്ടില്ലെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. മലയാളിയ്ക്ക ഈ തിരഞ്ഞെടുപ്പ് ചിഹ്നം പരിചിതമല്ല. ഓട്ടോറിക്ഷാ ചിഹ്നത്തില്‍ മത്സരിക്കാനാണ് അന്‍വറിന് ആഗ്രഹം. അതിനിടെ ഇനിയും അന്‍വര്‍ പത്രിക പിന്‍വലിക്കുമെന്ന് കരുതുന്നവരുമുണ്ട്.

അന്‍വര്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ ചില പ്രശ്‌നമുണ്ടെന്നു വരണാധികാരി അറിയിച്ചു. സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്നാണ് പത്രിക തള്ളിയതെന്നാണു വിവരം. ടിഎംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ പത്തു പേരുടെ ഒപ്പ് വേണമായിരുന്നു. അതില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു പത്രിക നിരസിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്‍വറിന്റെ അഭിഭാഷകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏതായാലും ഈ തിരഞ്ഞെടുപ്പില്‍ ഇനി അന്‍വറിന് പാര്‍ട്ടി ഫണ്ടോ മറ്റ് സഹായങ്ങളോ ഉണ്ടാകില്ലെന്നാണ് സൂചന. അല്ലാത്ത പക്ഷം കൃത്യമായ വിശദീകരണം അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കേണ്ടി വരും.

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണു കമ്മീഷന്‍ പത്രിക തള്ളിയത്. പത്തു പേരുടെ ഒപ്പിടുക എന്നത് അന്‍വറിന് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നിട്ടു പോലും അതു ചെയ്തില്ല. ഇതിന് കാരണം തൃണമൂല്‍ ചിഹ്നം തനിക്ക് വേണ്ടെന്ന അന്‍വറിന്റെ തന്ത്രമാണ്. ഇതാണ് ബംഗാളിലെ മമതാ നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. ഇത്തരത്തില്‍ മുമ്പോട്ട് പോകാനാകില്ലെന്ന് തൃണമൂല്‍ അന്‍വറിനെ അറിയിച്ചേക്കും. അന്‍വറിനെ തൃണമൂല്‍ നേതൃത്വത്തില്‍ നിന്നും മാറ്റാനും സാധ്യതയുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അന്‍വര്‍ നേരിട്ടെത്തിയിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നല്‍കിയ കാര്യം അന്‍വര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്ന പുതിയ മുന്നണി രൂപവത്കരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ത്തന്നെയാണ് മുന്നണി.

Tags:    

Similar News