രണ്ടാം റൗണ്ടില്‍ ശതമാന കണക്കില്‍ ആര്യാടന് കതിപ്പ്; സ്വരാജിന് വോട്ടു കുറഞ്ഞു; അന്‍വര്‍ ഷോയും ഇടിഞ്ഞു; ബിജെപിക്ക് വോട്ട് കൂടി; രണ്ടാം റൗണ്ടിലും എണ്ണുന്നത് വഴിക്കടവിലെ ബൂത്തുകള്‍; രണ്ടാം റൗണ്ടില്‍ ആര്യാടന് ഭൂരിപക്ഷം 1239 വോട്ട്; 2016ലേയും 2021ലും ഭൂരിപക്ഷം നേടിയത് ഇടതിനായി അന്‍വര്‍; ഇത്തവണ വഴിക്കടവ് വലത്തോട് ചാഞ്ഞു; 18531 വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ സംഭവിച്ചത്

Update: 2025-06-23 04:02 GMT

മലപ്പുറം: നിലമ്പൂര്‍ വോട്ടണ്ണെലിന്റെ ണ്ടാം റൗണ്ട് ആര്യാടന്‍ ഷൗക്കത്ത് ഷോ. 4069 വോട്ടാണ് രണ്ടാം റൗണ്ടില്‍ ആര്യാടന്‍ നേടിയത്. സിപിഎമ്മിന്റെ എം സ്വരാജിന് 3249 വോട്ടും. ആദ്യ റൗണ്ടില്‍ കിട്ടിയ അത്ര വോട്ട് പിവി അന്‍വറിന് കിട്ടിയില്ല. 1278 വോട്ടാണ് അന്‍വര്‍ നേടിയത്. ബിജെപിക്ക് 717 വോട്ട് കിട്ടി. ആദ്യ റൗണ്ടിനേക്കാള്‍ വോട്ട് കൂടി. ആദ്യ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് 41.46 വോട്ടാണ് ശതമാന കണക്കില്‍ കിട്ടിയത്.

സിപിഎമ്മിന് ആദ്യ റൗണ്ടിനേക്കാള്‍ ശതമാനം കുറഞ്ഞു. 34.77 ശതമാനമാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ വാട്ട്. അന്‍വറിനും ശതമാന നഷ്ടമുണ്ട്. 15.47 ആണ് അന്‍വറിന് ഈ ഘട്ടത്തിലുള്ള ശതമാനം. ബിജെപിക്ക് 6.03ആയി ശതമാനം ഉയര്‍ന്നു. രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ ആര്യാടന് ഭൂരിപക്ഷം 1239 വോട്ടാണ്. യുഡിഎഫ് പ്രതീക്ഷിച്ചകിനേക്കാള്‍ 300 വോട്ടിന്റെ ലീഡ് കുറവാണ്. ഈ ഘട്ടത്തിലെ വിലയിരുത്തല്‍ യുഡിഎഫ് പ്രതീക്ഷയിലാണ് കാണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയെന്നതാണ് സിപിഎം വിലയിരുത്തല്‍. അന്‍വര്‍ പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടിയെന്ന് ഇരു മുന്നണികളും വിലയിരുത്തുന്നുണ്ട്. രണ്ടാം റൗണ്ടില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ആകെ എണ്ണിയത് 18531 വോട്ടാണ്. ഇതും വഴിക്കടവ് പഞ്ചായത്തിലെ ബൂത്തുകളിലെ മാത്രം വോട്ടാണ്.

യു.ഡി.എഫ് കോട്ടയായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ഇവിടെ 3,000 വോട്ടിന്റെ ലീഡാണ് യു.ഡി.എഫ് പ്രതീക്ഷ. ഇടതുസ്വതന്ത്രനായി പി.വി. അന്‍വര്‍ മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പിലും അന്‍വറിനായിരുന്നു ഇവിടെ ലീഡ്. 2016ല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മത്സരിച്ചപ്പോള്‍ 2,162 വോട്ടായിരുന്നു ഇവിടെ ലീഡ്. അന്ന് 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021ല്‍ വി.വി പ്രകാശിനെതിരെ മത്സരിച്ചപ്പോള്‍ വഴിക്കടവില്‍ 35 വോട്ടിന്റെ മുന്‍തൂക്കം മാത്രമാണ് അന്‍വറിന് ലഭിച്ചത്. ഭൂരിപക്ഷം 2,700 ആയി കുറയുകയും ചെയ്തു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തും കൂടുതല്‍ വോട്ടര്‍മാരുള്ളതും വഴിക്കടവിലാണ്. അന്‍വര്‍ കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നതും ഇവിടെയാണ്.

മുസ്ലിം ലീഗിന്റെ സ്വാധീന മേഖലയുമാണിത്. ഇവിടെ അടിപതറിയാല്‍ 12,000 മുതല്‍ 15,000 വോട്ട് വരെ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍ പാളും. വോട്ട് വിഹിതം വഴിക്കടവില്‍ കൂടിയാല്‍ 20,000ത്തിലേക്ക് ഭൂരിപക്ഷം ഉയര്‍ന്നേക്കും. വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ രണ്ടാംനമ്പര്‍ ബൂത്തില്‍ വി.വി പാറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ അതുവരെ പോള്‍ ചെയ്ത 48 വോട്ട് പരിശോധിച്ചിരുന്നു. സ്ലിപ്പുകള്‍ എണ്ണിയപ്പോള്‍ 42 വോട്ടും യു.ഡി.എഫിനാണ്. വഴിക്കടവിലെ ട്രെന്‍ഡ് അനുകൂലമാണെന്ന സൂചനയോടെ യു.ഡി.എഫ് ക്യാമ്പ് കൂടുതല്‍ പ്രതീക്ഷയിലാണ്.


രണ്ടാമത് വോട്ടെണ്ണുന്നത് ലീഗിന്റെ ശക്തികേന്ദ്രമായ മൂത്തേടം പഞ്ചായത്തിലാണ്. കുറഞ്ഞത് 2,500 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പിന്നോട്ടുപോയപ്പോള്‍ കാര്യമായി പിടിച്ചുനിന്നത് മൂത്തേടം പഞ്ചായത്തിലാണ്. വഴിക്കടവും മൂത്തേടവും കൈവിട്ടാല്‍ യു.ഡി.എഫിന്റെ നില പരുങ്ങലിലാവുകയും, 2,000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന എല്‍.ഡി.എഫിന്റെ കണക്കുകള്‍ക്ക് ഇത് ബലമേകും.

Similar News